കണ്ണൂർ: ചലച്ചിത്ര മേളയിൽ അക്കാദമി ചെയർമാൻ കമലിന്റെ തന്നിഷ്ടം തുടരുന്നു. മേളയിൽ തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് ദേശീയ പുരസ്‌കാര ജേതാവായ കലാസംവിധായകന്‍ സന്തോഷ് രാമന്‍ പറഞ്ഞു.
വ്യക്തിപരമായി ചെറുപ്പകാലം തൊട്ട് അറിയുന്നവരാണ് തലശ്ശേരിക്കാരായ സംഘാടകരില്‍ പലരും. അവർക്കെങ്കിലും ക്കാര്യത്തില്‍ ബോധം ഉണ്ടാകേണ്ടതായിരുന്നു. കമൽ എന്തിനാണ് അവഗണിച്ചതെന്നറിയില്ലെന്നും സന്തോഷ് രാമൻ പറഞ്ഞു.
2017-ല്‍ ‘ ടേക്ക് ഓഫ്’ എന്ന ചിത്രത്തിന് ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ച കലാസംവിധായകനാണ് സന്തോഷ് രാമൻ. നിലവിൽ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന് വേണ്ടി പ്രവർത്തിക്കുകയാണ് അദ്ദേഹം.
നേരത്തേ മേളയിലേക്ക് ദേശീയ പുരസ്കാര ജേതാവ് സലിം കുമാറിനെ ക്ഷണിക്കാത്തത് വിവാദമായിരുന്നു. ഇരുപത്തിയഞ്ച് പുരസ്‌കാര ജേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചപ്പോള്‍ സലിംകുമാറിനെ ഒഴിവാക്കിയെന്നായിരുന്നു ആരോപണം. തന്റെ വ്യത്യസ്ത രാഷ്ട്രീയമാകാം ഐഎഫ്‌എഫ്കെയില്‍ തിരി തെളിയിക്കാന്‍ തന്നെ ക്ഷണിക്കാതിരുന്നതിനുള്ള കാരണമെന്നും സലിം കുമാർ ആരോപിച്ചിരുന്നു.
അതേസമയം കമൽ ഇടത് വിധേയത്വത്തിന്റെ പേരിൽ ചലച്ചിത്ര മേഖലയെ വിഭജിക്കുകയാണെന്ന് ആരോപണം ഉയരുന്നുണ്ട്. കമൽ സിനിമയിലെ മട്ടാഞ്ചേരി ലോബിയുടെ പിണിയാളാണെന്നും സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു.
Discussion about this post