കൊവിഡ് വ്യാപനത്തിൽ ശമനമില്ലാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടി. മെയ് 30 വരെയാണ് ലോക്ഡൗൺ നീട്ടിയത്. എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളെ ട്രിപ്പിൾ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കി. ഈ ജില്ലകളില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിലും താഴേക്ക് പോയെന്ന് കണ്ടുകൊണ്ടാണ് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത്. മലപ്പുറത്ത് മാത്രമാണ് ട്രിപ്പിൾ ലോക്ഡൗൺ തുടരുക.
ജില്ലകളില്‍ ആക്റ്റീവ് കേസുകള്‍ കുറഞ്ഞതും പുതിയ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, ടിപിആര്‍ ഏറ്റവും കൂടുതലുള്ള ജില്ലയായ മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുക തന്നെ ചെയ്യും. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഈ നാല് ജില്ലകളിലും ഒരുമിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.
Discussion about this post