കൊലപാതക രാഷ്ട്രീയത്തിനെറ്റിരെ ശക്തമായ പ്രതികരണവുമായി സാഹിത്യകാരൻ ശിഹബുദ്ദീൻ പൊയ്ത്തുംകടവ്. കൊലപാതക രാഷ്ട്രീയത്തിനെതിരേ ഇനി എഴുതില്ലെന്ന് അദ്ദേഹം പറഞ്ഞു.
1993 മുതല്‍ താന്‍ കൊലപാതക രാഷ്ട്രീയത്തിനെതിരേ വിവിധ പത്ര മാധ്യമങ്ങളില്‍ എഴുതിയിട്ടുണ്ടെന്നും, എന്നെപ്പോലെ നിസ്സാരനായ ഒരു എഴുത്തുകാരന് ആരെയെങ്കിലും സ്വാധീനിക്കാനോ ചിന്തിപ്പിക്കാനോ കഴിയുമെന്ന് വിചാരിച്ചു പോകുന്നത് വികാര വിഡ്ഢിയായതിനാലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുന്‍നിര നേതാക്കളും അവരുടെ മക്കളും സുരക്ഷിതമായിരിക്കുന്ന കാലത്തോളം കൊലപാതക രാഷ്ട്രീയം തുടരുക തന്നെ ചെയ്യും. ഒരവസാനവും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊലപാതക രാഷ്ട്രീയത്തെ പറ്റി സാമൂഹ്യമാധ്യമങ്ങളില്‍ എഴുതിയാലും എഴുത്തുകാരനെ ആക്രമിക്കുന്ന രീതിയാണ് നിലവില്ലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആര് പറഞ്ഞാലും എത്ര തവണ ടെലിവിഷന്‍ അന്തിച്ചര്‍ച്ച നടത്തിയാലും ആരും ചെവിയോര്‍ക്കില്ല. ഇത് അവസാനിപ്പിക്കാൻ വൻകിട മുതലാളിമാർ വിചാരിച്ചാൽ സാധിച്ചേക്കുമെന്ന ചിന്തോദ്ദീപകവും സാമൂഹ്യ വിമർശനാത്മകവുമായ ചിന്തയോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Discussion about this post