തൃശൂർ: യുവമോര്‍ച്ച ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി മണികണ്ഠനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. എന്‍.ഡി.എഫ് പ്രവര്ത്തകന് കടിക്കാട് പനന്തറ വലിയകത്ത് ഖലീലിനെയാണ് (39) തൃശൂര്‍ നാലാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചത്. പിഴയടക്കാത്തപക്ഷം ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണം.
പേരാമംഗലത്ത് നടന്ന ആര്.എസ്.എസ് ശിബിരത്തിലേക്ക് എൻഡിഎഫ് പ്രവർത്തകർ അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്തതിനായിരുന്നു കൊലപാതകം. 2004 ജൂണ്‍ 12നായിരുന്നു സംഭവം. 2014 ജനുവരിയില്‍ വിചാരണ ആരംഭിച്ചെങ്കിലും പുനരന്വേഷണം ആവശ്യപ്പെട്ട് മണികണ്ഠന്റെ സഹോദരന് പി.വി. രാജന് സമര്‍പ്പിച്ച ഹർജിയിൽ തുടരന്വേഷണത്തിന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഉത്തരവിടുകയായിരുന്നു.
കേസിലെ മൂന്നു മുതൽ ഒമ്പത് വരെ പ്രതികളെ കോടതി വെറുതെവിട്ടു. കേസിലെ രണ്ടാം പ്രതി കടപ്പുറം പുതിയങ്ങാടി ബുക്കാറയില്‍ കീഴ്പാട്ട് വീട്ടില്‍ നസറുല്ല തങ്ങള്‍ (40) ഇപ്പോഴും ഒളിവിലാണ്.
Discussion about this post