ഡൽഹി: രാജ്യത്തുടനീളമുളള ഓക്സിജന്‍ വിതരണം യുദ്ധകാലാടിസ്ഥാനത്തില്‍ നേരിട്ട് നിരീക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭ്യന്തരമന്ത്രി അമിത് ഷായും. രാജ്യത്തെ കൊവിഡ് സാഹചര്യത്തെക്കുറിച്ച് കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുളളത്.
യുദ്ധകാലാടിസ്ഥാനത്തില്‍ ഓക്സിജന്‍ വിതരണം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെയും ആഭ്യന്ത്രമന്ത്രിയുടെയും സജീവവും നിരന്തരവുമായ മേല്‍നോട്ടത്തില്‍ നൂതന നടപടികള്‍ നടപ്പാക്കുന്നതായി കേന്ദ്രത്തിന്റെ 201 പേജുളള സത്യവാങ്മൂലത്തില്‍ പറയുന്നു.
നിലവിലെയും ഭാവിയിലെയും ആവശ്യകത കണക്കിലെടുത്ത് കൂടുതല്‍ മെഡിക്കല്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കുകയും ദിവസവും ലഭ്യമാക്കുകയും ചെയ്യുന്നു.
ഇന്ത്യയില്‍ ലഭ്യമായ എല്ലാ സ്രോതസുകളില്‍ നിന്നും ഓക്സിജന്‍ വിതരണം വര്‍ദ്ധിപ്പിക്കുന്നതിനും നയതന്ത്ര ചാനലുകള്‍ രാഷ്ട്രീയ എക്സിക്യൂട്ടീവിന്റെ വ്യക്തിപരമായ ഇടപെടല്‍ എന്നിവ ഉപയോഗിച്ച് ഇറക്കുമതി ചെയ്യുന്നതിനും ഉളള ശ്രമങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Discussion about this post