Thursday, July 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International Gulf

ബെക്‌സ് കൃഷ്ണനിത് പുനർജ്ജന്മം; എം എ യൂസഫലിയുടെ ഇടപെടലിൽ ഒഴിവായത് വധശിക്ഷ

by Brave India Desk
Jun 3, 2021, 03:51 pm IST
in Gulf
Share on FacebookTweetWhatsAppTelegram

അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി നല്‍കിയത് രണ്ടാം ജന്മം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്‌സ് കൃഷ്ണന്റെ (Becks Krishnan,45) വധശിക്ഷ യൂസഫലിയുടെ ഇടപെടലില്‍ ഒഴിവായത്.

അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി (ബ്ലഡ് മണി) 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാന്‍ കോടതി വഴി സാധ്യമായത്. 2012 സെപ്തംബര്‍ 7-നായിരുന്നു അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബെക്‌സിന്റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തില്‍ സുഡാന്‍ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്‌സ് കൃഷ്ണനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു.

Stories you may like

യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

ഇറാനെ അരിച്ചുപെറുക്കി അമേരിക്കൻ ബോംബാക്രമണം; മിസൈൽ താവളങ്ങളുംയുദ്ധക്കപ്പലുകളും തകർത്തു, ഗൾഫ് മേഖല യുദ്ധഭീതിയിൽ!

സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013-ല്‍ ബെക്‌സിനെ വധശിക്ഷക്ക് വിധിച്ചത്. അബുദാബി അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ബെക്‌സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങള്‍ ഒന്നും ഫലവത്താകാതെ സര്‍വ്വപ്രതീക്ഷകളും തകര്‍ന്ന സമയത്താണ് ബന്ധു സേതു വഴി എം.എ.യൂസഫലിയോട് മോചനത്തിനായി ഇടപെടാന്‍ കുടുംബം അഭ്യര്‍ത്ഥിച്ചത്.

കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചര്‍ച്ചകള്‍ നടത്തുകയും കാര്യങ്ങള്‍ പറഞ്ഞ് അവരെ ബോധ്യപ്പെടുത്താനായതുമാണ് മോചനത്തിലേക്കുള്ള വഴി തെളിഞ്ഞത്. ഒരവസരത്തില്‍ ഇതിനായി സുഡാനില്‍ നിന്നും കുടുംബാംഗങ്ങളെ അബുദാബിയില്‍ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട നിരന്തര ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കു ശേഷം മാപ്പ് നല്‍കാമെന്ന് ബാലന്റെ കുടുംബം കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബെക്‌സിന്റെ കാരഗ്രഹ വാസത്തിന് വിരാമമാകുന്നത്. നഷ്ടപരിഹാരമായി കോടതി 5 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ടപ്പോള്‍ യൂസഫലി തന്നെ അത് കഴിഞ്ഞ ജനുവരിയില്‍ കോടതിയില്‍ കെട്ടിവെക്കുകയാണുണ്ടായത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ബെക്‌സ് കൃഷ്ണന്‍ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

നാട്ടിലേക്ക് പോകാനായുള്ള ഔട്ട് പാസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി അല്‍ വത്ബ ജയിലില്‍ തന്നെ കാണാന്‍ എത്തിയ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ കണ്ട് ബെക്‌സ് വിങ്ങിപ്പൊട്ടി. ഇനിയൊരിക്കലും വീട്ടുകാരെ കാണുവാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് നിറകണ്ണുകളോടെ ഉദ്യോഗസ്ഥരോട് പറഞ്ഞു. ജനിച്ച മണ്ണിലേക്ക് മടക്കമുണ്ടാകില്ലെന്ന് ഉറപ്പിച്ചിരുന്നു. ഒരു നിമിഷത്തെ കയ്യബദ്ധത്തില്‍ സംഭവിച്ച അപകടം സ്വന്തം ജീവിതം അവസാനിക്കുമെന്ന് ഉറപ്പിച്ച സമയത്താണ് ദൈവദൂതനെ പോലെ അദ്ദേഹത്തിന്റെ ഇടപെടല്‍. വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കാരണക്കാരനായ എം.എ.യൂസഫലിയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ബെക്‌സ് കൃഷ്ണന്‍.

എന്നാൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ജീവിതം തിരിച്ചു നല്‍കാന്‍ സാധ്യമായതില്‍ സര്‍വ്വശക്തനായ ദൈവത്തോട് നന്ദി പ്രകടിപ്പിക്കുകയാണ് എം.എ.യൂസഫലി. യു.എ.ഇ. എന്ന രാജ്യത്തിന്റെയും ദീര്‍ഘദര്‍ശികളായ ഭരണാധികാരികളുടെയും മഹത്വമാണ് ഇതിലൂടെ കാണാന്‍ സാധിക്കുന്നതെന്നും, കൃഷ്ണനും കുടുംബത്തിനും ഒരു നല്ല ഭാവി ജീവിതം ആശംസിക്കുന്നുവെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

Tags: lulu groupma yusafaliLULU Group Chairman M.A Yusuf Ali
Share9TweetSendShare

Latest stories from this section

ഒറ്റയടിക്ക് വിട്ടുപിടിച്ച് യുഎഇ; ഒപെക് സഖ്യത്തിൽ നിന്ന് പിൻവാങ്ങുന്നു, ലോക എണ്ണവിപണിയിൽ വൻ പ്രത്യാഘാതം

യുഎഇയിൽ മിസൈൽ ഭീതി ഒഴിഞ്ഞു; ജാഗ്രതാ നിർദേശം പിൻവലിച്ചു, വ്യോമാതിർത്തി സുരക്ഷിതമെന്ന് അധികൃതർ

