കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് പാർട്ടി വിട്ട് തൃണമൂലിൽ ചേർന്ന മുതിർന്ന നേതാവ് സുശാന്ത പാൽ ബിജെപിയിൽ തിരിച്ചെത്തി. നേരത്തെ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയുടെ സാന്നിധ്യത്തിലാണ് സുശാന്ത പാൽ ബിജെപിയിൽ തിരികെ എത്തിയത്.
2005 ല്‍ സുശാന്ത ബിജെപി വിട്ട് തൃണമൂലിൽ ചേർന്നിരുന്നു. ഇടത് മുന്നണിയെ പരാജയപ്പെടുത്താനായിരുന്നു ആ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്ന് ചെയ്ത തെറ്റിന് ഇന്ന് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം പൊതുവേദിയിൽ ഏത്തമിട്ടു. കരഘോഷത്തോടെയാണ് ജനങ്ങൾ സുശാന്ത പാലിനെ സ്വീകരിച്ചത്.
തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്ന നേതാക്കളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരികയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫാപ്രഖ്യാപന ദിവസമായ മെയ് മൂന്നിന് പശ്ചിമ ബംഗാളിൽ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് ബിജെപി നേതാവ് തേജസ്വി സൂര്യ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ബിജെപി ഇരുന്നൂറിലധികം സീറ്റുകൾ നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post