തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി വിളിച്ചു ചേർത്ത പ്രത്യേക യോഗം നടക്കും. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ പ്രതിദിന രോഗവര്‍ധന ഇരുപതിനായിരത്തോട് അടുക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യത്തെ തന്നെ എറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിനില്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രത്യേക യോഗം.
കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ക്വാറന്റൈനിലായിരുന്ന മുഖ്യമന്ത്രി ബുധനാഴ്ച ഉച്ചയോടെ തലസ്ഥാനത്ത് മടങ്ങിയെത്തി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ഏറ്റെടുക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലായിരുന്ന അദ്ദേഹം പിന്നീട് കൊവിഡ് ബാധിതനായി ചികില്‍സയിലും നിരീക്ഷണത്തിലുമായിരുന്നു.
ഇതിനിടെ മന്ത്രിസഭായോഗങ്ങള്‍ ഓണ്‍ലൈനായി ചേര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ അനുമതിയോടെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് കോര്‍ കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നിരുന്നു.
രോഗവ്യാപനം നിയന്ത്രിക്കുന്നതിനായുള്ള രാത്രികാല കര്‍ഫ്യൂ ചൊവ്വാഴ്ച രാത്രി മുതല്‍ സംസ്ഥാനത്ത് നിലവില്‍ വന്നിരുന്നതിനെ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാവും.
Discussion about this post