കൊച്ചി: കൊട്ടിയൂര്‍ കേസില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പ്രതി റോബിന്‍ വടക്കുഞ്ചേരിക്ക് ഇടക്കാലജാമ്യം അനുവദിക്കുന്നത് വിവാഹത്തിന് നേരിട്ടോ അല്ലാതെയോ നിയമാനുമതി നല്‍കുന്നതുപോലെയാകുമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. അതിനാല്‍ ഈ വിഷയത്തില്‍ ഒരു അഭിപ്രായവും രേഖപ്പെടുത്താതെ അകന്നുനില്‍ക്കുകയാണെന്ന് സുപ്രീംകോടതി വിധി എടുത്തുപറഞ്ഞു കോടതി വ്യക്തമാക്കി.
കീഴ്‌കോടതി വിധിക്കെതിരായ അപ്പീലില്‍ ശരിയായ തീരുമാനം എടുക്കുന്നതിനായാണിതെന്നും ഉത്തരവില്‍ പറയുന്നു.
ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നുവെന്നായിരുന്നു റോബിന്റെ വാദം. പൗരോഹിത്യം ഉപേക്ഷിച്ച് കുടുംബജീവിതം നയിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കുട്ടി ഉണ്ടായതോടെ സംഭവം വിവാദമാകുകയും പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് പ്രചരിപ്പിക്കുകയുമായിരുന്നുവെന്നും റോബിന്‍ വാദിച്ചു.
പള്ളികള്‍ നിര്‍മ്മിക്കരുത്, ഖുര്‍ആന്‍ വായിക്കരുത്: ഇസ്ലാം വിരുദ്ധ നടപടികളുമായി ചൈനീസ് ഭരണകൂടം
റോബിനെ തലശ്ശേരി സെഷന്‍സ് കോടതി 20 വര്‍ഷമാണ് തടവിന് ശിക്ഷിച്ചത്. ഉത്തരവിനെതിരായ അപ്പീലിനുപിന്നാലെയാണ് വിവാഹം കഴിക്കാനായി ജാമ്യംതേടി ഉപഹര്‍ജി നല്‍കിയത്. പെണ്‍കുട്ടിയും കക്ഷിചേര്‍ന്നിരുന്നു. എന്നാല്‍, പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തു. പീഡിപ്പിക്കപ്പെടുമ്പോള്‍ പെണ്‍കുട്ടിക്ക് പതിനാറര വയസ്സേ ഉണ്ടായിരുന്നുള്ളു. വിവാഹാവശ്യം ശിക്ഷയില്‍നിന്ന് രക്ഷപ്പെടാനായിട്ടാണെന്നും വാദിച്ചു.
ഉഭയസമ്മത പ്രകാരമായിരുന്നു ബന്ധമെന്നും തനിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നായിരുന്നു പെണ്‍കുട്ടി കോടതിയെ അറിയിച്ചത്. ഈ നിലപാട് സംശയകരമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. റോബിനെ പൗരോഹിത്യത്തില്‍നിന്ന് മാര്‍പാപ്പ പുറത്താക്കിയിരുന്നു.
Discussion about this post