ലോസ് ഏഞ്ചൽസ്: കൊവിഡ് വാക്സിനെതിരായ പ്രചാരണത്തിൽ മുൻപന്തിയിലുണ്ടായിരുന്ന യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. ലോസാഞ്ചലസിലെ ഹില്‌സോംഗ് മെഗാ ചര്‍ച്ച് അംഗവും വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ സജീവ സാന്നിദ്ധ്യവുമായിരുന്ന സ്റ്റീഫര്‍ ഹെര്‍മോണാണ് മരിച്ചത്. ഇയാള്‍ ഒരു മാസത്തോളം കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു.
കടുത്ത മതവിശ്വാസിയായിരുന്ന ഇയാൾ മെഡിക്കല്‍ നിര്‍ദേശങ്ങള്‍ പാടെ അവഗണിച്ച് സദാസമയവും പ്രാർത്ഥനയിൽ മുഴുകി കഴിച്ചു കൂട്ടുകയായിരുന്നു. തന്റെ ഒരു പ്രശ്നങ്ങൾക്കും വാക്സിൻ ഒരിക്കലും പരിഹാരമാകില്ലെന്നായിരുന്നു ഹെർമോൺ പറഞ്ഞിരുന്നത്.
കൊവിഡ് ബാധിച്ച ശേഷം ന്യുമോണിയയ്ക്ക് ചികിത്സയില്‍ കഴിയവെയാണ് ഹെർമോൺ മരിച്ചത്. അവസാന നിമിഷം വരെയും തന്റെ വിശ്വാസം ഇയാൾ മുറുകെ പിടിച്ചിരുന്നു.












