Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുട്ടിൽ വനം കൊള്ള ; മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത് മുൻ വനം – റവന്യൂ മന്ത്രിമാർ കൂടിയാലോചിച്ചെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്

by Brave India Desk
Jun 14, 2021, 09:20 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത് മുൻ വനം – റവന്യൂ മന്ത്രിമാർ കൂടിയാലോചിച്ച് തന്നെയാണെന്നാണ് രേഖകൾ തെളിയിക്കുന്നത്. 2019 ജൂലൈ 18, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് മന്ത്രിമാരും പങ്കെടുത്ത യോഗത്തിൽ വനം, റവന്യൂ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. ഉത്തരവ് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്ക പിന്നീട് പല എംഎൽഎമാരായി നിയമസഭയിൽ ഉന്നയിച്ചിരുന്നുവെന്നുവെങ്കിലും വനംമന്ത്രി ഉത്തരവിനെ അനുകൂലിക്കുകയായിരുന്നെന്ന് വ്യക്തമാക്കുന്നുണ്ട്.

റവന്യൂ വകുപ്പിന് മാത്രമായി തല കുനിക്കേണ്ടി വരില്ലെന്നും, ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നുമുള്ള വിശദീകരണങ്ങളും ന്യായീകരണങ്ങളും റവന്യൂ വകുപ്പ് ഇപ്പോൾ പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ പെട്ടെന്ന് തട്ടിക്കൂട്ടിയത് കൊണ്ട് മാത്രം വന്ന പിഴവല്ലെന്നും ഉത്തരവ് വേണ്ടത്ര കൂടിയാലോചനകളോടെത്തന്നെ പുറത്തിറക്കിയതാണെന്നും ഉറപ്പായി.

Stories you may like

പിണറായിയുടെ ചോരയ്ക്കായി ഇ.ഡി മുതൽ വി.ഡി വരെ ആർത്തിപൂണ്ട് നിൽക്കുന്നു’;കെ.കെ. രാഗേഷ്

ഇനി ‘വൃദ്ധസദനം’ വേണ്ട, പേര് ‘സ്നേഹാലയം’; മാനസിക വിഷമം ഒഴിവാക്കാൻ മാറ്റവുമായി സംസ്ഥാന സർക്കാർ!

2019 ജൂൺ മുതൽ ഈ വിവാദ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക തുടർച്ചയായി പല എംഎൽഎമാരും നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ടെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. അതിലേറ്റവും പ്രധാനം ഇ എസ് ബിജിമോൾ എംഎൽഎ 2019 ജൂണിൽ ഇതുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യമാണ്. എന്തെല്ലാമാണ് മരംമുറിക്കാനുള്ള ചട്ടം? ആർക്കാണ് മരം മുറിക്കാൻ അനുമതി നൽകുന്നത് എന്നിങ്ങനെ, മരംമുറിക്ക് പൂർണമായ അനുമതി നൽകുകയാണോ? അനധികൃത മരംമുറി തടയാൻ പറ്റുമോ എന്നിങ്ങനെ ചോദ്യങ്ങളുന്നയിച്ചിട്ടുണ്ട്.

ഇതിന് മറുപടിയായിട്ടാണ്, 2019 ജൂലൈ 18, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് മന്ത്രിമാരും പങ്കെടുത്ത യോഗങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നുവെന്ന് ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കുന്നത്. ഈ യോഗങ്ങളിൽ വനം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിട്ടുണ്ട്. ഈ യോഗങ്ങളിലാണ്, എല്ലാ മരങ്ങളുടെയും ഉടമസ്ഥത പട്ടയ ഉടമയ്ക്ക് നൽകാൻ തീരുമാനമായത്. അതവർക്ക് വേണമെങ്കിൽ മുറിച്ച് മാറ്റാമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

പിന്നീട്, 2019 നവംബറിൽ വിടി ബൽറാം എംഎൽഎ, ഇതിന്‍റെ മറവിൽ അനധികൃതമായി മരങ്ങൾ മുറിച്ചുമാറ്റിയെങ്കിലോ എന്ന ആശങ്ക നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇങ്ങനെ മരം മുറിക്കാൻ കേരള മരംസംരക്ഷണനിയമത്തിൽ ചട്ടങ്ങളുണ്ടെന്നും, അതനുസരിച്ച് തടയുമെന്നുമുള്ള വിചിത്രമായ മറുപടിയാണ് വനം, റവന്യൂ മന്ത്രിമാർ ഈ ചോദ്യത്തിന് നൽകിയത്.

പിന്നീട് കെഎൻഎ ഖാദർ, ആബിദ് ഹുസൈൻ തങ്ങൾ അടക്കമുള്ള നാല് ലീഗ് എംഎൽഎമാർ ചേർന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ മറുപടി ലഭിച്ചത് ഇബണി, തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങൾ മുറിച്ച് നീക്കാൻ തടസ്സമുണ്ടെന്നും, ആ തടസ്സം നീക്കാൻ സർക്കാർ ആലോചിക്കുന്നുവെന്നുമാണ്. തീർത്തും വിചിത്രമായ, പരസ്പരവിരുദ്ധമായ മറുപടികളാണ് രണ്ട് ചോദ്യങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് നിയമസഭയിലെ എംഎൽഎമാർക്ക് ലഭിച്ചതെന്ന് ചുരുക്കം.

സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള റിസർവ്ഡ് ഫോറസ്റ്റുകളിൽ നിന്ന് ഉത്തരവിന്‍റെ മറപറ്റി വനംകൊള്ളക്കാർ മരംമുറിച്ച് നീക്കുമെന്ന കാര്യം സർക്കാരിന് അറിയാമായിരുന്നിട്ടും അത് തടയാനുള്ള ചട്ടങ്ങൾ ഈ ഉത്തരവിൽ പ്രതിഫലിച്ചിട്ടില്ല. അതെന്തുകൊണ്ട് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

Tags: Muttil Forest Casedeforestation
Share2
Tweet
SendShare

Latest stories from this section

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ; സഖ്യകക്ഷികൾ കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കണം; ജമ്മു കശ്മീരിലെ വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ

രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ; സഖ്യകക്ഷികൾ കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കണം; ജമ്മു കശ്മീരിലെ വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

‘രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടും’; ഇ.ഡിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ!

Latest News

പിണറായിയുടെ ചോരയ്ക്കായി ഇ.ഡി മുതൽ വി.ഡി വരെ ആർത്തിപൂണ്ട് നിൽക്കുന്നു’;കെ.കെ. രാഗേഷ്

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

ഇനി ‘വൃദ്ധസദനം’ വേണ്ട, പേര് ‘സ്നേഹാലയം’; മാനസിക വിഷമം ഒഴിവാക്കാൻ മാറ്റവുമായി സംസ്ഥാന സർക്കാർ!

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്താനെ വിറപ്പിച്ച് ബിഎൽഎ; ഏഴ് ദിവസത്തിനിടെ 52 സൈനികരെ വധിച്ചതായി അവകാശവാദം, വൻ ആക്രമണ പരമ്പര

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies