മലബാർ ഹിന്ദു വംശഹത്യ ബ്രിട്ടീഷുകാർക്കെതിരേയുള്ള സമരമെന്ന് മലപ്പുറം ജില്ലാ കളക്ടർ. പ്രതിഷേധം ശക്തമാകുന്നു.
ലക്ഷക്കണക്കിന് ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും പാലായനത്തിനും കൂട്ടക്കൊലകൾക്കും കാരണമായ മലബാർ ഹിന്ദു വംശഹത്യയെ പുകഴ്ത്തി മലപ്പുറം ജില്ലാ കളക്ടർ. മലപ്പുറം ജില്ലയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ഫെയിസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ ഐ എ എസ് വിവാദ പരാമർശം നടത്തിയത്. അതിശക്തമായ പ്രതിഷേധമാണ് മലപ്പുറം ജില്ലാ കളക്ടർക്കെതിരേ സാമൂഹ്യമാദ്ധ്യമങ്ങളിലുയരുന്നത്.
“ഐതിഹാസികമായ മലബാർ കലാപത്തിനും ഖിലാഫത്ത് മുന്നേറ്റത്തിനും സാക്ഷ്യം വഹിച്ച നാടാണ്“ മലപ്പുറം എന്നാണ് ജില്ലാ കളക്ടർ ഫെയിസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഞമ്മളെ മലപ്പുറം 52 എന്നാണ് ഫെയിസ്ബുക്ക് കുറിപ്പിലെ ജന്മദിനാശംസകളിൽ കുറിച്ചിരിക്കുന്നത്.
ഫെയിസ്ബുക്ക് പോസ്റ്റിൽ മറ്റ് വിവാദപരമായ പരാമർശങ്ങളും കളക്ടർ നടത്തിയിട്ടുണ്ട്. ഭാഷാപിതാവായ എഴുത്തച്ഛനെക്കുറിച്ച് പറയുമ്പോൾ “ഭാഷാ പിതാവായി ‘അറിയപ്പെടുന്ന‘ തുഞ്ചത്തെഴുത്തച്ഛന്‍“ എന്നാണ് പറഞ്ഞിരിക്കുന്നത്. മലയാള ഭാഷയുടെ പിതാവാണ് മഹാഗുരുവായ തുഞ്ചത്തെഴുത്തച്ഛൻ എന്ന് അനാദികാലം മുതൽ അംഗീകരിക്കപ്പെടുമ്പോൾ ‘അറിയപ്പെടുന്ന‘ എന്ന പ്രയോഗം ആ സ്ഥാനത്തിനെ അപമാനിക്കുന്നതിനു തുല്യമാണെന്നാണ് ആരോപണങ്ങളുയരുന്നത്. ആരുടെയെങ്കിലും അച്ഛനായി അറിയപ്പെടുന്നത് ഇന്നയാളാണ് എന്ന് പറയുമ്പോൾ യഥാർത്ഥത്തിൽ പിതാവ് മറ്റാരെങ്കിലുമായിരിക്കും എന്ന ധ്വനിയാണ് നൽകുന്നതെന്ന് സാമൂഹ്യമാദ്ധ്യമങ്ങളിലെ വിമർശനങ്ങളിൽ പറയുന്നത്..
ആനിബസന്റ്, മഹാത്മാഗാന്ധി, ബാബാസഹിബ് അംബേദ്കർ, കെ മാധവൻ നായർ എന്നിവരുൾപ്പെടെ നിശിതമായി വിമർശിച്ചതാണ് 1921ലെ മലബാർ ഹിന്ദു വംശഹത്യ. “എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്തത് , മലബാറിലെഹിന്ദുക്കൾക്ക് നേരെ മാപ്പിളമാർക്കാട്ടിയ വിക്രിയകളാണ്. ബലം പ്രയോഗിച്ച് മത പരിവർത്തനം, ക്ഷേത്ര ധ്വംസനം, ഗർഭിണികളായ സ്ത്രീകളെ വെട്ടിപിളർക്കുക എന്നു വേണ്ട, മൃഗീയവും അനിയന്ത്രിതവുമായ കാട്ടാളത്തത്തിന്റെ എല്ലാ ദുഷ്ടതകളും ഹിന്ദുക്കളുടെ മേൽ മാപ്പിളമാർ നടത്തി“ എന്നാണ് ഭരണഘടനാശിൽപ്പിയായ ഡോക്ടർ ബി ആർ അംബേദ്കർ മലബാർ ഹിന്ദു വംശഹത്യയെപ്പറ്റി അഭിപ്രായപ്പെട്ടത്.
ഈ വംശഹത്യയെയാണ് ഇപ്പോഴത്തെ കളക്ടർ ഐതിഹാസികമെന്ന് വാഴ്ത്തിയിരിക്കുന്നത്. മലപ്പുറം കളക്ടറുടെ ഈ നടപടിക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Discussion about this post