ഡൽഹി: സിന്ധു നദീജല വിനിയോഗക്കരാർ സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനായി ഇന്ത്യയും പാക്കിസ്ഥാനുമായുള്ള സിന്ധു നദി സ്ഥിരം കമ്മിഷന്റെ വാർഷിക യോഗം ഇന്ന് ഡൽഹിയിൽ ആരംഭിച്ചു. രണ്ടര വർഷത്തെ ഇടവേളക്ക് ശേഷമാണ് യോഗം നടക്കുന്നത്.
ഉടമ്പടി പ്രകാരം ഇന്ത്യയുമായി ചർച്ച നടത്താൻ പാകിസ്ഥാനിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം തിങ്കളാഴ്ച ഡൽഹിയിലെത്തി.1960-ലെ സിന്ധു ജല ഉടമ്പടി പ്രകാരം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വർഷത്തിൽ ഒരിക്കൽ കൂടിക്കാഴ്ച നടത്താൻ ഉടമ്പടി അനുശാസിക്കുന്നുണ്ടെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ഈ യോഗം 2020-ൽ മാറ്റിവയ്ക്കുകയാണ് ഉണ്ടായത്.
ഇത് ഒരു പ്രധാനപ്പെട്ട യോഗമായിരിക്കുമെന്നും, സിന്ധു ജല ഉടമ്പടി അനുശാസിക്കുന്ന വിധം ഇന്ത്യയുമായി സഹകരിക്കുമെന്നും, വളരെ പ്രതീക്ഷയോടെയാണ് ഈ യോഗത്തിൽ പങ്കെടുക്കുന്നതെന്നും സിന്ധു ജല ഉടമ്പടിയുടെ പാകിസ്ഥാൻ കമ്മിഷണർ മെഹർ അലി ഷാ പറഞ്ഞു.
ഈ ചർച്ചയ്ക്കിടെ ചെനാബ് നദിയിലെ വൈദ്യുതി പദ്ധതികളോട് ഇസ്ലാമാബാദ് എതിർപ്പ് ഉയർത്താൻ സാധ്യതയുണ്ടെന്ന് പാകിസ്ഥാൻ പത്രമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post