തിരുവനന്തപുരം: ജൂണ്‍ 21 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിനും അന്ന യോജനയ്ക്ക് കീഴിലുള്ള 80 കോടി കുടുംബങ്ങളുടെ സൗജന്യ റേഷന്‍ ദീപാവലി വരെ തുടരുമെന്നും പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രസര്‍ക്കാര്‍ പാവങ്ങള്‍ക്കൊപ്പമാണെന്ന് തെളിയിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
”എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യ വാക്സിന്‍ അനുവദിച്ചതോടെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂടും. വാക്സിന്‍ വിതരണം വരും ദിവസങ്ങളില്‍ വര്‍ദ്ധിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ജനങ്ങള്‍ നല്‍കുന്ന ആശ്വാസം വലുതാണ്. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്ക് കീഴിലുള്ള 80 കോടി കുടുംബങ്ങളുടെ സൗജന്യ റേഷന്‍ ദീപാവലി വരെ തുടരുന്നതിലൂടെ രാജ്യത്തെ ജനങ്ങളോടുള്ള മോദിയുടെ പ്രതിബന്ധത വ്യക്തമായി. കെ സുരേന്ദ്രന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി
എല്ലാ വാക്സിനുകളും 25% സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്നത് തുടരുമ്പോള്‍ ആശുപത്രികള്‍ക്ക് വാക്സിനേഷന് വിലയേക്കാള്‍ പരമാവധി 150 രൂപ മാത്രമേ ഈടാക്കാനാവുകയുള്ളൂ. കുട്ടികള്‍ക്കുള്ള വാക്‌സിനായി പരീക്ഷണങ്ങള്‍ നടത്തുന്നത് രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. 23 കോടി വാക്സിന്‍ ഡോസുകള്‍ ഇതിനകം വിതരണം ചെയ്ത ഇന്ത്യ വാക്സിനേഷന്റെ വേഗതയില്‍ ലോകത്ത് ഒന്നാമതായി.
രാജ്യത്തെ ഏഴ് കമ്ബനികള്‍ വ്യത്യസ്ത വാക്സിനുകള്‍ നിര്‍മ്മിക്കുന്നതും മൂന്ന് വാക്സിന്‍ പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതും രാജ്യത്തിന്റെ ഇച്ഛാശക്തി തെളിയിക്കുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Discussion about this post