തൃശ്ശൂര്‍: പിണറായിയെക്കാളും ഉമ്മന്‍ ചാണ്ടിയെക്കാളും മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ ഇ ശ്രീധരനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത് ഇ.ശ്രീധരനേയും ജേക്കബ് തോമസിനെയും പോലുള്ള പ്രമുഖരെയും മുന്‍ നിര്‍ത്തിയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി ഇടതു-വലത് മുന്നണികള്‍ മുന്‍പേ തന്നെ പട്ടിക പുറത്തുവിടുമെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.
ഇ.ശ്രീധരന്‍ തൃപ്പുണിത്തുറയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. ബിജെപി കേന്ദ്രനേതൃത്വമാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. മെട്രോയും പാലാരിവട്ടം പാലവും പ്രചാരണത്തില്‍ അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ വേദിയില്‍ എത്തിയാണ് മെട്രോമാന്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തത്. പാര്‍ട്ടി പ്രവേശനം ജീവിതത്തിലെ പുതിയ അദ്ധ്യായമെന്നാണ് ഇ ശ്രീധരന്‍ വിശേഷിപ്പിച്ചത്.
18 മാസം കൊണ്ട് കഴിക്കേണ്ട പാലാരിവട്ടം പാലം അഞ്ചര മാസം കൊണ്ട് തീര്‍ത്തതോടെ തന്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമായതായി അദ്ദേഹം പറഞ്ഞു. 67 വര്‍ഷത്തെ സേവനത്തിന് ശേഷം രാഷ്ട്രത്തെ സേവിക്കാന്‍ ബി.ജെ.പി തന്നെ വേണം എന്നതുകൊണ്ടാണ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നുമായിരുന്നു ശ്രീധരന്റെ വാക്കുകള്‍.
കോണ്‍ഗ്രസിനെ ലീഗ് വിഴുങ്ങുകയാണ്. ഇത് മനസ്സിലാക്കിയിട്ടുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് കെ. മുരളീധരന്‍. കൊടുവള്ളിയില്‍ മുരളീധരനെ കാലുവാരിയത് ലീഗാണെന്ന് പലവട്ടം മുരളീധരന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
17 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 10 വർഷം തടവ്
രണ്ടു മുന്നണികളിലും സാര്‍വത്രികമായ അഴിമതിയാണെന്ന് പറഞ്ഞ സുരേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും പ്രതികരിച്ചു. കാനത്തിന്റെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഒരു സീറ്റ് പോലും കിട്ടില്ല. സിപിഐയില്‍ ആളില്ല, അത് ഈര്‍ക്കില്‍ പാര്‍ട്ടിയാണ് എന്നും സുരേന്ദ്രന്‍ പരിഹസിച്ചു. ബിജെപി 35 സീറ്റ് നേടും എന്നു സുരേന്ദ്രന്‍ ബഡായി പറയുന്നു എന്നു കാനം പറഞ്ഞിരുന്നു.
Discussion about this post