പാലക്കാട്: മുംബൈ ബാർജ് അകപകടത്തിൽ രക്ഷകനായി മലയാളിയായ ആർ എസ് എസ് പ്രവർത്തകൻ ഗിരീഷ്. രണ്ടുദിവസം മുൻപുണ്ടായ ചുഴലിക്കാറ്റിൽ ബാർജ് മുങ്ങി അപ്പു എന്ന ഗിരീഷ് ഉൾപ്പെടെ ഇരുനൂറിലേറെ പേർ അപകടത്തിൽ പെട്ടിരുന്നു. 25ലേറെ പേർ മരിക്കുകയും അമ്പതോളം പേരെ കാണാതാകുകയും ചെയ്ത അപകടത്തിലാണ് അപ്പു രക്ഷകനായത്.
അപകടത്തിൽ പെട്ട് 14 മണിക്കൂറോളം വെള്ളത്തിൽ കിടന്ന അപ്പു സഹയാത്രികനും മലയാളിയുമായ 62കാരനെ രക്ഷിക്കുകയായിരുന്നു. സ്വന്തം ജീവൻപോലും അപകടത്തിലാക്കി അപ്പു ചെയ്ത സത്പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് ഒപ്പമുണ്ടായിരുന്നവരും സുഹൃത്തുക്കളും.
പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്വദേശിയായ അപ്പു ഒ എൻ ജി സിയിലെ ജീവനക്കാരനാണ്. രാഷ്ട്രീയ സ്വയംസേവക സംഘം പെരിങ്ങോട് -വട്ടപ്പറമ്പ് ശാഖാ സ്വയംസേവകനാണ്.
Discussion about this post