Saturday, July 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുട്ടിൽ വനം കൊള്ള ; മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത് മുൻ വനം – റവന്യൂ മന്ത്രിമാർ കൂടിയാലോചിച്ചെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്

by Brave India Desk
Jun 14, 2021, 09:20 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത് മുൻ വനം – റവന്യൂ മന്ത്രിമാർ കൂടിയാലോചിച്ച് തന്നെയാണെന്നാണ് രേഖകൾ തെളിയിക്കുന്നത്. 2019 ജൂലൈ 18, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് മന്ത്രിമാരും പങ്കെടുത്ത യോഗത്തിൽ വനം, റവന്യൂ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. ഉത്തരവ് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്ക പിന്നീട് പല എംഎൽഎമാരായി നിയമസഭയിൽ ഉന്നയിച്ചിരുന്നുവെന്നുവെങ്കിലും വനംമന്ത്രി ഉത്തരവിനെ അനുകൂലിക്കുകയായിരുന്നെന്ന് വ്യക്തമാക്കുന്നുണ്ട്.

റവന്യൂ വകുപ്പിന് മാത്രമായി തല കുനിക്കേണ്ടി വരില്ലെന്നും, ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നുമുള്ള വിശദീകരണങ്ങളും ന്യായീകരണങ്ങളും റവന്യൂ വകുപ്പ് ഇപ്പോൾ പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ പെട്ടെന്ന് തട്ടിക്കൂട്ടിയത് കൊണ്ട് മാത്രം വന്ന പിഴവല്ലെന്നും ഉത്തരവ് വേണ്ടത്ര കൂടിയാലോചനകളോടെത്തന്നെ പുറത്തിറക്കിയതാണെന്നും ഉറപ്പായി.

Stories you may like

ലോകത്തെ ഞെട്ടിച്ച് മോദി പ്രഭാവം; 40 വർഷത്തിന് ശേഷം ന്യൂസിലൻഡിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് വൻ സ്വീകരണം, വൈറലായി പഴയൊരു ഓർമ്മച്ചിത്രം!

നിങ്ങൾ വടിയും പിടിച്ച് ഇവിടെ നിൽക്കേണ്ട, എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയും; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ

2019 ജൂൺ മുതൽ ഈ വിവാദ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക തുടർച്ചയായി പല എംഎൽഎമാരും നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ടെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. അതിലേറ്റവും പ്രധാനം ഇ എസ് ബിജിമോൾ എംഎൽഎ 2019 ജൂണിൽ ഇതുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യമാണ്. എന്തെല്ലാമാണ് മരംമുറിക്കാനുള്ള ചട്ടം? ആർക്കാണ് മരം മുറിക്കാൻ അനുമതി നൽകുന്നത് എന്നിങ്ങനെ, മരംമുറിക്ക് പൂർണമായ അനുമതി നൽകുകയാണോ? അനധികൃത മരംമുറി തടയാൻ പറ്റുമോ എന്നിങ്ങനെ ചോദ്യങ്ങളുന്നയിച്ചിട്ടുണ്ട്.

ഇതിന് മറുപടിയായിട്ടാണ്, 2019 ജൂലൈ 18, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് മന്ത്രിമാരും പങ്കെടുത്ത യോഗങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നുവെന്ന് ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കുന്നത്. ഈ യോഗങ്ങളിൽ വനം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിട്ടുണ്ട്. ഈ യോഗങ്ങളിലാണ്, എല്ലാ മരങ്ങളുടെയും ഉടമസ്ഥത പട്ടയ ഉടമയ്ക്ക് നൽകാൻ തീരുമാനമായത്. അതവർക്ക് വേണമെങ്കിൽ മുറിച്ച് മാറ്റാമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

പിന്നീട്, 2019 നവംബറിൽ വിടി ബൽറാം എംഎൽഎ, ഇതിന്‍റെ മറവിൽ അനധികൃതമായി മരങ്ങൾ മുറിച്ചുമാറ്റിയെങ്കിലോ എന്ന ആശങ്ക നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇങ്ങനെ മരം മുറിക്കാൻ കേരള മരംസംരക്ഷണനിയമത്തിൽ ചട്ടങ്ങളുണ്ടെന്നും, അതനുസരിച്ച് തടയുമെന്നുമുള്ള വിചിത്രമായ മറുപടിയാണ് വനം, റവന്യൂ മന്ത്രിമാർ ഈ ചോദ്യത്തിന് നൽകിയത്.

