കോഴിക്കോട്: കോഴിക്കോട് ട്രെയിനില്‍ നിന്നും വൻ സ്ഫോടകവസ്തു ശേഖരംപിടികൂടി. ചെന്നൈ മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ നിന്നാണ് സ്ഫോടകവസ്തു ശേഖരം പിടികൂടിയിരിക്കുന്നത്. 117 ജലാറ്റിന്‍ സ്റ്റിക്, 350 ഡിറ്റനേറ്റര്‍ എന്നിവയാണ് പിടികൂടിയത്.
സീററിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ചതായി സംശയിക്കുന്ന സ്ത്രീയെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെന്നൈയില്‍ നിന്നും തലശ്ശേരിയിലേക്ക് പോകാനുള്ള ടിക്കറ്റാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. സ്ത്രീയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ബോംബ് സ്ക്വാഡ് അടക്കമുള്ളവര്‍ സഥലത്തെത്തി പരിശോധന തുടരുകയാണ്.
Discussion about this post