Monday, December 1, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുട്ടിൽ വനം കൊള്ള ; മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത് മുൻ വനം – റവന്യൂ മന്ത്രിമാർ കൂടിയാലോചിച്ചെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്

by Brave India Desk
Jun 14, 2021, 09:20 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത് മുൻ വനം – റവന്യൂ മന്ത്രിമാർ കൂടിയാലോചിച്ച് തന്നെയാണെന്നാണ് രേഖകൾ തെളിയിക്കുന്നത്. 2019 ജൂലൈ 18, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് മന്ത്രിമാരും പങ്കെടുത്ത യോഗത്തിൽ വനം, റവന്യൂ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. ഉത്തരവ് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്ക പിന്നീട് പല എംഎൽഎമാരായി നിയമസഭയിൽ ഉന്നയിച്ചിരുന്നുവെന്നുവെങ്കിലും വനംമന്ത്രി ഉത്തരവിനെ അനുകൂലിക്കുകയായിരുന്നെന്ന് വ്യക്തമാക്കുന്നുണ്ട്.

റവന്യൂ വകുപ്പിന് മാത്രമായി തല കുനിക്കേണ്ടി വരില്ലെന്നും, ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നുമുള്ള വിശദീകരണങ്ങളും ന്യായീകരണങ്ങളും റവന്യൂ വകുപ്പ് ഇപ്പോൾ പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ പെട്ടെന്ന് തട്ടിക്കൂട്ടിയത് കൊണ്ട് മാത്രം വന്ന പിഴവല്ലെന്നും ഉത്തരവ് വേണ്ടത്ര കൂടിയാലോചനകളോടെത്തന്നെ പുറത്തിറക്കിയതാണെന്നും ഉറപ്പായി.

Stories you may like

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നൽകിയ യുവതിയെ അപമാനിച്ച കേസ്: സന്ദീപ് വാരിയറും പ്രതി

മരണംവരെ മാതാഅമൃതാനന്ദമയിയുടെ മകനായിരിക്കും; സലിം കുമാർ

2019 ജൂൺ മുതൽ ഈ വിവാദ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക തുടർച്ചയായി പല എംഎൽഎമാരും നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ടെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. അതിലേറ്റവും പ്രധാനം ഇ എസ് ബിജിമോൾ എംഎൽഎ 2019 ജൂണിൽ ഇതുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യമാണ്. എന്തെല്ലാമാണ് മരംമുറിക്കാനുള്ള ചട്ടം? ആർക്കാണ് മരം മുറിക്കാൻ അനുമതി നൽകുന്നത് എന്നിങ്ങനെ, മരംമുറിക്ക് പൂർണമായ അനുമതി നൽകുകയാണോ? അനധികൃത മരംമുറി തടയാൻ പറ്റുമോ എന്നിങ്ങനെ ചോദ്യങ്ങളുന്നയിച്ചിട്ടുണ്ട്.

ഇതിന് മറുപടിയായിട്ടാണ്, 2019 ജൂലൈ 18, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് മന്ത്രിമാരും പങ്കെടുത്ത യോഗങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നുവെന്ന് ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കുന്നത്. ഈ യോഗങ്ങളിൽ വനം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിട്ടുണ്ട്. ഈ യോഗങ്ങളിലാണ്, എല്ലാ മരങ്ങളുടെയും ഉടമസ്ഥത പട്ടയ ഉടമയ്ക്ക് നൽകാൻ തീരുമാനമായത്. അതവർക്ക് വേണമെങ്കിൽ മുറിച്ച് മാറ്റാമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

പിന്നീട്, 2019 നവംബറിൽ വിടി ബൽറാം എംഎൽഎ, ഇതിന്‍റെ മറവിൽ അനധികൃതമായി മരങ്ങൾ മുറിച്ചുമാറ്റിയെങ്കിലോ എന്ന ആശങ്ക നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇങ്ങനെ മരം മുറിക്കാൻ കേരള മരംസംരക്ഷണനിയമത്തിൽ ചട്ടങ്ങളുണ്ടെന്നും, അതനുസരിച്ച് തടയുമെന്നുമുള്ള വിചിത്രമായ മറുപടിയാണ് വനം, റവന്യൂ മന്ത്രിമാർ ഈ ചോദ്യത്തിന് നൽകിയത്.

പിന്നീട് കെഎൻഎ ഖാദർ, ആബിദ് ഹുസൈൻ തങ്ങൾ അടക്കമുള്ള നാല് ലീഗ് എംഎൽഎമാർ ചേർന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ മറുപടി ലഭിച്ചത് ഇബണി, തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങൾ മുറിച്ച് നീക്കാൻ തടസ്സമുണ്ടെന്നും, ആ തടസ്സം നീക്കാൻ സർക്കാർ ആലോചിക്കുന്നുവെന്നുമാണ്. തീർത്തും വിചിത്രമായ, പരസ്പരവിരുദ്ധമായ മറുപടികളാണ് രണ്ട് ചോദ്യങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് നിയമസഭയിലെ എംഎൽഎമാർക്ക് ലഭിച്ചതെന്ന് ചുരുക്കം.

സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള റിസർവ്ഡ് ഫോറസ്റ്റുകളിൽ നിന്ന് ഉത്തരവിന്‍റെ മറപറ്റി വനംകൊള്ളക്കാർ മരംമുറിച്ച് നീക്കുമെന്ന കാര്യം സർക്കാരിന് അറിയാമായിരുന്നിട്ടും അത് തടയാനുള്ള ചട്ടങ്ങൾ ഈ ഉത്തരവിൽ പ്രതിഫലിച്ചിട്ടില്ല. അതെന്തുകൊണ്ട് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

Tags: deforestationMuttil Forest Case
Share2TweetSendShare

Latest stories from this section

രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

12 ദിവസം ബാങ്കുകൾ തുറക്കില്ല; ഒക്ടോബറിലെ ബാങ്ക് അവധികൾ

 ഡിസംബറിൽ 17 ദിവസം ബാങ്കുണ്ടാവില്ല, കേരളത്തിൽ എത്ര ദിവസം അവധി ? ഇടപാടുകാരെ ഇതിലേ…

സുഹൃത്തിന്റെ അച്ഛന് കരൾ പകുത്തു നൽകിയതിലൂടെ ജീവിതം നശിച്ചു ; കരൾ സ്വീകരിച്ചവരും മുങ്ങി ; രഞ്ജുവിന് ഇനി സുമനസ്സുകളുടെ സഹായം വേണം

സുഹൃത്തിന്റെ അച്ഛന് കരൾ പകുത്തു നൽകിയതിലൂടെ ജീവിതം നശിച്ചു ; കരൾ സ്വീകരിച്ചവരും മുങ്ങി ; രഞ്ജുവിന് ഇനി സുമനസ്സുകളുടെ സഹായം വേണം

കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമയ്ക്ക് പ്രതിവിധിയുണ്ടോ: രാഹുൽ മാങ്കൂട്ടം

രണ്ടാം മാസത്തിൽ ഗർഭഛിദ്രം,അപകടകരമായ മരുന്ന് നൽകിയതോടെ ഗുരുതര രക്തസ്രാവം: രാഹുലിനെ വലിഞ്ഞുമുറുക്കി കുരുക്ക്

Discussion about this post

Latest News

ഐഎസ്‌ഐയുമായി ബന്ധം ; പാകിസ്താന് വേണ്ടി ചാരപ്പണി ; മൂന്ന് തീവ്രവാദികൾ അറസ്റ്റിൽ

ഐഎസ്‌ഐയുമായി ബന്ധം ; പാകിസ്താന് വേണ്ടി ചാരപ്പണി ; മൂന്ന് തീവ്രവാദികൾ അറസ്റ്റിൽ

സംരക്ഷിത വനഭൂമി കയ്യേറി വീടുകൾ നിർമ്മിച്ച് താമസിച്ചത് 40 വർഷത്തോളം ; അസമിൽ 1500 ബംഗാളി മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് സർക്കാറിന്റെ ബുൾഡോസർ ആക്ട്

സംരക്ഷിത വനഭൂമി കയ്യേറി വീടുകൾ നിർമ്മിച്ച് താമസിച്ചത് 40 വർഷത്തോളം ; അസമിൽ 1500 ബംഗാളി മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് സർക്കാറിന്റെ ബുൾഡോസർ ആക്ട്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നൽകിയ യുവതിയെ അപമാനിച്ച കേസ്: സന്ദീപ് വാരിയറും പ്രതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നൽകിയ യുവതിയെ അപമാനിച്ച കേസ്: സന്ദീപ് വാരിയറും പ്രതി

തലയ്ക്ക് വിലയിട്ടിരുന്നത് 65 ലക്ഷം രൂപ ; ജഹാജ് കൽമു ഉൾപ്പടെ ദന്തേവാഡയിൽ 37 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി

തലയ്ക്ക് വിലയിട്ടിരുന്നത് 65 ലക്ഷം രൂപ ; ജഹാജ് കൽമു ഉൾപ്പടെ ദന്തേവാഡയിൽ 37 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി

ഇരട്ടവോട്ട് ചെയ്യാനെത്തിയവരെന്ന് സംശയം; 14 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

വോട്ടറുടെ യോഗ്യത ഉറപ്പാക്കാനായി പൗരത്വം പരിശോധിക്കാം:അധികാരമുണ്ടെന്ന് സുപ്രീംകോടതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ

ഞങ്ങളുടെ പ്രണയം വിജയിച്ചു:അച്ഛനും സഹോദരന്മാരും ചേർന്ന് കൊന്ന കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്ത് യുവതി

ഞങ്ങളുടെ പ്രണയം വിജയിച്ചു:അച്ഛനും സഹോദരന്മാരും ചേർന്ന് കൊന്ന കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്ത് യുവതി

കേരളത്തിലെങ്ങും “എക്കോ” തരംഗം, തിയേറ്ററുകളിൽ സിനിമാറ്റിക് എക്സ്പീരിയൻസിന്റെ പുതു ചരിത്രം; ഗ്രോസ് കളക്ഷൻ റിപ്പോർട്ട് പുറത്ത്

കേരളത്തിലെങ്ങും “എക്കോ” തരംഗം, തിയേറ്ററുകളിൽ സിനിമാറ്റിക് എക്സ്പീരിയൻസിന്റെ പുതു ചരിത്രം; ഗ്രോസ് കളക്ഷൻ റിപ്പോർട്ട് പുറത്ത്

ജനാധിപത്യത്തെ നശിപ്പിക്കാനുള്ള ശ്രമം ; നാഷണൽ ഹെറാൾഡ് കേസിലെ പുതിയ എഫ്ഐആറിനെതിരെ കോൺഗ്രസ്

ജനാധിപത്യത്തെ നശിപ്പിക്കാനുള്ള ശ്രമം ; നാഷണൽ ഹെറാൾഡ് കേസിലെ പുതിയ എഫ്ഐആറിനെതിരെ കോൺഗ്രസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies