സിഡ്നി: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം താരം സ്റ്റ്യുവർട്ട് മക്ഗില്ലിനെ തട്ടിക്കൊണ്ട് പോയി. ഒരു മാസം മുൻപായിരുന്നു സംഭവമെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് വിട്ടയച്ചത്.
തട്ടിക്കൊണ്ട് പോകലിനെക്കുറിച്ച് നേരത്തേ തന്നെ വാർത്തകൾ വന്നിരുന്നു. എന്നാൽ അത് മക്ഗിൽ ആണെന്ന് വ്യക്തമാക്കിയിരുന്നില്ല. അമ്പത് വയസ്സുകാരനെ തട്ടിക്കൊണ്ട് പോയി എന്ന് മാത്രമായിരുന്നു വിവരം പുറത്തു വിട്ടിരുന്നത്.
മൂന്ന് പേർ ചേർന്നായിരുന്നു മക്ഗില്ലിനെ ബലമായി വാഹനത്തിൽ കടത്തിക്കൊണ്ട് പോയത്. പിന്നീട് സിഡ്നിയിലെ വിവിധ സ്ഥലങ്ങളിൽ ഇദ്ദേഹത്തെ അക്രമികൾ തടവിൽ പാർപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തിപ്പെടുത്തിയതോടെ അക്രമികൾ മക്ഗില്ലിനെ വിട്ടയക്കുകയായിരുന്നു.
കവർച്ചയും ക്രിമിനൽ കുറ്റങ്ങളും പതിവാക്കുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. സംഭവത്തിൽ നാല് പേർ അറസ്റ്റിലായതായാണ് റിപ്പോർട്ട്.












