ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസ് വാദത്തിനിടെയാണ് സുപ്രിംകോടതിയിൽ സംസ്ഥാന സർക്കാർ മാണിക്കെതിരെ പരാമർശം നടത്തിയത്.
അഴിമതിക്കാരാനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നതെന്നായിരുന്നു നിയമസഭാ കൈയാങ്കളി കേസില്‍ ആദ്യം വാദം നടന്നപ്പോള്‍ സംസ്ഥന സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു.
എന്നാൽ ഇന്ന് സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് തിരുത്തുകയായിരുന്നു. ധനമന്ത്രിക്കെതിരെയല്ല സംസ്ഥാന സർക്കാരിനെതിരെയാണ് എംഎൽഎമാർ പ്രതിഷേധിച്ചതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
അന്നത്തെ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ സുപ്രീംകോടതിയില്‍ ഇന്ന് അറിയിച്ചത്.
നിയമസഭ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാരിന് ഇന്നും രൂക്ഷ വിമർശനമാണ് കോടതിയിൽ നേരിടേണ്ടി വന്നത്. ജനാധിപത്യത്തിൻറെ ശ്രീകോവിലാണ് നിയമനിർമ്മാണ സഭകൾ. സഭയിൽ അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്ര്യമുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എം എൽ എമാർ തന്നെ സാമഗ്രികൾ നശിപ്പിക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ എന്ത് പൊതുതാത്പര്യമാണെന്നും കോടതി സർക്കാരിനോട് ചോദിച്ചു.
തോക്കുമായെത്തിയാലും സഭയ്ക്കാണോ പരമാധികാരമെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ട്. എന്നുകരുതി കോടതിയിലെ സാമഗ്രികൾ നശിപ്പിക്കുമോയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.
Discussion about this post