ഡെറാഡൂൺ: ചരിത്രപരമായ തീരുമാനവുമായി ഉത്തരാഖണ്ഡ് സർക്കാർ. 51 ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും മോചിപ്പിച്ച് ഭക്തർക്ക് വിട്ടു കൊടുക്കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീർത്ഥ് സിംഗ് റാവത്തിന്റേതാണ് തീരുമാനം.
ഹരിദ്വാറും ബദരീനാഥും ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ കാര്യത്തിലാണ് സർക്കാർ പുതിയ തീരുമാനമെടുത്തത്. വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത്.
സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് നിരവധി നേതാക്കൾ രംഗത്തെത്തി. ‘ജനാധിപത്യത്തിൽ കൃത്യമായി പ്രതികരണങ്ങൾ നടത്തുന്ന സർക്കാർ‘ എന്നാണ് തീരുമാനത്തെ പ്രശംസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പ്രതികരിച്ചത്.
So before I could argue the SLP I had filed on the Uttarakhand temple take-over issue the Government has withdrawn the Act and freed 51 temples. This is called responsive government in a democracy.
— Subramanian Swamy (@Swamy39) April 9, 2021
Discussion about this post