തിരുവനന്തപുരം: കേരളത്തിൽ തുടർഭരണം ഉറപ്പിച്ച് ഇടത് മുന്നണി. 98 മണ്ഡലങ്ങളിൽ നിർണ്ണായക മുന്നേറ്റം നടത്തിയാണ് എൽഡിഎഫ് വിജയത്തിലേക്ക് നീങ്ങുന്നത്. 42 മണ്ഡലങ്ങളിൽ യുഡിഎഫ് ആണ് മുന്നിൽ നിൽക്കുന്നത്.
ഇടത് പക്ഷത്തെ പ്രമുഖരെല്ലാം വിജയിച്ചപ്പോൾ ആരോപണ വിധേയരായ ചില നേതാക്കൾക്ക് തിരിച്ചടി നേരിട്ടു. പാലായിലെ ജോസ് കെ മാണിയുടെ പരാജയം ഇടത് പക്ഷത്തിന് തിരിച്ചടിയായി.
മുഖ്യമന്ത്രി പിണറായി വിജയന് ധർമ്മടത്ത് മികച്ച ഭൂരിപക്ഷമാണ് ലഭിച്ചത്. അതേസമയം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞു. ശക്തമായ പോരാട്ടം കാഴ്ചവെച്ച ബിജെപി വോട്ട് പിടിച്ചുവെങ്കിലും വിജയം നേടാൻ സാധിച്ചില്ല.
പൂഞ്ഞാറിൽ പി സി ജോർജ്ജ് പരാജയപ്പെട്ടപ്പോൾ വടകരയിൽ കെ കെ രമയുടെ വിജയം ശ്രദ്ധേയമായി.
Discussion about this post