ചെന്നൈ: സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ വനിതാ പുരോഹിതരെ നിയമിക്കാൻ തയ്യാറെടുപ്പുമായി തമിഴ് നാട്ടിലെ ഡി.എം..കെ സര്‍ക്കാര്‍. പൂജാരിമാരാകാന്‍ യോഗ്യതയും താത്പര്യവുമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ പരിശീലനം നല്‍കുമെന്നും ദേവസ്വം മന്ത്രി പി.കെ,ശേഖര്‍ ബാബു വ്യക്തമാക്കി. സ്ത്രീകള്‍ പൂജാരിമാരാകാന്‍ മുന്നോട്ട് വന്നാല്‍ സര്‍ക്കാര്‍ അതംഗീകരിക്കുമോ എന്ന മാദ്ധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
‘എല്ലാ ഹൈന്ദവര്‍ക്കും പൂജാരിമാരാകാം എന്നതുകൊണ്ടു തന്നെ താല്പര്യമുള്ള സ്ത്രീകള്‍ക്കും പൂജാരിമാരാകാം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അംഗീകാരം ലഭിച്ചാലുടന്‍ സ്ത്രീ പൂജാരിമാര്‍ക്ക് പരിശീലനം നല്കിത്തുടങ്ങും. തുടര്‍ന്ന്, ഒഴിവുള്ള ക്ഷേത്രങ്ങളില്‍ അവരെ നിയമിക്കും‘ – മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും ശേഖര്‍ ബാബു പറഞ്ഞു.
അതേസമയം പ്രഖ്യാപനം പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമര്‍ശനമുയർന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ചൂടുപിടിച്ച ചര്‍ച്ചായായേക്കും.
ഡിഎംകെ സര്‍ക്കാര്‍ നൂറു പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ബ്രാഹ്മണരല്ലാത്ത, പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ പൂജാരിമാരെ ദേവസ്വം ക്ഷേത്രങ്ങളില്‍ നിയമിക്കുമെന്നാണ് മന്ത്രിയുടെ പ്രതികരണം.
Discussion about this post