കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നാമനിർദ്ദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. നന്ദിഗ്രാമിലെ റിട്ടേണിംഗ് ഓഫീസർക്കാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്. പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ മമത കൃത്രിമം കാണിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം.
മമതയുടെ പേരിൽ ആറ് ക്രിമിനൽ കേസുകളുണ്ട്. എന്നാൽ നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ അവർ അത് മറച്ചു വെച്ചതായാണ് ബിജെപി ആരോപിക്കുന്നത്.
2018ൽ അസാമിലാണ് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അവയെക്കുറിച്ച് മമത സത്യവാങ്മൂലത്തിൽ ഒന്നും പറഞ്ഞിട്ടില്ലായെന്ന് തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരി ആരോപിക്കുന്നു. സിബിഐ അവധിക്ക് വച്ചിരിക്കുന്ന മറ്റൊരു കേസും മമത ബാനർജിയുടെ പേരിലുണ്ട്. അതും അവർ മറച്ച് വെച്ചുവെന്നും ബിജെപി വ്യക്തമാക്കുന്നു.
Discussion about this post