ഡ ൽഹി:ഇമ്രാൻ ഖാന്റെ ‘നയാ പാക്കിസ്ഥാനിൽ’ ഹിന്ദു പെൺകുട്ടികളുടെ അവസ്ഥ കൂടുതൽ വഷളാകുന്നതായി റിപ്പോർട്ടുകൾ. മതപരിവർത്തനത്തിലൂടെ കുപ്രസിദ്ധമായ സിന്ധ് പ്രവിശ്യ ഹിന്ദു പെൺകുട്ടികളുടെ ശ്മശാന ഭൂമിയായി മാറിയിരിക്കുന്നു. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാംമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് ഇവിടെ സാധാരണസംഭവമായി മാറിയിരിക്കുന്നു.
അടുത്തിടെ, റീന മേഘ്വാർ എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതും നിർബന്ധിത മതപരിവർത്തനം ചെയ്ത് വിവാഹം നടത്തിയതും പാക് പാർലമെന്റിൽ വലിയ ചർച്ചയായിരുന്നു. ഈ പെൺകുട്ടിയുടെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാകുകയാണ്. വൈറലായ വീഡിയോയിൽ, പെൺകുട്ടി സഹായത്തിനായി അപേക്ഷിക്കുന്നതാണ് വലിയ ചർച്ചയായത്.
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയെക്കുറിച്ചാണ് വീഡിയോ പറയുന്നത്. വീഡിയോയിൽ, പെൺകുട്ടി ഒരു മതിലിന് അപ്പുറത്ത് നിന്ന് സംസാരിക്കുന്നതായാണ് കാണുന്നത്. ഉച്ചത്തിൽ കരയുകയും സഹായത്തിനായി ജനങ്ങളോട് അപേക്ഷിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ പ്രകടമാകുന്നത്. മറ്റ് നിരവധി സ്ത്രീകളുടെ ശബ്ദവും വീഡിയോയിൽ കേൾക്കുന്നുണ്ട്. 36 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ പെൺകുട്ടിയെ സഹായിക്കാൻ ആരും മുന്നോട്ട് വരുന്നതായി കാണുന്നുമില്ല.
ഫെബ്രുവരി 13 നാണ് റീന മേഘ്വാറിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ദാദുവിൽ ഒരു മധ്യവയസ്‌കനെ വിവാഹം കഴിച്ചു. ഇക്കാര്യത്തിൽ കുടുംബാംഗങ്ങൾ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് റീന മേഘ്വാറിന്റെ അമ്മാവൻ ഹമീർ പറഞ്ഞു.
പെൺകുട്ടിയെ കാണണമെന്ന് ഉദ്യോഗസ്ഥരോട് സമ്മർദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഹമീർ പറഞ്ഞു, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ വ്യക്തിക്ക് ഇതിൽ നിന്ന് ധാരാളം പണം ലഭിച്ചതായും അദ്ദേഹം ആരോപിച്ചു.
മിക്ക മതപരിവർത്തനങ്ങളും നടക്കുന്നത് ഈ പ്രവിശ്യയിലാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്ക് കുപ്രസിദ്ധമായ സിന്ധിലെ ആദ്യത്തെ സംഭവമല്ല ഇത്. സിന്ധ് പ്രവിശ്യയിൽ ഹിന്ദുക്കൾ വലിയ തോതിൽ ഇസ്ലാം മതം സ്വീകരിച്ചതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. സിന്ധിലെ ബാഡിനിൽ 102 ഹിന്ദുക്കളാണ് നിർബന്ധിതമായി ഇസ്ലാം മതം സ്വീകരിച്ചത്.
പ്രതിവർഷം ആയിരത്തിലധികം പെൺകുട്ടികൾ ആണ് ഇവിടെ മത പരിവർത്തനം ചെയ്യപ്പെടുന്നത്. മനുഷ്യാവകാശ സംഘടനയായ മൂവ്‌മെന്റ് ഫോർ സോളിഡാരിറ്റി ആൻഡ് പീസിൻറെ റിപ്പോർട്ട് പ്രകാരം പാകിസ്ഥാനിൽ പ്രതിവർഷം ആയിരത്തിലധികം ക്രിസ്ത്യൻ, ഹിന്ദു സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോകുന്നതായി വ്യക്തമാക്കുന്നു. അതിനുശേഷം അവരെ നിർബന്ധിതമായി ഇസ്ലാംമതത്തിലേക്ക് പരിവർത്തനം ചെയ്ത് ഇസ്ലാമിക ആചാര പ്രകാരം വിവാഹം കഴിപ്പിക്കുന്നു. ഇരകളിൽ ഭൂരിഭാഗവും 12 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ്. വിവാഹം കഴിക്കുന്നതാകട്ടെ അൻപത് വയസ്സുള്ളവരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Reena Meghwar was abducted in February, 2021.
Now, in video, she cries and wants to go to her home. Sindh government must look into the case and save a girl who needs help.https://t.co/rOuYd6mYmx pic.twitter.com/xM5AlwgJ1p
— Veengas (@VeengasJ) April 26, 2021
Discussion about this post