പശ്ചിമ ഖാസി: പശ്ചിമ ഖാസി ഹില്‍സ് ജില്ലയായ മേഘാലയയ്ക്ക് സമീപമാണ് ടൈറ്റനോസറിയന്‍ കുടുംബത്തില്‍പെട്ട ഏകദേശം 100 ദശലക്ഷം വര്‍ഷം പഴക്കമുള്ള സോറാപോഡുകള്‍ എന്ന ദിനോസറിന്റെ ഫോസിലുകള്‍ കണ്ടെത്തിയത്. നോര്‍ത്ത് ഈസ്റ്റിലെ ജിയോളജികല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പാലിയന്റോളജി വിഭാഗത്തിലെ ഗവേഷകര്‍ അടുത്തിടെ നടത്തിയ ഫീല്‍ഡ് ട്രിപിലാണ് ഇതുവരെ പ്രസിദ്ധീകരിക്കാത്ത ഈ കണ്ടെത്തലുകള്‍ നടന്നത്. ആദ്യമായാണ് സോറാപോഡിന്റെ അസ്ഥികള്‍ ഈ പ്രദേശത്ത് നിന്ന് കണ്ടെത്തുന്നത്.
ടൈറ്റനോസറിയന്‍ കുടുംബത്തില്‍പെട്ട സോറാപോഡുകള്‍ക്ക് വളരെ നീളമുള്ള കഴുത്തും, നീളമുള്ള വാലുകളും, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയ തലകളും, കട്ടിയുള്ള തൂണുപോലുള്ള നാല് കാലുകളുമാണുള്ളത്. വലുപ്പത്തിന്റെ കാര്യത്തില്‍ മറ്റ് ചില ജീവിവര്ഗങ്ങളെക്കാള് ഇവ മുന്നിലായിരുന്നു. കരയില്‍ ഇതുവരെ ജീവിച്ചിരുന്ന ഏറ്റവും വലിയ മൃഗങ്ങളുടെ പട്ടികയില്‍ ഇവയും ഉള്‍പെടുന്നു.
സോറാപോഡുകളുടെ അസ്ഥികള്‍ കണ്ടെത്തുന്ന രാജ്യത്തെ അഞ്ചാമത്തെ സംസ്ഥാനമാണ് മേഘാലയ. ഇതിന് മുന്‍പ് ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഇതിന്റെ ഫോസിലുകള്‍ കണ്ടെത്തിയിട്ടുള്ളത്. ആഫ്രിക്ക , ഏഷ്യ, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, യൂറോപ്, ഓസ്‌ട്രേലിയ, അന്റാര്‍ടിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധതരം സോറാപോഡ് ദിനോസറുകളാണ് ടൈറ്റനോസറുകള്‍.
മേഘാലയയില്‍ നിന്നുള്ള ദിനോസര്‍ അസ്ഥികള്‍ 2001 -ല്‍ ജിഎസ്‌ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും പൊടിഞ്ഞതും ഒട്ടും സംരക്ഷിക്കപ്പെടാത്ത അവസ്ഥയിലും ആയിരുന്നതിനാല്‍ അവ ഏത് ഇനത്തില്‍ പെട്ടതാണ് എന്ന് തിരിച്ചയറിയാന്‍ സാധിച്ചിരുന്നില്ല.
‘ഇപ്പോഴത്തെ എല്ലുകള്‍ 2019-2020, 2020-21 എന്നീ വര്‍ഷങ്ങളിലെ ഫീല്‍ഡ് വര്‍ക് സമയത്താണ് കണ്ടെത്തിയത്. ടീമിന്റെ അവസാന സന്ദര്‍ശനം 2021 ഫെബ്രുവരിയിലായിരുന്നു. ഫോസിലുകള്‍ ഏകദേശം 100 കോടി വര്‍ഷങ്ങള്‍ക്ക് മുമ്ബ് അപ്രത്യക്ഷമായ ക്രിറ്റേഷ്യസിന്‍ കാലഘട്ടത്തിലേതാണ് എന്നും അതില്‍ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ഫോസിലുകള്‍ ലിംബ് അസ്ഥികളാണെന്നും ഗവേഷകര്‍ പറഞ്ഞു.
ഇരുപത്തിയഞ്ചിലധികം പൊട്ടിയ അസ്ഥി മാതൃകകളാണ് കണ്ടെടുത്തിരിക്കുന്നത്. അവ വ്യത്യസ്ത വലുപ്പത്തിലുള്ളവയും, ഒറ്റപ്പെട്ട മാതൃകകളായും കാണപ്പെടുന്നു. എന്നാല്‍, അവയില്‍ ചിലത് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് അടുത്തിടെ കണ്ടെത്തിയതായും ഗവേഷകര്‍ പറയുന്നു.
അസ്ഥികളുടെ മോശം അവസ്ഥ കാരണം അവയുടെ വംശം തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നും, വീണ്ടെടുക്കപ്പെട്ട എല്ലുകളില്‍ ഭൂരിഭാഗവും ഭാഗികമായി ഉറപ്പിക്കുകയും, ഭാഗികമായി മാറ്റി സ്ഥാപിക്കുകയും ചെയ്യും. അതിനാല്‍, ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ളവയില്‍ നിന്ന് മൂന്നെണ്ണം മാത്രമേ പഠനത്തിനായി ഉപയോഗിക്കൂ. അവയില്‍ 55 സെന്റിമീറ്റര്‍ നീളമുള്ള ഭാഗികമായി സംരക്ഷിക്കപ്പെടുന്ന ലിംബ് അസ്ഥിയാണ് ഏറ്റവും വലുത്.
ക്രിറ്റേഷ്യസ് കാലഘട്ടത്തില്‍ തെക്കന്‍ അര്‍ധഗോളത്തിലെ ഭൂപ്രദേശങ്ങളില്‍ കണ്ടിരുന്ന ഏറ്റവും വൈവിധ്യമാര്‍ന്ന സസ്യഭുക്കുകളായിരുന്നു ടൈറ്റനോസൗറിയന്‍ സോറാപോഡ് ദിനോസറുകള്‍. പക്ഷേ, അവ ഗോണ്ട്വാനന്‍ ലാന്‍ഡ്‌മാസുകളില്‍ നിന്നുള്ളവയല്ലെന്ന് ഗവേഷകര്‍ പറഞ്ഞു.
ഏകദേശം 300 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് നിലവിലുണ്ടായിരുന്ന പാംഗിയന്‍ സൂപ്പര്‍ ഭൂഖണ്ഡത്തിന്റെ തെക്ക് ഭാഗമാണ് ഗോണ്ട്വാനലാന്റ്. ഇത് തെക്കേ അമേരിക, ആഫ്രിക, അറേബ്യ, മഡഗാസ്കര്‍, ശ്രീലങ്ക, ഇന്ത്യ, അന്റാര്‍ടിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ പ്രധാന ഭൂഖണ്ഡങ്ങളെ ഉള്‍ക്കൊള്ളുന്നു.
ഇന്ത്യയില്‍, ക്രിറ്റേഷ്യസ് സോറാപോഡ് ദിനോസര്‍ സാധാരണയായി ടൈറ്റനോസറിയന്‍ വംശത്തില്‍ നിന്നുള്ളവയാണ്. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവയാണ് അവ എന്നാണ്റിപ്പോർട്ടുകൾ.












Discussion about this post