കാസർകോട്: പിരിവ് നൽകാൻ വൈകിയതിന് നിർമ്മാണത്തിലിരുന്ന വീടിന്റെ തറ പൊളിച്ച് കൊടികെട്ടി ഡി വൈ എഫ് ഐ പ്രവർത്തകർ. കാഞ്ഞങ്ങാട് ഇട്ടമ്മല്‍ ചാലിയാന്‍നായിലെ വി എം. റാസിഖിന്റെ വീടിന്റെ തറയാണ് ഡി വൈ എഫ് ഐ പ്രവർത്തകർ പൊളിച്ചത്. സംഭവം വിവാദമായതോടെ പാര്‍ട്ടി പ്രവര്‍ത്തകർ രഹസ്യമായി കൊടി അഴിച്ചു മാറ്റി.
നേരത്തെ റാസിഖിന്റെ വീട്ടിലെത്തി ഡി വൈ എഫ് ഐ പ്രവർത്തകർ തിരഞ്ഞെടുപ്പ് ഫണ്ട് ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാമെന്നു റാസിഖ് ഉറപ്പ് നല്‍കിയിരുന്നു. ഇതു വൈകിയതോടെയാണ് പ്രവര്‍ത്തകര്‍ പ്രകോപിതരായതും തറ പൊളിച്ചു കൊടി നാട്ടിയതും.
എന്നാല്‍ വയലില്‍ വീട് നിര്‍മ്മിക്കുന്നതിനെതിരെ പഞ്ചായത്തില്‍ പരാതി കിട്ടിയിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടായിരുന്നു സംഭവമെന്നും ഡി വൈ എഫ് ഐ വിശദീകരിക്കുന്നു. അതേസമയം പഞ്ചായത്തിന്റെ അനുമതി വാങ്ങിയ ശേഷമാണ് വീടുപണി തുടങ്ങിയതെന്നു റാസിഖ് പറയുന്നു. വില്ലേജ് ഓഫിസര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇതിന്റെ പകര്‍പ്പ് ഉള്‍പ്പെടെ ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് റാസിഖ്.
Discussion about this post