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

കനാഫ പിസ്തയും ഒട്ടകപ്പാലും ചേർന്ന അത്ഭുത രുചികൾ; ചോക്ലേറ്റ് പ്രേമികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട യു.എ.ഇ ബ്രാൻഡുകൾ

കനാഫ പിസ്തയും ഒട്ടകപ്പാലും ചേർന്ന അത്ഭുത രുചികൾ; ചോക്ലേറ്റ് പ്രേമികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട യു.എ.ഇ ബ്രാൻഡുകൾ

ജിദ്ദയിൽ നിന്നും പറന്നുയർന്ന വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്: വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പ്രവാസികൾക്ക് ആശ്വാസം ; ഒമാൻ, കുവൈറ്റ് സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Discussion about this post

Latest News

മാവോയിസ്റ്റ് വേട്ട കഴിഞ്ഞു, കോബ്ര കമാൻഡോകൾ ഇനി മണിപ്പൂരിലേക്ക് ; സൈനിക നീക്കങ്ങൾക്കുള്ള നിയമാവലി പരിഷ്കരിച്ച് സി.ആർ.പി.എഫ്

മാവോയിസ്റ്റ് വേട്ട കഴിഞ്ഞു, കോബ്ര കമാൻഡോകൾ ഇനി മണിപ്പൂരിലേക്ക് ; സൈനിക നീക്കങ്ങൾക്കുള്ള നിയമാവലി പരിഷ്കരിച്ച് സി.ആർ.പി.എഫ്

‘തേജസ്വി യാദവിന്റെ ചുറ്റുമുള്ളത് പാർട്ടിയെ തിന്നുന്ന ചിതലുകൾ’; ആർ.ജെ.ഡിക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന വക്താവ് മൃത്യുഞ്ജയ് തിവാരി രാജിവെച്ചു

‘തേജസ്വി യാദവിന്റെ ചുറ്റുമുള്ളത് പാർട്ടിയെ തിന്നുന്ന ചിതലുകൾ’; ആർ.ജെ.ഡിക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന വക്താവ് മൃത്യുഞ്ജയ് തിവാരി രാജിവെച്ചു

കശ്മീരിൽ ലഷ്‌കർ കമാൻഡർ കൊല്ലപ്പെട്ടു ; അമർനാഥ്‌ തീർത്ഥാടകരെ ലക്ഷ്യമിട്ടുള്ള വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം

കശ്മീരിൽ ലഷ്‌കർ കമാൻഡർ കൊല്ലപ്പെട്ടു ; അമർനാഥ്‌ തീർത്ഥാടകരെ ലക്ഷ്യമിട്ടുള്ള വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം

അവനെ കൊണ്ടൊന്നും പറ്റൂല സർ, ഹാർദിക്കിന് പകരം വെക്കാൻ മറ്റാരുമില്ല; ഇംഗ്ലണ്ടിനെതിരായ പൂജ്യത്തിന് പിന്നാലെ ശിവം ദുബെയ്‌ക്കെതിരെ വിമർശനം

അവനെ കൊണ്ടൊന്നും പറ്റൂല സർ, ഹാർദിക്കിന് പകരം വെക്കാൻ മറ്റാരുമില്ല; ഇംഗ്ലണ്ടിനെതിരായ പൂജ്യത്തിന് പിന്നാലെ ശിവം ദുബെയ്‌ക്കെതിരെ വിമർശനം

ഡോ. എസ്. സോമനാഥ് ഇനി ‘അഗ്നികുൽ കോസ്മോസിൽ’ ; സ്വകാര്യ ബഹിരാകാശ വിപ്ലവത്തിന് കരുത്തുപകരാൻ ചന്ദ്രയാൻ്റെ അമരക്കാരൻ

ഡോ. എസ്. സോമനാഥ് ഇനി ‘അഗ്നികുൽ കോസ്മോസിൽ’ ; സ്വകാര്യ ബഹിരാകാശ വിപ്ലവത്തിന് കരുത്തുപകരാൻ ചന്ദ്രയാൻ്റെ അമരക്കാരൻ

2027 ഏകദിന ലോകകപ്പ് പ്ലാനുകളിൽ ജഡേജ പുറത്തോ? സീനിയർ താരത്തെ കൈവിട്ട് പുതിയ തന്ത്രങ്ങളുമായി ഗംഭീറും സെലക്ടർമാരും; പകരം ആ താരം

2027 ഏകദിന ലോകകപ്പ് പ്ലാനുകളിൽ ജഡേജ പുറത്തോ? സീനിയർ താരത്തെ കൈവിട്ട് പുതിയ തന്ത്രങ്ങളുമായി ഗംഭീറും സെലക്ടർമാരും; പകരം ആ താരം

ബ്രഹ്മോസും ആകാശും ലോകം കീഴടക്കുന്നു, ഇൻഡോ-പസഫിക് മേഖലയിൽ തരംഗമായി ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ; വിപണി ഭരിച്ച് ഭാരതം

ബ്രഹ്മോസും ആകാശും ലോകം കീഴടക്കുന്നു, ഇൻഡോ-പസഫിക് മേഖലയിൽ തരംഗമായി ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ; വിപണി ഭരിച്ച് ഭാരതം

ക്ലാസ്സ് ഈസ് പെർമനന്റ്, വിമർശകരുടെ വായടപ്പിച്ച് വിരാട് കോഹ്‌ലി; കാർഡിഫിൽ ബാറ്റിംഗ് വിരുന്ന്; ചരിത്ര റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്‌ലി

ക്ലാസ്സ് ഈസ് പെർമനന്റ്, വിമർശകരുടെ വായടപ്പിച്ച് വിരാട് കോഹ്‌ലി; കാർഡിഫിൽ ബാറ്റിംഗ് വിരുന്ന്; ചരിത്ര റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്‌ലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies