കോവിഡ് രണ്ടാം തരംഗത്തിൽ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലും സുരക്ഷാമാനദണ്ഡങ്ങളൊന്നും കാര്യമാക്കാതെ പുറത്തിറങ്ങി നടക്കുന്ന ജനങ്ങൾക്ക് മുന്നറിയിപ്പുമായിട്ടാണ് ആശ്രമം ഗിരിയുടെ ഫേസ് ബുക്ക് പോസ്റ്റ്. യുപിയിലെയും, ഗുജറാത്തിലെയും രോഗവ്യാപനത്തിന്റെ വ്യാപ്തിയളക്കുന്ന നമ്മൾ നമുക്ക് ചുറ്റും പെരുകിക്കൊണ്ടിരിക്കുന്ന രോഗവ്യാപനം കാണുന്നില്ല. യാതൊരു പേടിയും കൂടാതെ മാസ്ക് വെക്കാതെ, കൂട്ടം കൂടിയും, വീട്ടിൽ +ve കേസ് ഉണ്ടെങ്കിലും ഒരു കൂസലില്ലാതെ പുറത്തിറങ്ങി ഒക്കെ നടക്കുന്ന ജനങ്ങൾ കാണാൻ വേണ്ടിയെങ്കിലും ഇവിടുത്തെ ഈ അവസ്ഥ നിങ്ങൾ കാണിക്കണമെന്ന അഭ്യർഥനയോടെയാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടത്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ;
UPയിലും, ഗുജറാത്തിലും കണ്ണും നട്ടിരിക്കുന്ന മലയാള മാമാ മാധ്യമ സുഹൃത്തുക്കളെ
ഇന്നലെ രാത്രി കോവിഡ് രോഗം ബാധിച്ച ഒരു രോഗിയെ കൊല്ലം ഹോക്കി സ്റ്റേഡിയത്തിലെ ചികിത്സാകേന്ദ്രത്തിൽ കൊണ്ട് പോയപ്പോൾ കണ്ട കാഴ്ച ആണ്. ദയവായി നിങ്ങൾ ഇത് വാർത്തയാക്കണം. പറയുന്നത് രാഷ്ട്രീയ വിരോധം കൊണ്ടല്ല ഇതൊക്കെ ഇവിടെ നടക്കില്ല എന്ന് കരുതി യാതൊരു പേടിയും കൂടാതെ മാസ്ക് വെക്കാതെ, കൂട്ടം കൂടിയും, വീട്ടിൽ +ve കേസ് ഉണ്ടെങ്കിലും ഒരു കൂസലില്ലാതെ പുറത്തിറങ്ങി ഒക്കെ നടക്കുന്ന ജനങ്ങൾ കാണാൻ വേണ്ടിയെങ്കിലും ഇവിടുത്തെ ഈ അവസ്ഥ നിങ്ങൾ കാണിക്കണം. ആ ഇരിക്കുന്നവർ ശ്വാസം കിട്ടാതെ ചികിത്സ തേടി വന്നവരാണ് പക്ഷേ ബെഡ് പോലും കിട്ടാതെ പുറത്തു കസേരയിൽ ഇരുത്തി ചികിത്സ നൽകുകയാണ് ആരോഗ്യ പ്രവർത്തകർ.
NB:- മനുഷ്യന് ഒരു പരിധി ഉണ്ട് അത് കഴിഞ്ഞാൽ നമ്മുടെ കൈയിൽ നിൽക്കില്ല. അസുഖം വരാതെ നോക്കുന്നതാണ് ഇതിനുള്ള ഉത്തമ മരുന്ന്
Discussion about this post