തിരുവനന്തപുരം: ‘; നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്ത് വോട്ടർ പട്ടിക ചോർന്നെന്ന് പരാതി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെ ലാപ്‌ടോപ്പിലെ വിവരങ്ങളാണ് ചോര്‍ന്നതെന്നാണ് പരാതിയില്‍ പറയുന്നത്. രണ്ട് കോടി 67 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങളാണ് ചോര്‍ന്നതെന്നാണ് പരാതി.
വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും ഇത് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇരട്ട വോട്ട് ആരോപണം ഉന്നയിച്ചിരുന്നു. ഇതോടെ ഇരട്ടവോട്ടുകള്‍ നീക്കം ചെയ്യേണ്ട അവസ്ഥയിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ ഒരു അന്വേഷണം നടത്തുകയും അന്വേഷണത്തിന്റെ ഭാഗമായി ചില ഉദ്യോഗസ്ഥര്‍ക്കെതിരെയും ചില ജീവനക്കാര്‍ക്കെതിരെയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിപുലമായ അന്വേഷണം ആവശ്യമാണെന്നും ഒരു ക്രിമിനല്‍ കുറ്റം എന്ന നിലയില്‍ വോട്ടര്‍പ്പട്ടിക ചോര്‍ന്നതിനെ സമീപിക്കേണ്ടതുണ്ടെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.
Discussion about this post