ഡൽഹി: രാജ്യത്ത് കൊവിഡ് പൂർവ്വാധികം ശക്തിയോടെ പിടിമുറുക്കുമ്പോൾ ഡൽഹിയിലെ സ്ഥിതിയും അതീവ ഗുരുതരം. ഡൽഹിയിൽ ഇനി നൂറിൽ താഴെ ഐസിയു കിടക്കകൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 2500 പുതിയ കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനത്തിൽ നിന്നും 30 ശതമാനമായി ഉയർന്നു. ഈ സാഹചര്യത്തിൽ ഇനി നൂറിൽ താഴെ ഐസിയു കിടക്കകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഓക്സിജൻ ശേഖരവും കുറയുകയാണെന്നും കെജരിവാൾ പറഞ്ഞു.
വിഷയം കേന്ദ്ര മന്ത്രിമാരായ അമിത് ഷായുടെയും ഹർഷവർദ്ധന്റെയും ശ്രദ്ധയിൽ പെടുത്തിയതായി അരവിന്ദ് കെജരിവാൾ വ്യക്തമാക്കി. കൂടുതൽ കേന്ദ്ര സഹായം ഈ ഘട്ടത്തിൽ അനിവാര്യമാണെന്നും പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post