തിരുവനന്തപുരം: കേരളത്തില്‍ കൊവിഡിന്റെ മാരകമായ വകഭേദത്തെ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചതിനു പിന്നാലെ, ഈ മാസം ആദ്യം തന്നെ ഈ വിവരം അറിഞ്ഞ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു . ഓക്‌സിജന്‍ പ്ലാന്റിന് കേന്ദ്രം അനുവദിച്ച പണം ചെലവാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും കൊവിഡ് ടെസ്റ്റിന് കൂടുതല്‍ ചാര്‍ജ് സംസ്ഥാനത്ത് ഈടാക്കുന്നുവെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
“ഈ മാസമാദ്യം ഈ വിവരങ്ങളെല്ലാമറിഞ്ഞിട്ടും ആരോഗ്യവകുപ്പ് ഉറങ്ങുകയായിരുന്നോ?വടക്കോട്ടു നോക്കി ഇന്ത്യാവിരുദ്ധപ്രസംഗം നടത്തുന്നവരൊന്നും ഇത് കണ്ടിരുന്നില്ലേ? വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വയോധികരേയും രോഗികളേയും പേടിപ്പെടുത്തി വെയിലുകൊള്ളിക്കുന്നവര്‍ എന്തു നടപടിയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്നു വ്യക്തമാക്കണം.
കോവിഡ് ടെസ്റ്റ് നടത്താന്‍ ലോകത്തെവിടെയുമില്ലാത്ത ചാര്‍ജ്ജ് ഈടാക്കുന്നവര്‍, ബജറ്റില്‍ ഒരു നയാ പൈസപോലും വാക്സിന്‍ വാങ്ങാന്‍ നീക്കിവെക്കാത്തവര്‍,സ്വകാര്യ ആശുപത്രികള്‍ക്ക് കൊള്ള നടത്താന്‍ അവസരം നല്‍കുന്നവര്‍, ഒരു ചില്ലിക്കാശുപോലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കോവിഡ് പ്രതിരോധത്തിന് നല്‍കാത്തവര്‍, ഓക്സിജന്‍ പ്ളാന്റിന് കേന്ദ്രം നല്‍കിയ പണം ചെലവാക്കാന്‍ പോലും തയ്യാറാവാത്തവര്‍ അവരാണിപ്പോള്‍ കേന്ദ്രവിരുദ്ധസമരത്തിനിറങ്ങുന്നത്. കേരളത്തെ കൊലയ്ക്കു കൊടുക്കുന്ന ഈ നയം തിരുത്താന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണം.”
കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
Discussion about this post