പാലക്കാട്: സിപിഎം സ്ഥാപക നേതാക്കളില്‍ പ്രമുഖനും പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രിയും ദീര്‍ഘകാലം പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗവുമായിരുന്ന ജ്യോതി ബസുവിനെ അനുസ്മരിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ജൂലായ് എട്ടിന് ജ്യോതി ബസുവിന്റെ ജന്മദിനത്തില് ബംഗാള്‍ നിയമസഭയില്‍ ബിജെപി അംഗങ്ങള്‍ അദ്ദേഹത്തെ അനുസ്മരിച്ചു. ഒരു സിപിഎം അംഗം പോലുമില്ലാത്ത സഭയിലാണ് അദ്ദേഹത്തെ അനുസ്മരിച്ചത്. പ്രത്യയശാസ്ത്രപരമായി അന്തരമുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇഎംഎസിന്റെ സംസ്കാരത്തില്‍ ഡല്‍ഹിയില്‍ നിന്ന് എത്തിയ പാരമ്പര്യമാണ് ബിജെപിക്കുളളതെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നു.
കേരളത്തില്‍ സിപിഎമ്മിന്റെ ഒരു നേതാവോ എന്തിന് മുഖ്യമന്ത്രി പോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഈ മുതിര്‍ന്ന നേതാവിനെ ഓര്‍ത്തില്ലെന്നും സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടി.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്നലെ ജൂലായ് 8 . 23 വർഷം ബംഗാൾ മുഖ്യമന്ത്രിയായിരുന്ന സഖാവ് ജ്യോതി ബസുവിൻ്റെ ജന്മദിനം. ചരിത്രത്തിലാദ്യമായി ഒരു ഇടതു പക്ഷ അംഗം പോലുമില്ലാത്ത ബംഗാൾ നിയമസഭയിൽ ബിജെപി അംഗങ്ങൾ ജ്യോതി ബസുവിനെ അനുസ്മരിച്ചു.
പ്രത്യയശാസ്ത്രപരമായി വിയോജിക്കുമ്പോഴും, സത്യപ്രതിജ്ഞക്ക് ശേഷം ഇഎംഎസ്സിൻ്റെ സംസ്കാരത്തിന് ഡൽഹിയിൽ നിന്ന് പറന്നെത്തിയ പാരമ്പര്യമാണ് ബിജെപിക്കുള്ളത്. അതൊരിക്കൽ കൂടി ബംഗാളിലെ ബിജെപി തെളിയിച്ചു.
സർദാർ പട്ടേലിനെ ബിജെപി അർഹിക്കുന്ന ആദരവോടെ അനുസ്മരിച്ചപ്പോൾ, അന്നുവരെ നെഹ്റു കുടുംബത്തിൻ്റെ അപദാനങ്ങൾ മാത്രം വാഴ്ത്തി പാടി ശീലമുള്ള കോൺഗ്രസുകാർക്ക് അത് സഹിക്കാനായിരുന്നില്ല.
കേരളത്തിലെ ഒറ്റ സിപിഎം നേതാവും, മുഖ്യമന്ത്രി പിണറായി വിജയൻ പോലും ഇന്നലത്തെ ദിവസം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളെ ഓർത്തില്ല. കൊലയാളി കുഞ്ഞനന്തനെ വരെ അനുസ്മരിക്കുന്ന പിണറായി ജ്യോതി ബസുവിനെ വിസ്മരിച്ചതെന്തുകൊണ്ടാണ് ? ബംഗാളിൽ ഇനി സിപിഎമ്മില്ല എന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാനുള്ള വിമുഖതയാണോ? എന്തായാലും വളരെ മോശമായിപ്പോയി.
https://www.facebook.com/Sandeepvarierbjp/posts/5779388392102879
Discussion about this post