Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

വ്യക്തിപൂജയ്ക്ക് പിന്നില്‍ ‘അമ്പാടിമുക്ക് സഖാക്കള്‍’ എന്ന് റിപ്പോർട്ട്; പി ജയരാജന് ‘ക്ലീന്‍ചിറ്റ്’ നൽകി സിപിഎം

by Brave India Desk
Jun 20, 2021, 12:17 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂർ: സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമായ പി.ജയരാജൻ സ്വന്തം വ്യക്തിപ്രഭാവം വളർത്താൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പൂർണവിരാമമിടാൻ സി.പി.എം. തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. ആരോപണങ്ങൾ അന്വേഷിക്കാൻ സി.പി.എം. ജില്ലാ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മിഷന്റെ റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് വിശദമായി ചർച്ചചെയ്ത ശേഷമാണ് പ്രശ്നം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

വ്യക്തിപരമായി പുകഴ്ത്തുന്ന പാട്ടുകളും ആരാധാനാരൂപത്തിലുള്ള ബോർഡുകളും മുദ്രാവാക്യങ്ങളുമൊക്കെയാണ് വിമർശവിധേയമായത്. സി.പി.എം. സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തിൽ ചർച്ചനടത്തുകയും വ്യക്തിപ്രഭാവമുയർത്തുന്ന നിലയിലുള്ള പ്രചാരണം നടത്തുന്നതിനെ തടയുന്നതിന് ജയരാജൻ ജാഗ്രതകാട്ടിയില്ലെന്ന് വിമർശിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ അന്വേഷിക്കാൻ ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അതിന്റെ ഭാഗമായാണ് ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്.

Stories you may like

സൂപ്പർതാരം ഉപയോഗിക്കുന്നത് കീപാഡ് ഫോൺ,എന്ത് സിമ്പിളെന്ന് ആരാധകർ; വിലയറിഞ്ഞാൽ കൗതുകം തീരും

സരോവരം ബയോപാർക്കിൽ 40 സിസിടിവികൾ, തകർന്ന ഇരിപ്പിടങ്ങളടക്കം നവീകരിക്കും; മുഖംമിനുക്കൽ അവസാനഘട്ടത്തിൽ

എ.എൻ.ഷംസീർ, എൻ.ചന്ദ്രൻ, ടി.ഐ.മധുസൂദനൻ എന്നിവരടങ്ങിയ കമ്മിഷനാണ് ആരോപണങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകിയത്. സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിപ്രഭാവം വളർത്താൻ കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി കൂടിയായ പി ജയരാജൻ്റെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്. വ്യക്തിപരമായി പ്രത്യേക രീതിയിൽ ഉയർത്തിക്കാട്ടാൻ ശ്രമിച്ച കാര്യത്തിൽ പി.ജയരാജന് പങ്കില്ലെന്ന് കമ്മിഷൻ നിഗമനത്തിലെത്തി. ഇതോടെ സിപിഎം സംസ്ഥാന ഘടകത്തിൽ വർഷങ്ങളായി ഉയർന്നുനിന്ന ആരോപണത്തിന് അവസാനമായി.

സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്ന പോസ്‌റ്റുകൾ പ്രത്യേക്ഷപ്പെടുന്ന ഫേസ്‌ബുക്ക് കൂട്ടായ്‌മയായ പിജെ ആർമിയെ തള്ളിപ്പറഞ്ഞത് പി ജയരാജന് നേട്ടമായി. പാർട്ടി തീരുമാനങ്ങളെയും നിലപാടുകളെയും തൻ്റെ അഭ്യുദകാംക്ഷികളെന്ന പേരിൽ എതിർക്കുന്നവർ പാർട്ടിയുടെയും തൻ്റെയും ശത്രുക്കളാണെന്നും, തൻ്റെ പേരിൽ പാർട്ടിയെ വിമർശിക്കുകയും തന്നെ വേർതിരിച്ച് കാണിക്കുന്ന തരത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി ജയരാജൻ പ്രസ്‌താവന പുറത്തിറക്കിയിരുന്നു. അന്വേഷണ കമ്മീഷന് മുന്നിൽ ഈ സാഹചര്യവും നിർണായകമായി.

സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും അനുകൂലിച്ചും പുകഴ്‌ത്തിയും പ്രചാരണം ആരംഭിച്ചതോടെയാണ് പി ജയരാജൻ പ്രതിരോധത്തിലായത്. പിണറായി വിജയനെ അർജുനനായും പി ജയരാജനെ ശ്രീകൃഷ്‌ണനായും ചിത്രീകരിച്ച് വലിയ ബോർഡുകൾ സ്ഥാപിക്കപ്പെട്ടു. പി ജയരാജനെ വിപ്ലവ നേതാവായി വാഴ്‌ത്തുന്ന പാട്ടുകളും പുറത്തുവന്നു. ഇതോടെ പി ജയരാജൻ വ്യക്തിപ്രഭാവം വളർത്താൻ ശ്രമം നടത്തുന്നുവെന്ന ആരോപണം ശക്തമായി. പിണറായി വിജയനടക്കം പങ്കെടുത്ത പാർട്ടി യോഗങ്ങളിൽ പി ജയരാജന് സ്വീകാര്യത വർധിച്ചു. ജില്ലയിലെ വിവിധയിടങ്ങളിൽ ഫ്ലക്‌സ് ബോർഡുകൾ ഉയർന്നതും പി ജെ ആർമിയെന്ന ഫേസ്‌ബുക്ക് ഗ്രൂപ്പ് സ്വീകരിക്കുന്ന നിലപാടുകളും അദ്ദേഹത്തിന് തിരിച്ചടിയായി. വ്യക്തിപ്രഭാവം വളർത്താൻ ശ്രമം നടക്കുന്നുവെന്നായിരുന്നു നേതൃത്വത്തിൻ്റെ കണ്ടെത്തൽ.

സമൂഹമാധ്യമളടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പി ജയരാജനെ ഉയർത്തിക്കാട്ടാൻ ശ്രമം നടത്തിയത് ‘അമ്പാടിമുക്ക് സഖാക്കൾ’ എന്നറിയപ്പെടുന്ന ഒരു വിഭാഗം ആളുകളാണ്. സംഘപരിവാർ സംഘടനകളിൽ നിന്ന് സിപിഎമ്മിൽ എത്തി കണ്ണൂർ തളാപ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് നീക്കത്തിന് പിന്നിൽ. എന്‍ ധീരജ് കുമാര്‍ എന്നയാളാണ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഇയാളെ നേരത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പരസ്യ പ്രതിഷേധമടക്കമുള്ള പ്രവർത്തനങ്ങൾ ഇയാളുടെ ഭാഗത്ത് നിന്നും ഉണ്ടായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

 

Tags: cpmp jayarajan
Share13TweetSendShare

Latest stories from this section

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ചാരമാക്കും: ‘സഖാവ് പിണറായി വിജയനിൽ’ നിന്ന് ഭീഷണി

ആശ്വാസം; 71 ജീവൻരക്ഷാ മരുന്നുകളുടെ വില പിടിച്ചുനിർത്തി കേന്ദ്രസർക്കാർ

ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തി പിന്നാലെ ജീവനൊടുക്കി 22കാരിയായ നവവധു

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വഴിമുടക്കിയായി ബൈക്ക് യാത്രികൻ ; ആംബുലൻസിന് തടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രക്കാരന് പിഴ

Discussion about this post

Latest News

ഇന്ത്യ മത്സരത്തിൽ തോറ്റത് ആ കാരണം കൊണ്ടാണ്, അവിടെ ഞാൻ പ്രതീക്ഷിച്ചതിന് വിപരീതം; തുറന്നടിച്ച് ശുഭ്മാൻ ഗിൽ

സ്വാഗതം ശുഭാംശു:ഇത് ഗഗൻയാനിലേക്കുള്ള മറ്റൊരു നാഴികകല്ല്

മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര ; മതപരിവർത്തനം കുറ്റകരമാക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനം

എന്തുകൊണ്ട് ബുംറ ഇല്ലാതെ ഇന്ത്യ മത്സരങ്ങൾ ജയിക്കുന്നു? ഈ കണക്കിലുണ്ട് ഉത്തരങ്ങൾ എല്ലാം; ഇനി ആ പേരിൽ ട്രോളാൻ നിൽക്കരുത്

ഭൂമിതൊട്ട് ഭാരതപുത്രൻ;രാജ്യത്തിന് അഭിമാനമായി ശുഭാംശു; തിരികെയെത്തി

സൂപ്പർ ബോളറെ പുറത്താക്കാൻ ഒരുങ്ങി ഐപിഎൽ വമ്പന്മാർ, അവന്റെ വരവ് അതിന് സൂചന; വീഡിയോ വൈറൽ

ഒരു മതനേതാവിന്റെയും ഇടപെടലില്ല ; എല്ലാ ചർച്ചകളും സർക്കാർതലത്തിൽ ; പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സൗദി എംബസിക്കും നന്ദി അറിയിച്ച് ആക്ഷൻ കൗൺസിൽ

സൂപ്പർതാരം ഉപയോഗിക്കുന്നത് കീപാഡ് ഫോൺ,എന്ത് സിമ്പിളെന്ന് ആരാധകർ; വിലയറിഞ്ഞാൽ കൗതുകം തീരും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies