തൃശൂർ: ഭക്തജനങ്ങളുടെയും പൂരപ്രേമികളുടെയും ആവശ്യത്തിന് വഴങ്ങി സർക്കാർ. തൃശ്ശൂർ പൂരം മുൻവര്‍ഷങ്ങളിലേതു പോലെ തന്നെ നടത്താൻ അനുമതിയായി. സാംപിൾ വെടിക്കെട്ട് മുതൽ ഉപചാരം ചൊല്ലി പിരിയൽ വരെ എല്ലാ ചടങ്ങുകളും പതിവുപോലെ നടക്കും.
എന്നാൽ ജനക്കൂട്ടം നിയന്ത്രിക്കണമെന്നും കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്നും ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗം ആവശ്യപ്പെട്ടു. പൂര വിളംബരം അറിയിച്ചുള്ള തെക്കേവാതില്‍ തള്ളിതുറക്കുന്നത് മുതല്‍ പകല്‍പൂരം വരെയുളള എല്ലാ ചടങ്ങുകളും പതിവുപോലെ നടക്കുമെന്ന് ഇതോടെ ഉറപ്പായി. ആനകളുടെ എണ്ണവും കുറയ്ക്കില്ല.
പതിവുപോലെ വെടിക്കെട്ടും ഉണ്ടാകും. പൂരം പ്രദർശനത്തിനും അനുമതി ലഭിച്ചിട്ടുണ്ട്. അതേസമയം മാസ്ക്ക് വയ്ക്കാതെ പൂരപറമ്പിൽ പ്രവേശിക്കാൻ അനുവദിക്കില്ല. സാമൂഹിക അകലം നിർബന്ധമായും പാലിക്കണമെന്നും നിർദേശമുണ്ട്. ഏപ്രില്‍ 23നാണ് ഇത്തവണത്തെ തൃശൂർ പൂരം.
Discussion about this post