സഹായം അഭ്യർത്ഥിച്ച് വിളിച്ച പത്താംക്ലാസ് വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച മുകേഷിനെതിരെ വിമര്‍ശനവുമായി സംവിധായകന് ഡോ ബിജു രംഗത്ത്. ഏത് ജില്ലയിലുള്ള ആള് വിളിച്ചാലും അവരോട് മാന്യമായി പെരുമാറണമെന്നും, അതിനുപറ്റില്ലെങ്കില്‍ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ ബോധം എന്താണെന്നും, ജനപ്രതിനിധികള്‍ എങ്ങനെ പെരുമാറണമെന്നും പഠിപ്പിക്കുന്ന ഒരു ക്ലാസ് നിയമസഭയില്‍ ഏര്പ്പെടത്തേണ്ടതാണെന്നും, ജനാധിപത്യ ബോധമില്ലാത്ത വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരില്‍ ചുമക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളോട് ഇടപെടേണ്ടത് എങ്ങനെയാണ് എന്ന കാര്യത്തില്‍ സാമാന്യ ബോധം ഇല്ലെങ്കില്‍ നിയമസഭയോ അല്ലെങ്കില്‍ അവരെ എംഎല്‍എ ആക്കിയ പാര്‍ട്ടിയോ അവര്‍ക്ക് ഒരു ഓറിയെന്റേഷന്‍ ക്ലാസ്സ് നല്‍കുന്നത് നല്ലതായിരിക്കും. ശമ്പളവും യാത്ര ബത്തയും അലവന്‍സുമെല്ലാം നല്‍കുന്നത് പൊതുജനങ്ങളുടെ നികുതി പണത്തില്‍ നിന്നാണ്. അപ്പോള്‍ ഏത് ജില്ലയില്‍ നിന്നും ആര് വിളിച്ചാലും അവരോട് മര്യാദയ്ക്കും മാന്യമായും പെരുമാറണം. അതിനുപറ്റില്ലെങ്കില്‍ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുത്.- അദ്ദേഹം പറഞ്ഞു.
Discussion about this post