ഡൽഹി: രാജ്യം കൊവിഡ് പ്രതിസന്ധി നേരിടുന്ന സമയത്ത് അവസരം മുതലാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കോൺഗ്രസ് നേതാവ് കമൽനാഥ്. ‘ഇതാണ് അവസരം, മുന്നോട്ട് വരൂ‘ എന്നായിരുന്നു കോൺഗ്രസ് പ്രവർത്തകരോട് കമൽനാഥ് പറഞ്ഞത് എന്ന് ബിജെപി ആരോപിക്കുന്നു.
കമൽനാഥിന്റെ പ്രസ്താവനയെ ഭീകരവാദത്തോടാണ് ബിജെപി ഉപമിച്ചത്. ബോംബാക്രമണങ്ങൾക്കും അക്രമങ്ങൾക്കും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കും ഇറങ്ങി പുറപ്പെടുന്നതിന് മുൻപ് ഭീകരവാദികൾ നടത്തുന്ന ആഹ്വാനത്തിന് തുല്യമാണ് ഇതെന്ന് മധ്യപ്രദേശ് മന്ത്രി മഹേന്ദ്ര സിംഗ് സിസോദിയ പറഞ്ഞു. കമൽനാഥിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കമൽനാഥിന്റെ ആഹ്വാനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുകയാണ്. നേരത്തെ കമൽനാഥിന്റെ ‘ഇന്ത്യൻ കൊറോണ‘ പരാമർശത്തിനെതിരെയും പ്രതിഷേധം ശക്തമായിരുന്നു.
Discussion about this post