ന്യൂയോര്‍ക്ക്: ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ പതിക്കുമെന്നാണ് പ്രതീക്ഷയെന്നും വെടിവച്ചു വീഴ്ത്താന്‍ യുഎസ് സൈന്യത്തിന് പദ്ധതിയില്ലെന്നും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വ്യക്തമാക്കി.അവശിഷ്ടങ്ങള്‍ ശനിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയില്‍ വീഴുമെന്നാണ് കരുതുന്നതെന്നും യുഎസ് പ്രതിരോധ സെക്രട്ടറി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സെക്കന്‍ഡില്‍ നാല് മൈലില്‍ കൂടുതല്‍ വേഗത്തിലാണ് റോക്കറ്റിന്റെ സഞ്ചാരം.
”ഞങ്ങള്‍ക്ക് ധാരാളം കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷിയുണ്ട്, പക്ഷേ തത്ക്കാലം അത് വെടിവയ്ക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയില്ല. ആരെയും ഉപദ്രവിക്കാത്ത ഒരിടത്ത് അത് പതിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സമുദ്രത്തില്‍, അല്ലെങ്കില്‍ അതുപോലെയുള്ള മറ്റെവിടെങ്കിലും’,അദ്ദേഹം കൂട്ടിച്ചേർത്തു.
ലോംഗ് മാര്‍ച്ച് 5 ബി എന്നാണ് ഈ് റോക്കറ്റിന്റെ പേര്, ശനിയാഴ്ച ഭൂമിയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇത് ജനവാസമേഖലയില്‍ പതിക്കുമെന്ന് യുഎസ് സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങള്‍ക്കാണ് ഇതു സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ നിലവില്‍ ആശങ്കാജനകമായ സാഹചര്യമല്ലെന്നാണ് അനുമാനം.
Discussion about this post