തിരുവനന്തപുരം: കഞ്ചാവ് വിൽപ്പനയെ ചൊല്ലി ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആറ്റിങ്ങൽ മണമ്പൂർ കൊടിതൂക്കിക്കുന്ന് കല്ലറ തോട്ടം വീട്ടില്‍ ജോഷി (34) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം.
കല്ലറ തോട്ടത്തിന് സമീപം വെച്ച് സംഘടിച്ച് എത്തിയ അക്രമികള്‍ ജോഷിയെ ബോംബെറിഞ്ഞു വീഴ്ത്തി മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പു വരുത്തിയ ശേഷം ആണ് അക്രമികള്‍ മടങ്ങിയത്.
ചോരയിൽ മുങ്ങിക്കിടന്ന ജോഷിയെ നാട്ടുകാര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഞ്ചാവ് വിപണനവുമായി ബന്ധപ്പെട്ട തര്‍ക്കം ആണ് കൊലപാതകത്തിന് പിന്നില്‍ എന്നും പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ജോഷിയും നിരവധി കേസുകളിൽ പ്രതിയാണ്.
Discussion about this post