Thursday, December 18, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുട്ടിൽ വനം കൊള്ള ; മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത് മുൻ വനം – റവന്യൂ മന്ത്രിമാർ കൂടിയാലോചിച്ചെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്

by Brave India Desk
Jun 14, 2021, 09:20 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത് മുൻ വനം – റവന്യൂ മന്ത്രിമാർ കൂടിയാലോചിച്ച് തന്നെയാണെന്നാണ് രേഖകൾ തെളിയിക്കുന്നത്. 2019 ജൂലൈ 18, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് മന്ത്രിമാരും പങ്കെടുത്ത യോഗത്തിൽ വനം, റവന്യൂ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. ഉത്തരവ് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്ക പിന്നീട് പല എംഎൽഎമാരായി നിയമസഭയിൽ ഉന്നയിച്ചിരുന്നുവെന്നുവെങ്കിലും വനംമന്ത്രി ഉത്തരവിനെ അനുകൂലിക്കുകയായിരുന്നെന്ന് വ്യക്തമാക്കുന്നുണ്ട്.

റവന്യൂ വകുപ്പിന് മാത്രമായി തല കുനിക്കേണ്ടി വരില്ലെന്നും, ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നുമുള്ള വിശദീകരണങ്ങളും ന്യായീകരണങ്ങളും റവന്യൂ വകുപ്പ് ഇപ്പോൾ പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ പെട്ടെന്ന് തട്ടിക്കൂട്ടിയത് കൊണ്ട് മാത്രം വന്ന പിഴവല്ലെന്നും ഉത്തരവ് വേണ്ടത്ര കൂടിയാലോചനകളോടെത്തന്നെ പുറത്തിറക്കിയതാണെന്നും ഉറപ്പായി.

Stories you may like

ഒരാൾ പോലും അനുകൂലിച്ച് സംസാരിച്ചില്ല: മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിനുള്ളിൽ ഭിന്നസ്വരം

പിണറായിൽ പൊട്ടിയത് ക്രിസ്മസ് പടക്കം: കെട്ടൽപ്പം മുറുകിപ്പോയാൽ പൊട്ടും:ന്യായീകരണവുമായി ഇപി ജയരാജൻ

2019 ജൂൺ മുതൽ ഈ വിവാദ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക തുടർച്ചയായി പല എംഎൽഎമാരും നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ടെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. അതിലേറ്റവും പ്രധാനം ഇ എസ് ബിജിമോൾ എംഎൽഎ 2019 ജൂണിൽ ഇതുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യമാണ്. എന്തെല്ലാമാണ് മരംമുറിക്കാനുള്ള ചട്ടം? ആർക്കാണ് മരം മുറിക്കാൻ അനുമതി നൽകുന്നത് എന്നിങ്ങനെ, മരംമുറിക്ക് പൂർണമായ അനുമതി നൽകുകയാണോ? അനധികൃത മരംമുറി തടയാൻ പറ്റുമോ എന്നിങ്ങനെ ചോദ്യങ്ങളുന്നയിച്ചിട്ടുണ്ട്.

ഇതിന് മറുപടിയായിട്ടാണ്, 2019 ജൂലൈ 18, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് മന്ത്രിമാരും പങ്കെടുത്ത യോഗങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നുവെന്ന് ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കുന്നത്. ഈ യോഗങ്ങളിൽ വനം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിട്ടുണ്ട്. ഈ യോഗങ്ങളിലാണ്, എല്ലാ മരങ്ങളുടെയും ഉടമസ്ഥത പട്ടയ ഉടമയ്ക്ക് നൽകാൻ തീരുമാനമായത്. അതവർക്ക് വേണമെങ്കിൽ മുറിച്ച് മാറ്റാമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

പിന്നീട്, 2019 നവംബറിൽ വിടി ബൽറാം എംഎൽഎ, ഇതിന്‍റെ മറവിൽ അനധികൃതമായി മരങ്ങൾ മുറിച്ചുമാറ്റിയെങ്കിലോ എന്ന ആശങ്ക നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇങ്ങനെ മരം മുറിക്കാൻ കേരള മരംസംരക്ഷണനിയമത്തിൽ ചട്ടങ്ങളുണ്ടെന്നും, അതനുസരിച്ച് തടയുമെന്നുമുള്ള വിചിത്രമായ മറുപടിയാണ് വനം, റവന്യൂ മന്ത്രിമാർ ഈ ചോദ്യത്തിന് നൽകിയത്.

പിന്നീട് കെഎൻഎ ഖാദർ, ആബിദ് ഹുസൈൻ തങ്ങൾ അടക്കമുള്ള നാല് ലീഗ് എംഎൽഎമാർ ചേർന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ മറുപടി ലഭിച്ചത് ഇബണി, തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങൾ മുറിച്ച് നീക്കാൻ തടസ്സമുണ്ടെന്നും, ആ തടസ്സം നീക്കാൻ സർക്കാർ ആലോചിക്കുന്നുവെന്നുമാണ്. തീർത്തും വിചിത്രമായ, പരസ്പരവിരുദ്ധമായ മറുപടികളാണ് രണ്ട് ചോദ്യങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് നിയമസഭയിലെ എംഎൽഎമാർക്ക് ലഭിച്ചതെന്ന് ചുരുക്കം.

സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള റിസർവ്ഡ് ഫോറസ്റ്റുകളിൽ നിന്ന് ഉത്തരവിന്‍റെ മറപറ്റി വനംകൊള്ളക്കാർ മരംമുറിച്ച് നീക്കുമെന്ന കാര്യം സർക്കാരിന് അറിയാമായിരുന്നിട്ടും അത് തടയാനുള്ള ചട്ടങ്ങൾ ഈ ഉത്തരവിൽ പ്രതിഫലിച്ചിട്ടില്ല. അതെന്തുകൊണ്ട് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

Tags: deforestationMuttil Forest Case
Share2TweetSendShare

Latest stories from this section

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം: പോലീസുകാരന് സസ്‌പെൻഷൻ

ബോംബ് പടക്കമായി: സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റ സംഭവത്തിൽ വിചിത്ര എഫ്‌ഐആറുമായി പോലീസ്

ബോംബ് പടക്കമായി: സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റ സംഭവത്തിൽ വിചിത്ര എഫ്‌ഐആറുമായി പോലീസ്

സനാതന ധർമ്മത്തിനെ കൗതുകത്തോടെ നോക്കിക്കണ്ട് മെസ്സി: നെറ്റിയിൽ ചുവന്ന കുറി,കയ്യിൽ ആരതിയുഴിയാൻ താലം:തലകുനിച്ച് ലോകതാരം

സനാതന ധർമ്മത്തിനെ കൗതുകത്തോടെ നോക്കിക്കണ്ട് മെസ്സി: നെറ്റിയിൽ ചുവന്ന കുറി,കയ്യിൽ ആരതിയുഴിയാൻ താലം:തലകുനിച്ച് ലോകതാരം

വിമർശകരുടെ വായടപ്പിക്കും!!; വിദ്യാസമ്പന്നരായിട്ടും വീട്ടിലിരിക്കുന്ന വനിതകളെ കണ്ടെത്തി പരിശീലനം നൽകി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറക്കാൻ മുസ്ലീം ലീഗ്

മറ്റ് പാര്‍ട്ടി വേദികളില്‍ ആണും പെണ്ണും നൃത്തം ചെയ്താലും ചുംബിച്ചാലും കെട്ടിപ്പിടിച്ചാലും ഒരു മൗല്യാരും ഒന്നും പറയില്ല: ഷാഫി ചാലിയം

Discussion about this post

Latest News

 ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ

 ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ

ജനസേവനം മാത്രമാണ് ജീവിത ലക്ഷ്യം; മനസാക്ഷിയ്ക്ക് നിരക്കാത്തത് ചെയ്യില്ല; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നിർബന്ധിച്ചവരെ ഓടിച്ച് നിധിൻ ഗഡ്കരി

പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നർ ‘രാഹവീർ’: സർക്കാർ വക പ്രതിഫലം: ഗതാഗത മന്ത്രി നിതിൻ ഗഡ്കരി

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്താന് ഷോക്ക് ട്രീറ്റ്മെന്റുമായി അഫ്ഗാനിസ്താൻ :കുടിവെള്ളം മുട്ടിക്കാൻ കൂറ്റൻ ഡാം

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

ഒരാൾ പോലും അനുകൂലിച്ച് സംസാരിച്ചില്ല: മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിനുള്ളിൽ ഭിന്നസ്വരം

ഡിസംബർ 22 മുതൽ 24 വരെ ബംഗാൾ ഉൾക്കടലിനു മുകളിൽ വിമാനങ്ങൾ പറക്കരുത് ; നോട്ടാം പുറപ്പെടുവിച്ച് ഇന്ത്യ

ഡിസംബർ 22 മുതൽ 24 വരെ ബംഗാൾ ഉൾക്കടലിനു മുകളിൽ വിമാനങ്ങൾ പറക്കരുത് ; നോട്ടാം പുറപ്പെടുവിച്ച് ഇന്ത്യ

ആ ജോലി ഇനി വേണ്ട! ; നിയമനം സ്വീകരിക്കില്ലെന്ന് നിതീഷ് കുമാർ ഹിജാബ് മാറ്റിയ ആയുഷ് ഡോക്ടർ

ആ ജോലി ഇനി വേണ്ട! ; നിയമനം സ്വീകരിക്കില്ലെന്ന് നിതീഷ് കുമാർ ഹിജാബ് മാറ്റിയ ആയുഷ് ഡോക്ടർ

മോദി ഒമാനിൽ ; ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് അറബ് രാഷ്ട്രം ; നാളെ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിടാൻ സാധ്യത

മോദി ഒമാനിൽ ; ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് അറബ് രാഷ്ട്രം ; നാളെ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിടാൻ സാധ്യത

ഇത് മോശമായി പോയി കോഹ്‌ലി ഭായ്, സൂപ്പർതാരത്തിന്റെയും ഭാര്യയുടെയും പെരുമാറ്റത്തിന് വമ്പൻ വിമർശനം; വീഡിയോ കാണാം

ഇത് മോശമായി പോയി കോഹ്‌ലി ഭായ്, സൂപ്പർതാരത്തിന്റെയും ഭാര്യയുടെയും പെരുമാറ്റത്തിന് വമ്പൻ വിമർശനം; വീഡിയോ കാണാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies