Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മുട്ടിൽ വനം കൊള്ള ; മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത് മുൻ വനം – റവന്യൂ മന്ത്രിമാർ കൂടിയാലോചിച്ചെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്

by Brave India Desk
Jun 14, 2021, 09:20 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത് മുൻ വനം – റവന്യൂ മന്ത്രിമാർ കൂടിയാലോചിച്ച് തന്നെയാണെന്നാണ് രേഖകൾ തെളിയിക്കുന്നത്. 2019 ജൂലൈ 18, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് മന്ത്രിമാരും പങ്കെടുത്ത യോഗത്തിൽ വനം, റവന്യൂ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. ഉത്തരവ് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്ക പിന്നീട് പല എംഎൽഎമാരായി നിയമസഭയിൽ ഉന്നയിച്ചിരുന്നുവെന്നുവെങ്കിലും വനംമന്ത്രി ഉത്തരവിനെ അനുകൂലിക്കുകയായിരുന്നെന്ന് വ്യക്തമാക്കുന്നുണ്ട്.

റവന്യൂ വകുപ്പിന് മാത്രമായി തല കുനിക്കേണ്ടി വരില്ലെന്നും, ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നുമുള്ള വിശദീകരണങ്ങളും ന്യായീകരണങ്ങളും റവന്യൂ വകുപ്പ് ഇപ്പോൾ പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ പെട്ടെന്ന് തട്ടിക്കൂട്ടിയത് കൊണ്ട് മാത്രം വന്ന പിഴവല്ലെന്നും ഉത്തരവ് വേണ്ടത്ര കൂടിയാലോചനകളോടെത്തന്നെ പുറത്തിറക്കിയതാണെന്നും ഉറപ്പായി.

Stories you may like

പൊലീസ് എവിടെയായാലും കയറും അവർ പരിശോധിക്കും, മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: സുരേഷ് ഗോപി

‘വിട്ടുപോയവർ തെറ്റ് തിരുത്തിയാൽ തിരിച്ചെടുക്കും’; ഗൗരിയമ്മയെയും എം.വി. രാഘവനെയും ഓർമ്മിപ്പിച്ച് എം.എ. ബേബി!

2019 ജൂൺ മുതൽ ഈ വിവാദ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക തുടർച്ചയായി പല എംഎൽഎമാരും നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ടെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. അതിലേറ്റവും പ്രധാനം ഇ എസ് ബിജിമോൾ എംഎൽഎ 2019 ജൂണിൽ ഇതുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യമാണ്. എന്തെല്ലാമാണ് മരംമുറിക്കാനുള്ള ചട്ടം? ആർക്കാണ് മരം മുറിക്കാൻ അനുമതി നൽകുന്നത് എന്നിങ്ങനെ, മരംമുറിക്ക് പൂർണമായ അനുമതി നൽകുകയാണോ? അനധികൃത മരംമുറി തടയാൻ പറ്റുമോ എന്നിങ്ങനെ ചോദ്യങ്ങളുന്നയിച്ചിട്ടുണ്ട്.

ഇതിന് മറുപടിയായിട്ടാണ്, 2019 ജൂലൈ 18, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് മന്ത്രിമാരും പങ്കെടുത്ത യോഗങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നുവെന്ന് ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കുന്നത്. ഈ യോഗങ്ങളിൽ വനം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിട്ടുണ്ട്. ഈ യോഗങ്ങളിലാണ്, എല്ലാ മരങ്ങളുടെയും ഉടമസ്ഥത പട്ടയ ഉടമയ്ക്ക് നൽകാൻ തീരുമാനമായത്. അതവർക്ക് വേണമെങ്കിൽ മുറിച്ച് മാറ്റാമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

പിന്നീട്, 2019 നവംബറിൽ വിടി ബൽറാം എംഎൽഎ, ഇതിന്‍റെ മറവിൽ അനധികൃതമായി മരങ്ങൾ മുറിച്ചുമാറ്റിയെങ്കിലോ എന്ന ആശങ്ക നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇങ്ങനെ മരം മുറിക്കാൻ കേരള മരംസംരക്ഷണനിയമത്തിൽ ചട്ടങ്ങളുണ്ടെന്നും, അതനുസരിച്ച് തടയുമെന്നുമുള്ള വിചിത്രമായ മറുപടിയാണ് വനം, റവന്യൂ മന്ത്രിമാർ ഈ ചോദ്യത്തിന് നൽകിയത്.

പിന്നീട് കെഎൻഎ ഖാദർ, ആബിദ് ഹുസൈൻ തങ്ങൾ അടക്കമുള്ള നാല് ലീഗ് എംഎൽഎമാർ ചേർന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ മറുപടി ലഭിച്ചത് ഇബണി, തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങൾ മുറിച്ച് നീക്കാൻ തടസ്സമുണ്ടെന്നും, ആ തടസ്സം നീക്കാൻ സർക്കാർ ആലോചിക്കുന്നുവെന്നുമാണ്. തീർത്തും വിചിത്രമായ, പരസ്പരവിരുദ്ധമായ മറുപടികളാണ് രണ്ട് ചോദ്യങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് നിയമസഭയിലെ എംഎൽഎമാർക്ക് ലഭിച്ചതെന്ന് ചുരുക്കം.

സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള റിസർവ്ഡ് ഫോറസ്റ്റുകളിൽ നിന്ന് ഉത്തരവിന്‍റെ മറപറ്റി വനംകൊള്ളക്കാർ മരംമുറിച്ച് നീക്കുമെന്ന കാര്യം സർക്കാരിന് അറിയാമായിരുന്നിട്ടും അത് തടയാനുള്ള ചട്ടങ്ങൾ ഈ ഉത്തരവിൽ പ്രതിഫലിച്ചിട്ടില്ല. അതെന്തുകൊണ്ട് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

Tags: deforestationMuttil Forest Case
Share2
Tweet
Send
Share

Latest stories from this section

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ല, പ്രതിസന്ധി പെട്ടെന്ന് തീരില്ല’; തുറന്നുസമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്!

64.70 ലക്ഷത്തിന്റെ അനധികൃത സ്വത്ത്: മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ!

64.70 ലക്ഷത്തിന്റെ അനധികൃത സ്വത്ത്: മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ!

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സോഷ്യൽ മീഡിയ താരം ‘അമ്പിളി’ പോക്സോ കേസിൽ അറസ്റ്റിൽ!

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സോഷ്യൽ മീഡിയ താരം ‘അമ്പിളി’ പോക്സോ കേസിൽ അറസ്റ്റിൽ!

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

 വീട്ടിൽ 138 കുപ്പികൾ:’ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്ന് ആൻ്റോ അഗസ്റ്റിൻ

Latest News

 ടോർച്ച് വെളിച്ചത്തിൽ ചികിത്സ, നിശ്ചലമായി ആശുപത്രികൾ: 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഊർജ്ജപ്രതിസന്ധിയിൽ ബംഗ്ലാദേശ്!

 ടോർച്ച് വെളിച്ചത്തിൽ ചികിത്സ, നിശ്ചലമായി ആശുപത്രികൾ: 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഊർജ്ജപ്രതിസന്ധിയിൽ ബംഗ്ലാദേശ്!

പൊലീസ് എവിടെയായാലും കയറും അവർ പരിശോധിക്കും, മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: സുരേഷ് ഗോപി

പൊലീസ് എവിടെയായാലും കയറും അവർ പരിശോധിക്കും, മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: സുരേഷ് ഗോപി

80s AI ഫോട്ടോ ട്രെൻഡ് നൽകിയ എട്ടിന്റെ പണി! 45 വർഷം മുൻപ് മുങ്ങിയ കള്ളിയെ കുടുക്കിയത് ഇൻസ്റ്റാഗ്രാം ട്രെൻഡ്

80s AI ഫോട്ടോ ട്രെൻഡ് നൽകിയ എട്ടിന്റെ പണി! 45 വർഷം മുൻപ് മുങ്ങിയ കള്ളിയെ കുടുക്കിയത് ഇൻസ്റ്റാഗ്രാം ട്രെൻഡ്

അറബിക്കടലിൽ പിഴച്ച പാക് നീക്കം: കൂട്ടിയിടിച്ച് കേടുപാടുകൾ, ഇന്ത്യയുടെ ഐ.എൻ.എസ് കൊൽക്കത്തയ്ക്ക് മുന്നിൽ മുട്ടുമടക്കി ഹുനൈൻ!

അറബിക്കടലിൽ പിഴച്ച പാക് നീക്കം: കൂട്ടിയിടിച്ച് കേടുപാടുകൾ, ഇന്ത്യയുടെ ഐ.എൻ.എസ് കൊൽക്കത്തയ്ക്ക് മുന്നിൽ മുട്ടുമടക്കി ഹുനൈൻ!

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

‘വിട്ടുപോയവർ തെറ്റ് തിരുത്തിയാൽ തിരിച്ചെടുക്കും’; ഗൗരിയമ്മയെയും എം.വി. രാഘവനെയും ഓർമ്മിപ്പിച്ച് എം.എ. ബേബി!

ചിപ്പ് നിർമ്മാണത്തിൽ ആഗോള ഹബ്ബായി ഇന്ത്യ മാറുന്നു; സെമികോൺ ഇന്ത്യ 2026 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചിപ്പ് നിർമ്മാണത്തിൽ ആഗോള ഹബ്ബായി ഇന്ത്യ മാറുന്നു; സെമികോൺ ഇന്ത്യ 2026 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വൈഭവ് സൂര്യവംശിക്ക് കാത്തിരിക്കാം, സഞ്ജുവിനെ തുടർച്ചയായി മാറ്റുന്നത് അനീതി: സുബ്രഹ്മണ്യൻ ബദ്രിനാഥ്

വൈഭവ് സൂര്യവംശിക്ക് കാത്തിരിക്കാം, സഞ്ജുവിനെ തുടർച്ചയായി മാറ്റുന്നത് അനീതി: സുബ്രഹ്മണ്യൻ ബദ്രിനാഥ്

ഭീകരർ ഗുഹകളിലല്ല, സുരക്ഷിത സമൂഹങ്ങൾക്കിടയിലാണ് കഴിയുന്നത്’; 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

‘ബിൻ ലാദൻ ഒളിച്ചത് എവിടെയാണെന്ന് ഓർമ്മ വേണം!’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ പിച്ചിത്തീർത്ത് ഭാരതം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies