ചെന്നൈ: തമിഴ് രാജ്യത്തെ പഴക്കമുള്ളതും മധുരതരവുമായ ഭാഷയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴിൽ സംസാരിക്കാൻ സാധിക്കാത്തതിന് തമിഴ് ജനതയോട് മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട് സന്ദർശിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായും ഉപമുഖ്യമന്ത്രി പനീർശെല്വവുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തി. തമിഴ്നാട്ടിൽ ഭരണകക്ഷിയായ എ ഐ എ ഡി എം കെയുമായി ചേർന്നാണ് ബിജെപി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
വിഴിപുരത്ത് നടന്ന വിജയ് സങ്കല്പ് റാലിയിലാണ് തമിഴ് പഠിക്കാൻ കഴിയാത്ത വിഷമം അമിത് ഷാ പങ്കു വെച്ചത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ് പഠിക്കാൻ സാധിക്കാത്തതിൽ ദുഖം പ്രകടിപ്പിച്ചിരുന്നു.
തമിഴ്നാട്ടിൽ ഒറ്റ ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 6ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മെയ് 2നാണ്.
Discussion about this post