ലണ്ടൻ: കുട്ടികളെ കാർട്ടൂൺ കാണിച്ചതിന്റെ പേരിൽ അധ്യാപകന് വധഭീഷണി. ക്ലാസില്‍ കുട്ടികളെ പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചതിന്റെ പേരില്‍ മകൻ കൊല്ലപ്പെടുമെന്ന ആശങ്കയുമായി അധ്യാപകന്റെ പിതാവ് രംഗത്ത് വന്നു. സംഭവത്തെ തുടര്‍ന്ന് കോപാകുലരായ ഇസ്ലാം മൗലികവാദികൾ സ്കൂളിന് മുന്നിൽ സംഘർഷം സൃഷ്ടിച്ചിരുന്നു.
അധ്യാപകന് പല സംഘടനകളിൽ നിന്നും നേരിട്ടും അല്ലാതെയും ഭീഷണികൾ ലഭിക്കുന്നതായാണ് പരാതി. താനും തന്റെ കുടുംബവും ഏതുനിമിഷവും കൊല്ലപ്പെട്ടേക്കാം എന്ന ഭീതിയിലാണ് അധ്യാപകന്റെ പിതാവ്. ഇനി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനോ, സ്വദേശമായ ബാറ്റ്ലിയില്‍ താമസിക്കാനോ സാധിക്കില്ല എന്നാണ് ഇവർ പറയുന്നത്.
പ്രവാചകന്റെ ചിത്രം കാണിച്ചതിന് ഫ്രാൻസിൽ അധ്യാപകൻ ക്ലാസ്സ് മുറിയിൽ കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാട്ടിയാണ് ചിലർ ഭീഷണിപ്പെടുത്തുന്നത്. എന്നാൽ അധ്യാപകൻ പഠിപ്പിച്ചിരുന്ന പാഠത്തിന്റെ ഭാഗമായിരുന്നു കാർട്ടൂൺ എന്നാണ് മറ്റ് അധ്യാപകരും രക്ഷിതാക്കളും പറയുന്നത്. അത് സ്‌കൂള്‍ അധികൃതര്‍ അംഗീകരിച്ചതുമാണ്. എന്നിട്ടും അധ്യാപകൻ വേട്ടയാടപ്പെടുകയാണ് എന്നാണ് ആരോപണം.
അധ്യാപകനെ ജോലിയിൽ നിന്നും പിരിച്ചു വിട്ട സ്കൂൾ അധികൃതർ സ്കൂൾ അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്. അതേസമയം, ഈ അദ്ധ്യാപകനെ ജോലിയില്‍ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഓണ്‍ലൈന്‍ പരാതിയില്‍ ഇതുവരെ 64,000 പേര്‍ ഒപ്പിട്ടതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post