പൂക്കോട്ടുംപാടം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുമ്പോൾ ഭക്ഷ്യകിറ്റ് ലഭിക്കാത്തതിൽ പ്രകോപനവുമായി പിണറായി സർക്കാരിന്റെ അതിഥി തൊഴിലാളികള്‍. പൂക്കോട്ടുംപാടത്തെ അന്യ സംസ്ഥാന തൊഴിലാളികളാണ് പ്രതിഷേധവുമായി അങ്ങാടിയില്‍ ഇറങ്ങിയത്.
തുടർന്ന് പൊലീസ് ഇടപെട്ട് തൊഴിലാളികളെ മടക്കി അയച്ചു. അമരമ്പലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളികളുടെ ലിസ്റ്റ് തയാറാക്കുകയും ലോക്ഡൗണ്‍ സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ തൊഴിലാളികള്‍ക്ക് കഴിഞ്ഞ ആഴ്ച ഭക്ഷ്യ കിറ്റുകള്‍ വിതരണം നടത്തുകയും ചെയ്തിരുന്നു. ആദ്യഘട്ടം 250 ഭക്ഷ്യ കിറ്റുകളാണ് തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ എത്തിച്ചത്. രണ്ടാം ഘട്ടത്തില്‍ വിതരണം ചെയ്യാനുള്ള കിറ്റുകള്‍ ഭക്ഷ്യ വകുപ്പിെന്റ നേതൃത്വത്തില്‍ തയാറാക്കി കൊണ്ടിരിക്കുകയാണ്.
ചില തൊഴിലാളികള്‍ക്ക് കിറ്റ് ലഭിച്ചതോടെ കിറ്റ് ലഭിക്കാത്തവര്‍ പ്രകോപിതരായി കൂട്ടമായി പൊലീസ് സ്റ്റേഷനിലേക്ക് പോകാനായാണ് അങ്ങാടിയില്‍ എത്തിയത്. ഇത് ശ്രദ്ധയില്‍പെട്ട പൊലീസ് ഉദ്യോഗസ്ഥരും വളന്റിയര്‍മാരും ചേര്‍ന്ന് തൊഴിലാളികളോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി തിരിച്ചയച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടതോടെ തങ്ങള്‍ പട്ടിണിയിലാണെന്നും തൊഴിലാളികള്‍ പറഞ്ഞു.
പഞ്ചായത്തിലെ 600 തൊഴിലാളികള്‍ക്കും ഭക്ഷ്യധാന്യ കിറ്റ് എത്തിക്കുമെന്നും കിറ്റ് തയാറാക്കി ലഭിക്കുന്നതിലെ കാലതാമസമാണ് നേരിടുന്ന പ്രശ്നമെന്നും ഉടന്‍ കിറ്റ് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
Discussion about this post