ഡൽഹി: രാജ്യത്തെ 9.50 കോടി കർഷകർക്ക് ഇടനിലക്കാരില്ലാതെ 20,667 കോടി രൂപ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പി എം കിസാൻ സമ്മാൻ നിധിയുടെ എട്ടാം ഗഡുവായാണ് അദ്ദേഹം ഈ തുക വിതരണം ചെയ്തത്. വീഡിയോ കോൺഫറൻസ് വഴി ഗുണഭോക്താക്കളായ കർഷകരുമായി അദ്ദേഹം സംവദിച്ചു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും ചടങ്ങിൽ സംബന്ധിച്ചു.
പദ്ധതിയുടെ ആനുകൂല്യം ആദ്യമായി ബംഗാളിലെ കർഷകർക്കും ലഭ്യാമാകുന്നതായി പ്രധാനമന്ത്രി പറഞ്ഞു. കാർഷികോത്പന്നങ്ങളുടെ സംഭരണവും വിപണനവും രാജ്യത്ത് പുതിയ ഉയരങ്ങളിൽ എത്തിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജൈവകൃഷിയുടെ മേന്മകൾ പ്രധാനമന്ത്രി ഉദ്ധരിച്ചു.
ജൈവകൃഷിയുടെ പ്രോത്സാഹനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഉത്തർ പ്രദേശ് സ്വദേശി അരവിന്ദ്, ആൻഡമാൻ നിക്കോബാർ സ്വദേശി പാട്രിക് എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ആദിവാസികൾക്ക് കൃഷിയിൽ മാർഗനിർദേശം നൽകുന്ന അന്ധ്രാ പ്രദേശ് സ്വദേശി വെന്നുരാമയെയും പ്രധാനമന്ത്രി അനുമോദിച്ചു. ഇഞ്ചി, മഞ്ഞൾ, കറുവപ്പട്ട എന്നിവയുടെ കൃഷിയിൽ വിജയം വരിച്ച മേഘാലയ സ്വദേശി രെവിസ്തർ, കാപ്സികം, പച്ചമുളക്, വെള്ളരിക്ക എന്നിവ ജൈവകൃഷിയിലൂടെ ഉദ്പാദിപ്പിക്കുന്ന കശ്മീർ സ്വദേശി ഖുർഷിദ് അഹമ്മദ് എന്നിവരുമായും പ്രധാനമന്ത്രി സംവദിച്ചു.
Discussion about this post