പിന്നീട് കെഎൻഎ ഖാദർ, ആബിദ് ഹുസൈൻ തങ്ങൾ അടക്കമുള്ള നാല് ലീഗ് എംഎൽഎമാർ ചേർന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ മറുപടി ലഭിച്ചത് ഇബണി, തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങൾ മുറിച്ച് നീക്കാൻ തടസ്സമുണ്ടെന്നും, ആ തടസ്സം നീക്കാൻ സർക്കാർ ആലോചിക്കുന്നുവെന്നുമാണ്. തീർത്തും വിചിത്രമായ, പരസ്പരവിരുദ്ധമായ മറുപടികളാണ് രണ്ട് ചോദ്യങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് നിയമസഭയിലെ എംഎൽഎമാർക്ക് ലഭിച്ചതെന്ന് ചുരുക്കം.

സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള റിസർവ്ഡ് ഫോറസ്റ്റുകളിൽ നിന്ന് ഉത്തരവിന്‍റെ മറപറ്റി വനംകൊള്ളക്കാർ മരംമുറിച്ച് നീക്കുമെന്ന കാര്യം സർക്കാരിന് അറിയാമായിരുന്നിട്ടും അത് തടയാനുള്ള ചട്ടങ്ങൾ ഈ ഉത്തരവിൽ പ്രതിഫലിച്ചിട്ടില്ല. അതെന്തുകൊണ്ട് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

Tags: deforestationMuttil Forest Case
Share2TweetSendShare

Latest stories from this section

പ്രധാനമന്ത്രിയെ വെള്ളിയാഴ്ച്ച കൊല്ലുമെന്ന് ഭീഷണി ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

പ്രധാനമന്ത്രിയെ വെള്ളിയാഴ്ച്ച കൊല്ലുമെന്ന് ഭീഷണി ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

വിഴിഞ്ഞത്തെ ചൊല്ലി വിഘടിച്ച് കണ്ണൂർ സി.പി.എം; രാഗേഷിനെ തള്ളി പി.കെ. ശ്രീമതി, പിണറായി സഖ്യത്തോട് വിയോജിച്ച് ഇ.പി. ജയരാജൻ

വിഴിഞ്ഞത്തെ ചൊല്ലി വിഘടിച്ച് കണ്ണൂർ സി.പി.എം; രാഗേഷിനെ തള്ളി പി.കെ. ശ്രീമതി, പിണറായി സഖ്യത്തോട് വിയോജിച്ച് ഇ.പി. ജയരാജൻ

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

Discussion about this post

Latest News

30 വർഷം മുൻപ് കിട്ടിയ മഫ്ലർ ഇന്നും എന്റെ കഴുത്തിലുണ്ട്; ന്യൂസിലൻഡ് മണ്ണിൽ പഴയ ഓർമ്മകൾ ജനക്കൂട്ടത്തിന് മുന്നിൽ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി മോദി

30 വർഷം മുൻപ് കിട്ടിയ മഫ്ലർ ഇന്നും എന്റെ കഴുത്തിലുണ്ട്; ന്യൂസിലൻഡ് മണ്ണിൽ പഴയ ഓർമ്മകൾ ജനക്കൂട്ടത്തിന് മുന്നിൽ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി മോദി

സൂര്യകുമാറിനെയും സഞ്ജുവിനെയും മാറ്റാമെങ്കിൽ ഗംഭീറിനെയും പുറത്താക്കണം; തുടർച്ചയായ പരമ്പര തോൽവികളിൽ പരിശീലകനെതിരെ കെ ശ്രീകാന്ത്

സൂര്യകുമാറിനെയും സഞ്ജുവിനെയും മാറ്റാമെങ്കിൽ ഗംഭീറിനെയും പുറത്താക്കണം; തുടർച്ചയായ പരമ്പര തോൽവികളിൽ പരിശീലകനെതിരെ കെ ശ്രീകാന്ത്

രോഹിതും വിരാടുമില്ലാതെ ഇന്ത്യക്ക് ലോകകപ്പില്ല, അവരെ ഒതുക്കാൻ നോക്കേണ്ട; സെലക്ടർമാർക്ക് കടുത്ത മുന്നറിയിപ്പുമായി മുനാഫ് പട്ടേൽ

രോഹിതും വിരാടുമില്ലാതെ ഇന്ത്യക്ക് ലോകകപ്പില്ല, അവരെ ഒതുക്കാൻ നോക്കേണ്ട; സെലക്ടർമാർക്ക് കടുത്ത മുന്നറിയിപ്പുമായി മുനാഫ് പട്ടേൽ

വിയറ്റ്‌നാമിൽ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് വൻ ദുരന്തം; 15 ഇന്ത്യക്കാർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വിയറ്റ്‌നാമിൽ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് വൻ ദുരന്തം; 15 ഇന്ത്യക്കാർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ലാഹോറിൻ്റെ പേരുമാറ്റം: ഭാരതത്തിൻ്റെ സാംസ്കാരിക പൈതൃകം സ്വന്തമാക്കാൻ പാകിസ്താൻ നടത്തിയ  നീക്കം തീവ്രവാദികളുടെ ഭീഷണിക്കു മുന്നിൽ തകർന്നു തരിപ്പണമായപ്പോൾ

ലാഹോറിൻ്റെ പേരുമാറ്റം: ഭാരതത്തിൻ്റെ സാംസ്കാരിക പൈതൃകം സ്വന്തമാക്കാൻ പാകിസ്താൻ നടത്തിയ  നീക്കം തീവ്രവാദികളുടെ ഭീഷണിക്കു മുന്നിൽ തകർന്നു തരിപ്പണമായപ്പോൾ

നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്, ഇത് സവിശേഷമായ നിമിഷം; പ്രധാനമന്ത്രി മോദിയുടെ ന്യൂസിലൻഡ് സന്ദർശനത്തെ വാനോളം പുകഴ്ത്തി റോസ് ടെയ്ലർ

നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്, ഇത് സവിശേഷമായ നിമിഷം; പ്രധാനമന്ത്രി മോദിയുടെ ന്യൂസിലൻഡ് സന്ദർശനത്തെ വാനോളം പുകഴ്ത്തി റോസ് ടെയ്ലർ

സിനിമയുടെ മറവിൽ ഭാരതവിരുദ്ധ അജണ്ട വിൽക്കാൻ നോക്കിയാൽ കത്രിക വീഴും; ഒടിടിക്കും മൂക്കുകയറിടാൻ കേന്ദ്ര സർക്കാർ

സിനിമയുടെ മറവിൽ ഭാരതവിരുദ്ധ അജണ്ട വിൽക്കാൻ നോക്കിയാൽ കത്രിക വീഴും; ഒടിടിക്കും മൂക്കുകയറിടാൻ കേന്ദ്ര സർക്കാർ

ആരും കാണാതെ ലണ്ടനിൽ ഒത്തുകൂടി, പക്ഷെ ക്യാമറക്കണ്ണുകൾ വിട്ടില്ല, കോഹ്‌ലിയുമായുള്ള രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ച് ഇംഗ്ലണ്ട് താരം ജോർദാൻ കോക്സ്!

ആരും കാണാതെ ലണ്ടനിൽ ഒത്തുകൂടി, പക്ഷെ ക്യാമറക്കണ്ണുകൾ വിട്ടില്ല, കോഹ്‌ലിയുമായുള്ള രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ച് ഇംഗ്ലണ്ട് താരം ജോർദാൻ കോക്സ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies