ഡൽഹി: ബോളിവുഡ് നടി തപ്സി പന്നുവും സംവിധായകൻ അനുരാഗ് കശ്യപും നടത്തിയത് 650 കോടിയിലധികം രൂപയുടെ സാമ്പത്തിക തിരിമറിയെന്ന് ആദായ നികുതി വകുപ്പ്. അനുരാഗ് കശ്യപിന്റെയും തപ്‌സി പന്നുവിന്റെയും വീടുകളിലും ഓഫീസുകളിലും ഇവര്‍ക്ക് പങ്കാളിത്തമുളള സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മുംബൈയിലും ഹൈദരാബാദിലും പൂനെയിലുമായിരുന്നു പരിശോധനകൾ.
അതേസമയം സാമ്പത്തിക തട്ടിപ്പ് കേസിൽ ആദായ നികുതി വകുപ്പിന്റെ നടപടി നേരിടുന്ന തപ്സി പന്നുവിനെയും അനുരാഗ് കശ്യപിനെയും ന്യായീകരിച്ച് രംഗത്തു വന്ന രാഹുൽ ഗാന്ധിയുടെ നടപടി വിവാദമാകുകയാണ്. സാമ്പത്തിക തിരിമറി നടത്തുന്നവരെ ന്യായീകരിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുകയും ചെയ്യുന്നത് ഒരു രാഷ്ട്രീയ നേതാവിന് ഭൂഷണമല്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. അഴിമതിക്കാരെ രാഹുൽ ഗാന്ധിയും കോൺഗ്രസും ന്യായീകരിക്കുന്നത് സ്വാഭാവികമാണെന്നുമായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങൾ.
കർഷകർക്ക് വേണ്ടി സംസാരിക്കുന്നവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ വേട്ടയാടുകയാണെന്നായിരുന്നു വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണം.
Discussion about this post