Monday, December 8, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുട്ടിൽ വനം കൊള്ള ; മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത് മുൻ വനം – റവന്യൂ മന്ത്രിമാർ കൂടിയാലോചിച്ചെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്

by Brave India Desk
Jun 14, 2021, 09:20 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത് മുൻ വനം – റവന്യൂ മന്ത്രിമാർ കൂടിയാലോചിച്ച് തന്നെയാണെന്നാണ് രേഖകൾ തെളിയിക്കുന്നത്. 2019 ജൂലൈ 18, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് മന്ത്രിമാരും പങ്കെടുത്ത യോഗത്തിൽ വനം, റവന്യൂ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. ഉത്തരവ് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്ക പിന്നീട് പല എംഎൽഎമാരായി നിയമസഭയിൽ ഉന്നയിച്ചിരുന്നുവെന്നുവെങ്കിലും വനംമന്ത്രി ഉത്തരവിനെ അനുകൂലിക്കുകയായിരുന്നെന്ന് വ്യക്തമാക്കുന്നുണ്ട്.

റവന്യൂ വകുപ്പിന് മാത്രമായി തല കുനിക്കേണ്ടി വരില്ലെന്നും, ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നുമുള്ള വിശദീകരണങ്ങളും ന്യായീകരണങ്ങളും റവന്യൂ വകുപ്പ് ഇപ്പോൾ പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ പെട്ടെന്ന് തട്ടിക്കൂട്ടിയത് കൊണ്ട് മാത്രം വന്ന പിഴവല്ലെന്നും ഉത്തരവ് വേണ്ടത്ര കൂടിയാലോചനകളോടെത്തന്നെ പുറത്തിറക്കിയതാണെന്നും ഉറപ്പായി.

Stories you may like

ഐ വാണ്ടഡ് ടു റേപ്പ് യു എന്ന് പറഞ്ഞുകൊണ്ടിരുന്നു: ശ്വാസംമുട്ടിയിട്ടും പീഡിപ്പിച്ചു;രാഹുലിൻ്റേത് കൊടും ക്രൂരത..

അധികാരവും പണവുമുണ്ടെങ്കിൽ എന്തും നടക്കുമെന്നാണ് തെളിഞ്ഞത്,മനഃസാക്ഷിയുടെ കോടതിയില്‍ അതിജീവിത വിജയിച്ചു;കെ.കെ രമ

2019 ജൂൺ മുതൽ ഈ വിവാദ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക തുടർച്ചയായി പല എംഎൽഎമാരും നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ടെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. അതിലേറ്റവും പ്രധാനം ഇ എസ് ബിജിമോൾ എംഎൽഎ 2019 ജൂണിൽ ഇതുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യമാണ്. എന്തെല്ലാമാണ് മരംമുറിക്കാനുള്ള ചട്ടം? ആർക്കാണ് മരം മുറിക്കാൻ അനുമതി നൽകുന്നത് എന്നിങ്ങനെ, മരംമുറിക്ക് പൂർണമായ അനുമതി നൽകുകയാണോ? അനധികൃത മരംമുറി തടയാൻ പറ്റുമോ എന്നിങ്ങനെ ചോദ്യങ്ങളുന്നയിച്ചിട്ടുണ്ട്.

ഇതിന് മറുപടിയായിട്ടാണ്, 2019 ജൂലൈ 18, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് മന്ത്രിമാരും പങ്കെടുത്ത യോഗങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നുവെന്ന് ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കുന്നത്. ഈ യോഗങ്ങളിൽ വനം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിട്ടുണ്ട്. ഈ യോഗങ്ങളിലാണ്, എല്ലാ മരങ്ങളുടെയും ഉടമസ്ഥത പട്ടയ ഉടമയ്ക്ക് നൽകാൻ തീരുമാനമായത്. അതവർക്ക് വേണമെങ്കിൽ മുറിച്ച് മാറ്റാമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

പിന്നീട്, 2019 നവംബറിൽ വിടി ബൽറാം എംഎൽഎ, ഇതിന്‍റെ മറവിൽ അനധികൃതമായി മരങ്ങൾ മുറിച്ചുമാറ്റിയെങ്കിലോ എന്ന ആശങ്ക നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇങ്ങനെ മരം മുറിക്കാൻ കേരള മരംസംരക്ഷണനിയമത്തിൽ ചട്ടങ്ങളുണ്ടെന്നും, അതനുസരിച്ച് തടയുമെന്നുമുള്ള വിചിത്രമായ മറുപടിയാണ് വനം, റവന്യൂ മന്ത്രിമാർ ഈ ചോദ്യത്തിന് നൽകിയത്.

പിന്നീട് കെഎൻഎ ഖാദർ, ആബിദ് ഹുസൈൻ തങ്ങൾ അടക്കമുള്ള നാല് ലീഗ് എംഎൽഎമാർ ചേർന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ മറുപടി ലഭിച്ചത് ഇബണി, തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങൾ മുറിച്ച് നീക്കാൻ തടസ്സമുണ്ടെന്നും, ആ തടസ്സം നീക്കാൻ സർക്കാർ ആലോചിക്കുന്നുവെന്നുമാണ്. തീർത്തും വിചിത്രമായ, പരസ്പരവിരുദ്ധമായ മറുപടികളാണ് രണ്ട് ചോദ്യങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് നിയമസഭയിലെ എംഎൽഎമാർക്ക് ലഭിച്ചതെന്ന് ചുരുക്കം.

സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള റിസർവ്ഡ് ഫോറസ്റ്റുകളിൽ നിന്ന് ഉത്തരവിന്‍റെ മറപറ്റി വനംകൊള്ളക്കാർ മരംമുറിച്ച് നീക്കുമെന്ന കാര്യം സർക്കാരിന് അറിയാമായിരുന്നിട്ടും അത് തടയാനുള്ള ചട്ടങ്ങൾ ഈ ഉത്തരവിൽ പ്രതിഫലിച്ചിട്ടില്ല. അതെന്തുകൊണ്ട് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

Tags: deforestationMuttil Forest Case
Share2TweetSendShare

Latest stories from this section

ഉണ്ണി മുകുന്ദൻ ഒരു മാപ്പും പറഞ്ഞിട്ടില്ല ;വിപിൻ കുമാർ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ; വിപിനെ തള്ളി അമ്മ സംഘടന

‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു’; പ്രതികരണവുമായി താരസംഘടന ‘അമ്മ’

സർക്കാർ എപ്പോഴും അതിജീവിതയ്ക്കൊപ്പം തന്നെ ; ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് വ്യക്തമാക്കി മന്ത്രി പി രാജീവ്

സർക്കാർ എപ്പോഴും അതിജീവിതയ്ക്കൊപ്പം തന്നെ ; ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് വ്യക്തമാക്കി മന്ത്രി പി രാജീവ്

ഗെയിം ചേഞ്ചർ! അഡ്വ. ബി രാമൻപിള്ളയെ വീട്ടിലെത്തി കണ്ട് നന്ദി അറിയിച്ച് ദിലീപ്

ഗെയിം ചേഞ്ചർ! അഡ്വ. ബി രാമൻപിള്ളയെ വീട്ടിലെത്തി കണ്ട് നന്ദി അറിയിച്ച് ദിലീപ്

‘ഇനി അയാൾ പറയട്ടെ’ ; ഇരുപക്ഷവും കേട്ടതും തെളിവുകൾ കണ്ടതും കോടതി മാത്രമാണ് ; പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ

‘ഇനി അയാൾ പറയട്ടെ’ ; ഇരുപക്ഷവും കേട്ടതും തെളിവുകൾ കണ്ടതും കോടതി മാത്രമാണ് ; പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ

Discussion about this post

Latest News

പഴഞ്ചൊല്ലിൽ തിരുത്ത്… കഷണ്ടിക്ക് മരുന്നുണ്ടേ..;മുഖക്കുരുവിന് ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമെന്ന് പരീക്ഷണഫലം

പഴഞ്ചൊല്ലിൽ തിരുത്ത്… കഷണ്ടിക്ക് മരുന്നുണ്ടേ..;മുഖക്കുരുവിന് ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമെന്ന് പരീക്ഷണഫലം

തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ രാംധർ മജ്ജി കീഴടങ്ങി ; എംഎംസി മേഖലക്ക് പൂർണ നാശം

തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ രാംധർ മജ്ജി കീഴടങ്ങി ; എംഎംസി മേഖലക്ക് പൂർണ നാശം

രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു,കൂടുതൽ വിവരങ്ങൾ പുറത്ത്

ഐ വാണ്ടഡ് ടു റേപ്പ് യു എന്ന് പറഞ്ഞുകൊണ്ടിരുന്നു: ശ്വാസംമുട്ടിയിട്ടും പീഡിപ്പിച്ചു;രാഹുലിൻ്റേത് കൊടും ക്രൂരത..

അധികാരവും പണവുമുണ്ടെങ്കിൽ എന്തും നടക്കുമെന്നാണ് തെളിഞ്ഞത്,മനഃസാക്ഷിയുടെ കോടതിയില്‍ അതിജീവിത വിജയിച്ചു;കെ.കെ രമ

അധികാരവും പണവുമുണ്ടെങ്കിൽ എന്തും നടക്കുമെന്നാണ് തെളിഞ്ഞത്,മനഃസാക്ഷിയുടെ കോടതിയില്‍ അതിജീവിത വിജയിച്ചു;കെ.കെ രമ

ജിന്ന പറഞ്ഞു, നെഹ്‌റു അനുസരിച്ചു ; നെഹ്റുവിന്റെ സിംഹാസനം രക്ഷിക്കാൻ കോൺഗ്രസിന് മുസ്ലിംലീഗിന്റെ മുന്നിൽ കീഴടങ്ങേണ്ടി വന്നതാണ് ചരിത്രമെന്ന് മോദി

ജിന്ന പറഞ്ഞു, നെഹ്‌റു അനുസരിച്ചു ; നെഹ്റുവിന്റെ സിംഹാസനം രക്ഷിക്കാൻ കോൺഗ്രസിന് മുസ്ലിംലീഗിന്റെ മുന്നിൽ കീഴടങ്ങേണ്ടി വന്നതാണ് ചരിത്രമെന്ന് മോദി

ഉണ്ണി മുകുന്ദൻ ഒരു മാപ്പും പറഞ്ഞിട്ടില്ല ;വിപിൻ കുമാർ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ; വിപിനെ തള്ളി അമ്മ സംഘടന

‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു’; പ്രതികരണവുമായി താരസംഘടന ‘അമ്മ’

ബംഗ്ലാദേശിൽ ഹിന്ദു സ്വാതന്ത്ര്യസമര സേനാനിയും ഭാര്യയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

ബംഗ്ലാദേശിൽ ഹിന്ദു സ്വാതന്ത്ര്യസമര സേനാനിയും ഭാര്യയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

വന്ദേമാതരം ചർച്ച; വിട്ടുനിന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കയും; അനാദരവെന്ന് വിമർശനം

വന്ദേമാതരം ചർച്ച; വിട്ടുനിന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കയും; അനാദരവെന്ന് വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies