Friday, July 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുട്ടിൽ വനം കൊള്ള ; മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത് മുൻ വനം – റവന്യൂ മന്ത്രിമാർ കൂടിയാലോചിച്ചെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്

by Brave India Desk
Jun 14, 2021, 09:20 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത് മുൻ വനം – റവന്യൂ മന്ത്രിമാർ കൂടിയാലോചിച്ച് തന്നെയാണെന്നാണ് രേഖകൾ തെളിയിക്കുന്നത്. 2019 ജൂലൈ 18, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് മന്ത്രിമാരും പങ്കെടുത്ത യോഗത്തിൽ വനം, റവന്യൂ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. ഉത്തരവ് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്ക പിന്നീട് പല എംഎൽഎമാരായി നിയമസഭയിൽ ഉന്നയിച്ചിരുന്നുവെന്നുവെങ്കിലും വനംമന്ത്രി ഉത്തരവിനെ അനുകൂലിക്കുകയായിരുന്നെന്ന് വ്യക്തമാക്കുന്നുണ്ട്.

റവന്യൂ വകുപ്പിന് മാത്രമായി തല കുനിക്കേണ്ടി വരില്ലെന്നും, ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നുമുള്ള വിശദീകരണങ്ങളും ന്യായീകരണങ്ങളും റവന്യൂ വകുപ്പ് ഇപ്പോൾ പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ പെട്ടെന്ന് തട്ടിക്കൂട്ടിയത് കൊണ്ട് മാത്രം വന്ന പിഴവല്ലെന്നും ഉത്തരവ് വേണ്ടത്ര കൂടിയാലോചനകളോടെത്തന്നെ പുറത്തിറക്കിയതാണെന്നും ഉറപ്പായി.

Stories you may like

ഗുജറാത്തിൽ വീണ്ടും ‘ഭീകരവേട്ട’; ജെയ്ഷെ മുഹമ്മദ് ബന്ധമുള്ള 5 പേർ കൂടി പിടിയിൽ, ഭീകരശൃംഖല തകർത്ത് എ.ടി.എസ്!

അണികളോട് കാണിക്കേണ്ട മാന്യത എവിടെ? തേവര കോളേജിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

2019 ജൂൺ മുതൽ ഈ വിവാദ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക തുടർച്ചയായി പല എംഎൽഎമാരും നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ടെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. അതിലേറ്റവും പ്രധാനം ഇ എസ് ബിജിമോൾ എംഎൽഎ 2019 ജൂണിൽ ഇതുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യമാണ്. എന്തെല്ലാമാണ് മരംമുറിക്കാനുള്ള ചട്ടം? ആർക്കാണ് മരം മുറിക്കാൻ അനുമതി നൽകുന്നത് എന്നിങ്ങനെ, മരംമുറിക്ക് പൂർണമായ അനുമതി നൽകുകയാണോ? അനധികൃത മരംമുറി തടയാൻ പറ്റുമോ എന്നിങ്ങനെ ചോദ്യങ്ങളുന്നയിച്ചിട്ടുണ്ട്.

ഇതിന് മറുപടിയായിട്ടാണ്, 2019 ജൂലൈ 18, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് മന്ത്രിമാരും പങ്കെടുത്ത യോഗങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നുവെന്ന് ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കുന്നത്. ഈ യോഗങ്ങളിൽ വനം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിട്ടുണ്ട്. ഈ യോഗങ്ങളിലാണ്, എല്ലാ മരങ്ങളുടെയും ഉടമസ്ഥത പട്ടയ ഉടമയ്ക്ക് നൽകാൻ തീരുമാനമായത്. അതവർക്ക് വേണമെങ്കിൽ മുറിച്ച് മാറ്റാമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

പിന്നീട്, 2019 നവംബറിൽ വിടി ബൽറാം എംഎൽഎ, ഇതിന്‍റെ മറവിൽ അനധികൃതമായി മരങ്ങൾ മുറിച്ചുമാറ്റിയെങ്കിലോ എന്ന ആശങ്ക നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇങ്ങനെ മരം മുറിക്കാൻ കേരള മരംസംരക്ഷണനിയമത്തിൽ ചട്ടങ്ങളുണ്ടെന്നും, അതനുസരിച്ച് തടയുമെന്നുമുള്ള വിചിത്രമായ മറുപടിയാണ് വനം, റവന്യൂ മന്ത്രിമാർ ഈ ചോദ്യത്തിന് നൽകിയത്.

പിന്നീട് കെഎൻഎ ഖാദർ, ആബിദ് ഹുസൈൻ തങ്ങൾ അടക്കമുള്ള നാല് ലീഗ് എംഎൽഎമാർ ചേർന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ മറുപടി ലഭിച്ചത് ഇബണി, തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങൾ മുറിച്ച് നീക്കാൻ തടസ്സമുണ്ടെന്നും, ആ തടസ്സം നീക്കാൻ സർക്കാർ ആലോചിക്കുന്നുവെന്നുമാണ്. തീർത്തും വിചിത്രമായ, പരസ്പരവിരുദ്ധമായ മറുപടികളാണ് രണ്ട് ചോദ്യങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് നിയമസഭയിലെ എംഎൽഎമാർക്ക് ലഭിച്ചതെന്ന് ചുരുക്കം.

സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള റിസർവ്ഡ് ഫോറസ്റ്റുകളിൽ നിന്ന് ഉത്തരവിന്‍റെ മറപറ്റി വനംകൊള്ളക്കാർ മരംമുറിച്ച് നീക്കുമെന്ന കാര്യം സർക്കാരിന് അറിയാമായിരുന്നിട്ടും അത് തടയാനുള്ള ചട്ടങ്ങൾ ഈ ഉത്തരവിൽ പ്രതിഫലിച്ചിട്ടില്ല. അതെന്തുകൊണ്ട് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

Tags: deforestationMuttil Forest Case
Share2TweetSendShare

Latest stories from this section

ഇന്ന് മുസ്‌ലിംകൾക്കെതിരെങ്കിൽ നാളെ മറ്റുള്ളവർക്ക് നേരെ; വഖഫ് ഭേദഗതിയിൽ കോൺഗ്രസ് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചെന്ന് പിണറായി വിജയൻ

ഇന്ന് മുസ്‌ലിംകൾക്കെതിരെങ്കിൽ നാളെ മറ്റുള്ളവർക്ക് നേരെ; വഖഫ് ഭേദഗതിയിൽ കോൺഗ്രസ് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചെന്ന് പിണറായി വിജയൻ

എഡിജിപി അജിത് കുമാറിന് ഡിജിപിയുടെ പൂട്ടുവീഴുന്നു. മർദ്ദനക്കേസ് അട്ടിമറിച്ചതിൽ കാരണം കാണിക്കൽ നോട്ടീസ്; സസ്പെൻഷൻ സാധ്യത

എഡിജിപി അജിത് കുമാറിന് ഡിജിപിയുടെ പൂട്ടുവീഴുന്നു. മർദ്ദനക്കേസ് അട്ടിമറിച്ചതിൽ കാരണം കാണിക്കൽ നോട്ടീസ്; സസ്പെൻഷൻ സാധ്യത

ഹിന്ദു ഐക്യവേദിക്ക് കിട്ടുന്ന പരിഗണന പോലും കെഎസ്‌യുവിനില്ല; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് വക്താവ് വി.ആർ. അനൂപ്; ഗ്രൂപ്പുകളുടെ പോര് അടുത്ത തലത്തിലേക്ക്

ഹിന്ദു ഐക്യവേദിക്ക് കിട്ടുന്ന പരിഗണന പോലും കെഎസ്‌യുവിനില്ല; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് വക്താവ് വി.ആർ. അനൂപ്; ഗ്രൂപ്പുകളുടെ പോര് അടുത്ത തലത്തിലേക്ക്

കോൺഗ്രസ് എംഎൽഎമാരുടെ പരിഗണന പോലും ലീഗ് മന്ത്രിമാർക്കില്ല”; താഴെത്തട്ടിൽ അമർഷം ശക്തം, നാളെ നിർണ്ണായക യോഗം

കോൺഗ്രസ് എംഎൽഎമാരുടെ പരിഗണന പോലും ലീഗ് മന്ത്രിമാർക്കില്ല”; താഴെത്തട്ടിൽ അമർഷം ശക്തം, നാളെ നിർണ്ണായക യോഗം

Discussion about this post

Latest News

വന്ദേമാതരത്തെ കോൺഗ്രസ് വെറുക്കുന്നു; മൺസൂൺ സമ്മേളനത്തിൽ പുതിയ ഭേദഗതി ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം

വന്ദേമാതരത്തെ കോൺഗ്രസ് വെറുക്കുന്നു; മൺസൂൺ സമ്മേളനത്തിൽ പുതിയ ഭേദഗതി ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം

തീവ്രവാദവിരുദ്ധ സെല്ലുകൾ സ്ഥാപിക്കാനുള്ള മാർഗരേഖകൾ ഭരണഘടനാവിരുദ്ധം; മരവിപ്പിക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്: ജോൺ ബ്രിട്ടാസ്

തീവ്രവാദവിരുദ്ധ സെല്ലുകൾ സ്ഥാപിക്കാനുള്ള മാർഗരേഖകൾ ഭരണഘടനാവിരുദ്ധം; മരവിപ്പിക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്: ജോൺ ബ്രിട്ടാസ്

ലക്ഷക്കണക്കിന് ആളുകൾക്കിടയിലും നമ്മളെ മാത്രം യന്ത്രങ്ങൾ തിരിച്ചറിയുന്നത് എങ്ങനെ? ശരീരത്തിലെ ആ ‘രഹസ്യ കോഡ്’ ഇതാണ്!

ലക്ഷക്കണക്കിന് ആളുകൾക്കിടയിലും നമ്മളെ മാത്രം യന്ത്രങ്ങൾ തിരിച്ചറിയുന്നത് എങ്ങനെ? ശരീരത്തിലെ ആ ‘രഹസ്യ കോഡ്’ ഇതാണ്!

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

‘എന്തു വില കൊടുത്തും ജൂലൈ 20 വരെ ജീവനോടെയിരിക്കും, ഇടയ്ക്ക് വെച്ച് മരിച്ചുപോയാൽ പ്രേതമായി വരും’: സോനം വാങ്ചുക്ക്

സാമ്പത്തിക ഉപദേശക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ആഭ്യന്തര വളർച്ചാ നിരക്ക് സുരക്ഷിതമായി നിലനിർത്തുക ലക്ഷ്യം

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; വൻകിട ആഗോള കമ്പനികൾ ഗൾഫ് വിടുന്നു, സുരക്ഷിത താവളമായി ഇന്ത്യ!

ഗുജറാത്തിൽ വീണ്ടും ‘ഭീകരവേട്ട’; ജെയ്ഷെ മുഹമ്മദ് ബന്ധമുള്ള 5 പേർ കൂടി പിടിയിൽ, ഭീകരശൃംഖല തകർത്ത് എ.ടി.എസ്!

ഗുജറാത്തിൽ വീണ്ടും ‘ഭീകരവേട്ട’; ജെയ്ഷെ മുഹമ്മദ് ബന്ധമുള്ള 5 പേർ കൂടി പിടിയിൽ, ഭീകരശൃംഖല തകർത്ത് എ.ടി.എസ്!

അണികളോട് കാണിക്കേണ്ട മാന്യത എവിടെ? തേവര കോളേജിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

അണികളോട് കാണിക്കേണ്ട മാന്യത എവിടെ? തേവര കോളേജിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

വന്ദേമാതരത്തെ അപമാനിച്ചാൽ 3 വർഷം കഠിനതടവ്! പാർലമെന്റിൽ വൻ നീക്കവുമായി മോദി സർക്കാർ

വന്ദേമാതരത്തെ അപമാനിച്ചാൽ 3 വർഷം കഠിനതടവ്! പാർലമെന്റിൽ വൻ നീക്കവുമായി മോദി സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies