കഴിഞ്ഞ ദിവസമാണ് ദൃശ്യം 2 റിലീസ് ചെയ്തത്. സോഷ്യല്‍ മീഡിയ നിറയെ സിനിമയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജോര്‍ജുകുട്ടിയേയും കുടുംബത്തേയും കേസില്‍ നിന്ന് രക്ഷപ്പെടുത്തിയ ജീത്തു ജോസഫ് ബ്രില്യന്‍സിനെക്കുറിച്ചാണ് ചര്‍ച്ചകളിലേറെയും. ഇപ്പോഴിതാ അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ ക്രിമിനല്‍ കേസ് ഉപദേഷ്ടകനായി നിയമിക്കാവുന്നതാണെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്. പോസ്റ്റ് കാണാം:
“ദൃശ്യം ” എന്ന സിനിമയുടെ സംവിധായകനെ മുഖ്യമന്ത്രിയുടെ ക്രിമിനല്‍ കേസ് ഉപദേഷ്ടകനായി നിയമിക്കാവുന്നതാണ്.
ക്രിമിനല്‍ കേസില്‍ നിന്നും എങ്ങിനെ രക്ഷപെടാം എന്നു വളരെ സൂഷ്മതയോടെ സിനിമയിലെ കഥാപാത്രമായ ജോര്‍ജുകുട്ടിയിലൂടെ ലോകത്തിന് കാണിച്ചു കൊടുത്ത സംവിധായകനാണ് ജിത്തു ജോസഫ്.
കമ്മ്യുണിസ്റ്റ് രാജ്യമായ ചൈന പോലും അവരുടെ ഭാഷയില്‍ റീമേക്ക് ചെയ്ത ചിത്രമാണ് ദൃശ്യം എന്ന സിനിമ.
അതിന്റെ രണ്ടാം ഭാഗത്തില്‍നിന്നു കൂടി സംവിധായകന്റെ ബുദ്ധി ഉപയോഗിച്ചു ജോര്‍ജുകുട്ടിയെ രക്ഷപെടുത്തിയത് വളരെ ബുദ്ധിപൂര്‍വ്വമായ നീക്കങ്ങളിലൂടെയാണ്.ജനങ്ങള്‍ അത് നെഞ്ചിലേറ്റി.
ഇവിടുത്തെ കമ്മ്യുണിസ്റ്റ് ഗവണ്‍മെന്റ് നേരിടുന്ന കേസ്സുകളായ , ലാവലിന്‍, സ്പിംഗ്ലര്‍, ലൈഫ് ,സ്വര്‍ണ്ണകടത്ത്, ഈ-മെബലിറ്റി , തുടങ്ങി പുതിയ കടല്‍ കച്ചവടം വരെയുള്ള കേസ്സുകളില്‍ നിന്നും എങ്ങിനെ രക്ഷപെടാമെന്ന് ആലോചിക്കുന്ന അവസരത്തില്‍ ,
ജിത്തു ജോസഫിന്‍്റെ ഉപദേശം തേടിയാല്‍ തീര്‍ച്ചയായും എല്ലാ കേസുകളില്‍ നിന്നും പുഷ്പം പോലെ അദ്ദേഹം രക്ഷപ്പെടുത്തി തരും.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്; കേന്ദ്ര സേനയുടെ 125 കമ്പനികളെ വിന്യസിക്കാൻ ഇലക്ഷൻ കമ്മീഷൻ
ചെയ്ത കുറ്റകൃത്യത്തില്‍ നിന്നും രക്ഷപെടാനായുള്ള വഴികള്‍ കാര്യക്ഷമവും , സൂക്ഷ്മതയിലും അദ്ദേഹം കൈകാര്യം ചെയ്യും.
കോടികള്‍ വക്കീലന്മാര്‍ക്ക് കൊടുക്കുന്നത് ഒഴിവാക്കി സംസ്ഥാന സര്‍ക്കാരിന് ധനലാഭമുണ്ടാക്കി ജനങ്ങളുടെ നികുതി പണം ലാഭിക്കാം.ജിത്തുവിനെകൂടി ഉപദേശകനായ് നിയമിച്ചാല്‍, നിരവധി ഉപദേശകരില്‍ ഗവണ്‍മെന്റിന് ഏറ്റവും പ്രയോജനമുണ്ടാവുക ഈ ക്രിമിനല്‍കേസ് ഉപദേശകനില്‍ നിന്നുമാകും എന്നതില്‍ സംശയമില്ല.
ആലപ്പി അഷറഫ്
Discussion about this post