തിരുവനന്തപുരം: രണ്ടാം ഡോസുകാര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടെന്നും, വിതരണ കേന്ദ്രങ്ങളില്‍ മുന്‍ഗണന നല്‍കുമെന്നും സ്പോട്ട് രജിസ്ട്രേഷന് മതിയെന്നുമാണ് ആരോഗ്യവകുപ്പ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഒഴിവാക്കി. ഇതോടെ കോവിഡ് വാക്സിനില്‍ രണ്ടാം ഡോസുകാര്ക്കുള്ള മുന്ഗണനക്രമീകരണങ്ങളെല്ലാം താളംതെറ്റി മറ്റുള്ളവര്‍ക്കൊപ്പം കോവിനില്‍ ഊഴത്തിനു കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്.
കോവിന്‍ പോര്‍ട്ടലിലെ സാങ്കേതിക പ്രശ്നങ്ങള്‍ ഇനിയും പൂര്‍ണമായും പരിഹരിച്ചിട്ടില്ല. ഒന്നാം ഡോസുകാരില് കൂടുതല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെട്ടതോടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ രണ്ടാം ഡോസുകാരെ കൂടി കോവിനിലേക്ക് മാറ്റിയതാണ് ഇപ്പോളുള്ള പ്രതിസന്ധിക്ക് കാരണം.
കോവിന്‍ പോര്‍ട്ടലിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആശ വര്‍ക്കര്‍മാര്‍, തദ്ദേശ സ്ഥാപന ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെ രണ്ടാം ഡോസുകാരെ വിതരണ കേന്ദ്രങ്ങളിലെത്തിച്ച് കുത്തിവെപ്പ് നല്‍കുന്നതായിരുന്നു ക്രമീകരണം. ആദ്യ ആഴ്ചകളില്‍ സുഗമമായി നടന്നെങ്കിലും പിന്നീട് കാര്യങ്ങള്‍ അവതാളത്തിലായി.
രണ്ടാം ഡോസ് കുത്തിവെപ്പിന് സമയമായി എന്നും കോവിന്‍ പോര്‍ട്ടലിലെ ലിങ്കും ഉള്‍പ്പെടുത്തി എസ്.എം.എസ് അയക്കുകയാണിപ്പോൾ. സ്വന്തം നിലയ്ക്ക് രജിസ്റ്റര്‍ ചെയ്യണം. എന്നാൽ, പോര്‍ട്ടലിലാകട്ടെ ഷെഡ്യൂള്‍ കിട്ടാനുമില്ല. ഏറെ ശ്രമിച്ചും സ്ലോട്ട് കിട്ടാതെ ആളുകള്‍ വട്ടംകറങ്ങുകയാണ്. ചില കേന്ദ്രങ്ങളില്‍ സ്ലോട്ട് അനുവദിക്കുന്നുണ്ടെങ്കിലും ഈ മാസം ഇരുപത്തഞ്ചോടെ പൂര്ണമായുംഓൺലൈൻ സംവിധാനത്തിലേക്ക് തിരിച്ചുപോകുമെന്നാണ് വിവരം.
18ന് മുകളിലുള്ളവര്‍ക്ക് കൂടി രജിസ്ട്രേഷന് ആരംഭിച്ചതോടെ നേരത്തെ തന്നെ സാങ്കേ തിക പ്രശ്നങ്ങളുള്ള കോവിന്‍ പോര്‍ട്ടല്‍ കൂടുതല്‍ പ്രതിസന്ധിയിലാകാനും രണ്ടാം ഡോസുകാരുടെ രജിസ്ട്രേഷന് അവതാളത്തിലാകാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് മുന്‍ഗണന സംവിധാനം ഏര്‍പ്പെടുത്തിയത്. എന്നാല്‍, സ്ലോട്ട് ഒഴിവ് മുന്‍കൂട്ടി മനസ്സിലാക്കി ആളെ എത്തിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും, വിതരണ കേന്ദ്രങ്ങളില്‍ ആള്ക്കൂട്ടമുണ്ടാകുന്നെന്നും, ക്രമസമാധാന പ്രശ്നങ്ങളിലേക്ക് കാര്യങ്ങളെത്തുമെന്നുമാണ് ആരോഗ്യപ്രവര്‍ത്തരുടെ വാദം.
ഒന്നാം ഡോസിന്റെ എണ്ണം ചേര്‍ത്ത് കുത്തിവെപ്പ് പെരുപ്പിച്ച് കാട്ടുന്നുണ്ടെങ്കിലും കേരളത്തില്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ ജനസംഖ്യയുടെ 6.38 ശതമാനം മാത്രമാണ്.
Discussion about this post