ശ്രീനഗർ: ജമ്മു വ്യോമസേന താവളത്തിലെ സ്ഫോടനം ഇരട്ട ഡ്രോൺ ആക്രമണമെന്ന് റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ആണെന്ന് സ്ഥിരീകരിക്കാത്ത സൂചനകളുണ്ട്. സംഭവത്തിന്റെ അന്വേഷണം എൻ ഐ എ ഏറ്റെടുക്കും.
വ്യോമതാവളത്തിലെ ടെക്നിക്കൽ മേഖലയിൽ പുലർച്ചയോടെയാണ് ശക്തവും ഉഗ്രവുമായ സ്ഫോടനങ്ങൾ നടന്നത്. എൻ എസ് ജിയും എൻ എഇ എയും ബോംബ് സ്ക്വാഡും പ്രദേശത്ത് പരിശോധന തുടരുകയാണ്. വ്യോമസേനയുടെ ഉന്നതതല സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
സ്ഫോടനത്തിൽ രണ്ട് വ്യോമസേന ഉദ്യോഗസ്ഥർക്ക് നിസ്സാര പരിക്കുകൾ ഏറ്റിട്ടുണ്ട്. ആയുധങ്ങൾക്കോ യന്ത്രസാമഗ്രികൾക്കോ നാശമില്ല. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പഠാൻകോട്ടിലും പുൽവാമയിലും അവന്തിപൊരയിലും കത്വയിലും സുരക്ഷ ശക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി വ്യോമസേന അറിയിച്ചു.
Discussion about this post