ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരനെ സൈന്യം വധിച്ചു. ഷോപ്പിയാൻ ജില്ലയിലെ ഹാൻജിപോര പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ.
ഇന്ന് ഉച്ചയോടെ നടന്ന ഏറ്റുമുട്ടലിൽ പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് ഭീകരരെ നേരിട്ടത്. ജമ്മു കശ്മീരിൽ 200 ഓളം ഭീകരർ ഉളളതായി ചിനാർ കോർ കമാൻഡർ ലെഫ. ജനറൽ ഡിപി പാണ്ഡെ അറിയിച്ചിരുന്നു. ഈ വർഷം അവസാനത്തോടെ പ്രദേശത്തെ ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
ബുധനാഴ്ച ഷോപ്പിയാനിലെ ഷിർമാലിൽ നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു.
Discussion about this post