ഡൽഹി: കോവിഡ് രോഗികൾക്ക് ഫാബിഫ്ലൂ മരുന്ന് അനുമതിയില്ലാതെ ശേഖരിച്ച് വിതരണം ചെയ്ത സംഭവത്തിൽ ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരാണെന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതിയില്‍ ഡൽഹി സർക്കാരിന്റെ ഡ്രഗ് കൺട്രോളർ വ്യാഴാഴ്ച റിപ്പോർട്ട് സമർപ്പിച്ചു. ഫൗണ്ടേഷനെതിരെയും ഇടപാടുകാർക്കെതിരെയും കാലതാമസം കൂടാതെ നടപടിയെടുക്കുമെന്ന് ഡ്രഗ് കൺട്രോളർ അറിയിച്ചു.
ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിനു കീഴിൽ വരുന്ന സമാന കുറ്റത്തിന് എംഎൽഎയായ പ്രവീൺ കുമാറും കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും ഡ്രഗ് കൺട്രോളർ കോടതിയെ അറിയിച്ചു. അതേസമയം കേസിൽ എടുക്കുന്ന നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട കോടതി വാദം കേൾക്കൽ ജൂലൈ 29ലേക്കു മാറ്റി.
Discussion about this post