എല്‍.ഡി.എഫും ,യു.ഡി.എഫും കേരളത്തെ അഴിമതിയുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും വിളനിലമായി മാറ്റിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരം ശംഖുമുഖത്ത് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു മുന്നണികളും തമ്മില്‍ നടന്നിരുന്നത് ഈ നാടിനെ രക്ഷിക്കാനുള്ള ആരോഗ്യകരമായ മത്സരമായിരുന്നെങ്കില്‍ കേരളം പണ്ടേ രക്ഷപ്പെടുമായിരുന്നുവെന്നും, എന്നാല്‍ എല്‍.ഡി.എഫും, യു.ഡി.എഫും തമ്മില്‍ അഴിമതിയിലാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘യു.ഡി.എഫ് സോളാര്‍ അഴിമതിയാണ് നടത്തിയതെങ്കില്‍ എല്‍.ഡി.എഫ് നടത്തിയത് ഡോളര്‍ അഴിമതിയാണ്. അങ്ങനെയുള്ള കുംഭകോണങ്ങളാമാണ് ഇന്ന് ഈ സംസ്ഥാനത്ത് നടക്കുന്നത്,’അമിത്ഷാ വ്യക്തമാക്കി.
നിരവധി തവണ ഇരു മുന്നണികളെയും മാറി മാറി പരീക്ഷിച്ച കേരളം ഒരു തവണ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് അവസരം തന്നാല്‍ കേരളത്തെ രാജ്യത്തെ ഒന്നാം നിരയിലുള്ള സംസ്ഥാനമാക്കി മാറ്റാം എന്ന് അമിത്ഷാ കൂട്ടിച്ചേർത്തു.
Discussion about this post