സതാംപ്ടൺ: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ലീഡ് ലക്ഷ്യമിട്ട് ശ്രദ്ധയോടെ ബാറ്റിംഗ് തുടർന്ന് ന്യൂസീലൻഡ്. മഴയും വെളിച്ചക്കുറവും മൂലം ഒരു മണിക്കൂർ വൈകി ആരംഭിച്ച മത്സരത്തിൽ ന്യൂസീലൻഡിന് ഇന്ന് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. 11 റൺസെടുത്ത റോസ് ടെയ്ലറെ ഷമി ശുഭ്മാൻ ഗില്ലിന്റെ കൈകളിൽ എത്തിച്ചപ്പോൾ നിക്കോൾസിനെയും വാട്ലിംഗിനെയും ഇഷാന്ത് ശർമ്മ മടക്കി. 19 റൺസുമായി നായകൻ വില്ല്യംസണും ഗ്രാൻഡ്ഹോമുമാണ് ക്രീസിൽ. നിലവിൽ 135 റൺസ് നേടിയ കീവീസ് ഇന്ത്യയേക്കാൾ 82 റൺസിന് പിന്നിലാണ്.
മഴ മൂലം രണ്ട് ദിവസങ്ങൾ പൂർണ്ണമായും മറ്റുള്ള ദിവസങ്ങൾ ഭാഗികമായും കളി മുടങ്ങിയപ്പോൾ നാളെ റിസർവ് ദിനമാണ്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 217 റൺസിൽ അവസാനിച്ചിരുന്നു. 49 റൺസെടുത്ത രഹാനെ ആയിരുന്നു ടോപ് സ്കോറർ. ന്യൂസിലാൻഡിനായി ജാമിസൺ 5 വിക്കറ്റ് നേടിയിരുന്നു.
Discussion about this post