Friday, January 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുട്ടിൽ വനം കൊള്ള ; മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത് മുൻ വനം – റവന്യൂ മന്ത്രിമാർ കൂടിയാലോചിച്ചെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്

by Brave India Desk
Jun 14, 2021, 09:20 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത് മുൻ വനം – റവന്യൂ മന്ത്രിമാർ കൂടിയാലോചിച്ച് തന്നെയാണെന്നാണ് രേഖകൾ തെളിയിക്കുന്നത്. 2019 ജൂലൈ 18, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് മന്ത്രിമാരും പങ്കെടുത്ത യോഗത്തിൽ വനം, റവന്യൂ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. ഉത്തരവ് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്ക പിന്നീട് പല എംഎൽഎമാരായി നിയമസഭയിൽ ഉന്നയിച്ചിരുന്നുവെന്നുവെങ്കിലും വനംമന്ത്രി ഉത്തരവിനെ അനുകൂലിക്കുകയായിരുന്നെന്ന് വ്യക്തമാക്കുന്നുണ്ട്.

റവന്യൂ വകുപ്പിന് മാത്രമായി തല കുനിക്കേണ്ടി വരില്ലെന്നും, ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നുമുള്ള വിശദീകരണങ്ങളും ന്യായീകരണങ്ങളും റവന്യൂ വകുപ്പ് ഇപ്പോൾ പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ പെട്ടെന്ന് തട്ടിക്കൂട്ടിയത് കൊണ്ട് മാത്രം വന്ന പിഴവല്ലെന്നും ഉത്തരവ് വേണ്ടത്ര കൂടിയാലോചനകളോടെത്തന്നെ പുറത്തിറക്കിയതാണെന്നും ഉറപ്പായി.

Stories you may like

‘കാസർകോട് വൈകാരികമായി കർണാടകയുടേതാണ്’ ; മലയാളം ഭാഷാ ബിൽ പിൻവലിക്കണമെന്ന് പിണറായി വിജയനോട് സിദ്ധരാമയ്യ

ആണുങ്ങൾ എപ്പോഴാണ് ബലാത്സംഗം ചെയ്യുകയെന്ന് അറിയില്ല; എല്ലാവരെയും ജയിലിലടയ്ക്കണോ?”; സുപ്രീം കോടതിയോട് ചോദ്യവുമായി ദിവ്യ സ്പന്ദന

2019 ജൂൺ മുതൽ ഈ വിവാദ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക തുടർച്ചയായി പല എംഎൽഎമാരും നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ടെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. അതിലേറ്റവും പ്രധാനം ഇ എസ് ബിജിമോൾ എംഎൽഎ 2019 ജൂണിൽ ഇതുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യമാണ്. എന്തെല്ലാമാണ് മരംമുറിക്കാനുള്ള ചട്ടം? ആർക്കാണ് മരം മുറിക്കാൻ അനുമതി നൽകുന്നത് എന്നിങ്ങനെ, മരംമുറിക്ക് പൂർണമായ അനുമതി നൽകുകയാണോ? അനധികൃത മരംമുറി തടയാൻ പറ്റുമോ എന്നിങ്ങനെ ചോദ്യങ്ങളുന്നയിച്ചിട്ടുണ്ട്.

ഇതിന് മറുപടിയായിട്ടാണ്, 2019 ജൂലൈ 18, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് മന്ത്രിമാരും പങ്കെടുത്ത യോഗങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നുവെന്ന് ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കുന്നത്. ഈ യോഗങ്ങളിൽ വനം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിട്ടുണ്ട്. ഈ യോഗങ്ങളിലാണ്, എല്ലാ മരങ്ങളുടെയും ഉടമസ്ഥത പട്ടയ ഉടമയ്ക്ക് നൽകാൻ തീരുമാനമായത്. അതവർക്ക് വേണമെങ്കിൽ മുറിച്ച് മാറ്റാമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

പിന്നീട്, 2019 നവംബറിൽ വിടി ബൽറാം എംഎൽഎ, ഇതിന്‍റെ മറവിൽ അനധികൃതമായി മരങ്ങൾ മുറിച്ചുമാറ്റിയെങ്കിലോ എന്ന ആശങ്ക നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇങ്ങനെ മരം മുറിക്കാൻ കേരള മരംസംരക്ഷണനിയമത്തിൽ ചട്ടങ്ങളുണ്ടെന്നും, അതനുസരിച്ച് തടയുമെന്നുമുള്ള വിചിത്രമായ മറുപടിയാണ് വനം, റവന്യൂ മന്ത്രിമാർ ഈ ചോദ്യത്തിന് നൽകിയത്.

പിന്നീട് കെഎൻഎ ഖാദർ, ആബിദ് ഹുസൈൻ തങ്ങൾ അടക്കമുള്ള നാല് ലീഗ് എംഎൽഎമാർ ചേർന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ മറുപടി ലഭിച്ചത് ഇബണി, തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങൾ മുറിച്ച് നീക്കാൻ തടസ്സമുണ്ടെന്നും, ആ തടസ്സം നീക്കാൻ സർക്കാർ ആലോചിക്കുന്നുവെന്നുമാണ്. തീർത്തും വിചിത്രമായ, പരസ്പരവിരുദ്ധമായ മറുപടികളാണ് രണ്ട് ചോദ്യങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് നിയമസഭയിലെ എംഎൽഎമാർക്ക് ലഭിച്ചതെന്ന് ചുരുക്കം.

സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള റിസർവ്ഡ് ഫോറസ്റ്റുകളിൽ നിന്ന് ഉത്തരവിന്‍റെ മറപറ്റി വനംകൊള്ളക്കാർ മരംമുറിച്ച് നീക്കുമെന്ന കാര്യം സർക്കാരിന് അറിയാമായിരുന്നിട്ടും അത് തടയാനുള്ള ചട്ടങ്ങൾ ഈ ഉത്തരവിൽ പ്രതിഫലിച്ചിട്ടില്ല. അതെന്തുകൊണ്ട് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

Tags: deforestationMuttil Forest Case
Share2TweetSendShare

Latest stories from this section

 ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ല,ഇനി ബിജെപിയുടെ ശബ്ദമാകും;റെജി ലൂക്കോസ്

 ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ല,ഇനി ബിജെപിയുടെ ശബ്ദമാകും;റെജി ലൂക്കോസ്

‘മലയാളം ഭാഷാ ബിൽ’ ഭരണഘടനാവിരുദ്ധം ; ബിൽ തള്ളണമെന്ന് കേരള ഗവർണറോട് കർണാടക

‘മലയാളം ഭാഷാ ബിൽ’ ഭരണഘടനാവിരുദ്ധം ; ബിൽ തള്ളണമെന്ന് കേരള ഗവർണറോട് കർണാടക

‘നന്ദി ബുധനൂർ’;ബുധനൂർ പഞ്ചായത്തിലെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ആദരിച്ച് കെ.സുരേന്ദ്രൻ

‘നന്ദി ബുധനൂർ’;ബുധനൂർ പഞ്ചായത്തിലെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ആദരിച്ച് കെ.സുരേന്ദ്രൻ

ഈ വർഷത്തെ ആദ്യ അതിതീവ്രന്യൂനമർദ്ദം: 48 മണിക്കൂർ നിർണായകം; ജാഗ്രതനിർദ്ദേശം

ഈ വർഷത്തെ ആദ്യ അതിതീവ്രന്യൂനമർദ്ദം: 48 മണിക്കൂർ നിർണായകം; ജാഗ്രതനിർദ്ദേശം

Discussion about this post

Latest News

കോഹ്‌ലിയുടെ കണ്ണുകളിൽ വീണ്ടും ആ പഴയ വീര്യം, ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമോ

കോഹ്‌ലിയുടെ കണ്ണുകളിൽ വീണ്ടും ആ പഴയ വീര്യം, ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമോ

ലോകാവസാനത്തിന്റെ തുടക്കമോ? 2026-ൽ മൂന്നാം ലോകമഹായുദ്ധം പ്രവചിച്ച് ബാബ വംഗ; അന്യഗ്രഹജീവികളുടെ വരവും പ്രവചനത്തിൽ!

ലോകാവസാനത്തിന്റെ തുടക്കമോ? 2026-ൽ മൂന്നാം ലോകമഹായുദ്ധം പ്രവചിച്ച് ബാബ വംഗ; അന്യഗ്രഹജീവികളുടെ വരവും പ്രവചനത്തിൽ!

സുരക്ഷയാണ് പ്രധാനം; 18 വർഷത്തെ ചിന്നസ്വാമി ബന്ധം അവസാനിപ്പിക്കാൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ; പുതിയ തട്ടകത്തിലേക്ക്

സുരക്ഷയാണ് പ്രധാനം; 18 വർഷത്തെ ചിന്നസ്വാമി ബന്ധം അവസാനിപ്പിക്കാൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ; പുതിയ തട്ടകത്തിലേക്ക്

ട്രംപിൻ്റെ ഈഗോയ്ക്ക് മോദിയുടെ നോ:ഞെട്ടിച്ച് യുഎസ് വെളിപ്പെടുത്തൽ:രാജ്യത്തിന്റെ അന്തസ്സും സ്വയംഭരണാധികാരവും ഉയർത്തിപ്പിടിച്ച് പ്രധാനമന്ത്രി

ട്രംപിൻ്റെ ഈഗോയ്ക്ക് മോദിയുടെ നോ:ഞെട്ടിച്ച് യുഎസ് വെളിപ്പെടുത്തൽ:രാജ്യത്തിന്റെ അന്തസ്സും സ്വയംഭരണാധികാരവും ഉയർത്തിപ്പിടിച്ച് പ്രധാനമന്ത്രി

ഇറാൻ പ്രതിഷേധക്കാരെ അടിച്ചമർത്താൻ ശ്രമിച്ചാൽ യുഎസിൽ നിന്നുള്ള കഠിനമായ ആക്രമണം ഉണ്ടാകും ; ഇറാൻ സർക്കാരിന് മുന്നറിയിപ്പുമായി ട്രംപ്

ഇറാൻ പ്രതിഷേധക്കാരെ അടിച്ചമർത്താൻ ശ്രമിച്ചാൽ യുഎസിൽ നിന്നുള്ള കഠിനമായ ആക്രമണം ഉണ്ടാകും ; ഇറാൻ സർക്കാരിന് മുന്നറിയിപ്പുമായി ട്രംപ്

അധികാരമൊഴിയാൻ ഖമേനി; വെനിസ്വേലയ്ക്ക് പിന്നാലെ ഇറാന്റെ വിധി കുറിക്കാൻ ട്രംപ്?

നാടുകടത്തപ്പെട്ട രാജകുമാരൻ്റെ റാലി ആഹ്വാനം:ഖമേനി വിരുദ്ധ പ്രക്ഷോഭം ശക്തം,ഇൻ്റർനെറ്റ് നിരോധനം…

സിഎസ്‌കെ പയ്യന്റെ മാജിക്ക്, രണ്ട് മെയിഡൻ ഓവറുകൾ; ടീമിന് അവിസ്മരണീയ ജയം

സിഎസ്‌കെ പയ്യന്റെ മാജിക്ക്, രണ്ട് മെയിഡൻ ഓവറുകൾ; ടീമിന് അവിസ്മരണീയ ജയം

‘കാസർകോട് വൈകാരികമായി കർണാടകയുടേതാണ്’ ; മലയാളം ഭാഷാ ബിൽ പിൻവലിക്കണമെന്ന് പിണറായി വിജയനോട് സിദ്ധരാമയ്യ

‘കാസർകോട് വൈകാരികമായി കർണാടകയുടേതാണ്’ ; മലയാളം ഭാഷാ ബിൽ പിൻവലിക്കണമെന്ന് പിണറായി വിജയനോട് സിദ്ധരാമയ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies