ലഖ്നൗ: ഉത്തർ പ്രദേശിൽ ലൗ ജിഹാദ് വിരുദ്ധ ബിൽ നിയമമായി. ശബ്ദവോട്ടോടെയാണ് ക്രമവിരുദ്ധ മതപരിവർത്തന നിരോധന ബിൽ നിയമസഭയിൽ പാസായത്. 2020 നവംബർ മാസത്തിലായിരുന്നു ബിൽ അവതരിപ്പിച്ചത്.
ലൗ ജിഹാദ് ഉൾപ്പെടെയുള്ള നിയമവിരുദ്ധവും നിർബ്ബന്ധിതവുമായ മത പരിവർത്തനങ്ങൾക്ക് പത്ത് വർഷം വരെ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് നിയമമായിരിക്കുന്നത്. വിവാഹത്തിന് വേണ്ടി മാത്രമാണ് മത പരിവർത്തനം നടത്തിയത് എന്ന് കണ്ടെത്തിയാൽ ആ വിവാഹം അസാധുവാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.
വിവാഹത്തിന് ശേഷം മതം മാറാൻ ആഗ്രഹിക്കുന്നവർ ഇനി മുതൽ ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ നൽകേണ്ടി വരും. എന്നാൽ സ്വന്തം മതത്തിലേക്ക് എപ്പോഴെങ്കിലും ആർക്കെങ്കിലും മടങ്ങി വരാൻ ആഗ്രഹമുണ്ടെങ്കിൽ അതിന് എല്ലാവിധ പരിരക്ഷയും നിയമം ഉറപ്പ് വരുത്തുന്നു.
Discussion about this post